സംഗീത ഇതിഹാസം ആശാ ഭോസ്ലെ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി
ശാരിക l ദേശീയം
മുംബൈ: എട്ടു പതിറ്റാണ്ടിലേറെ ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രിയഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്ന ഇവരെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒമ്പത് ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലെ ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായികയെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചിരുന്നു. ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ സഹോദരിയായ ആശാ ഭോസ്ലെ, ഭാവഗാനങ്ങൾ മുതൽ ഫാസ്റ്റ് നമ്പറുകൾ വരെ ഒരുപോലെ വഴങ്ങുന്ന ആലാപന ശൈലിയാലാണ് തലമുറകളുടെ പ്രിയങ്കരിയായത്.
sdfsf




