ജോർദാന്‍ ‘രാജകുമാരി’ക്ക് തൃശ്ശൂർക്കാരൻ വരൻ

ജോർദാന്‍ രാജകുമാരിക്ക് വരന്‍ തൃശ്ശൂരിൽ നിന്നും. ചാവക്കാട് സ്വദേശിയായ പ്രവാസി യുവാവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാജകുമാരിയെ സ്വന്തമാക്കിയത്. തിരുവത്ര തെരുവത്ത് ചാലിൽ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോർദാന്‍ സ്വദേശി ഹല ഇസാം അൽ റൗസനുമാണ് വിവാഹിതരായത്. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവർധക സ്ഥാപനം നടത്തുകയാണ് റഊഫ്. ജോർദാനിലെ ദർഗ അൽ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.
2022 ഒക്ടോബറിൽ റൗഫ് ഹലയെ നേരിൽ കണ്ടത്. തുടർന്ന് വീട്ടുകാരോട് തന്റെ ഇഷ്ട്ടം അറിയിക്കുകയായിരുന്നു. ഹലയുടെ കുടുംബം ഈ ബന്ധം സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ജോർദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോർദാനികളും ഫലസ്തീനികളും താമസിക്കുന്ന സർക്കയിലാണ് ഹലയുടെ കുടുംബം. ആദ്യം എതിർത്തെങ്കിലും ജനുവരി 21നാണ് വിവാഹം നടന്നത്. ചാവക്കാട് നിന്ന് പിതാവുൾപ്പെടെ 30ഓളം പേരും ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തിൽ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു.
dfg