കോവിഡ് രോഗിയുടെ മരണം വിവാദമാകുന്നു; നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്


കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു.  "ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്‌സിംഗ് ഓഫീസർ‍ ശബ്ദ സന്ദേശത്തിൽ പറയുന്നത്. സംഭവത്തിൽ‍ ഉത്തരവാദികൾ‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽ‍കി. 

കേന്ദ്ര സംഘത്തിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഫോർ‍ട്ട്‌കൊച്ചി സ്വദേശി ഹാരിസിന്‍റെ മരണത്തിലാണ് ഗുരുതര വീഴ്ച്ചകൾ‍ സംഭവിച്ചതായുള്ള വിവരങ്ങൾ‍ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്‍റെ മരണകാരണം വെന്‍റിലേറ്റർ‍ ട്യൂബുകൾ‍ മാറി കിടന്നതാണെന്നും സന്ദേശത്തിൽ‍ പറയുന്നു.

You might also like

Most Viewed