ഐ.ടി­: പി­രി­ച്ചു­വി­ടലിന് ആശ്വാ­സമാ­കാൻ സ്റ്റാ­ർ­ട്ടപ്പു­കൾ


പാ­ലക്കാ­ട്: ഏഴോ­ളം ഐ.ടി­ കന്പനി­കളി­ൽ­നി­ന്നാ­യി­ 5,60,000 ജീ­വനക്കാ­രെ­ ഈവർ­ഷം പി­രി­ച്ചു­വി­ടു­മെ­ന്ന റി­പ്പോ­ർ­ട്ടനെ­ക്കു­റി­ച്ചു­ള്ള ആശങ്കയകറ്റാൻ സ്റ്റാ­ർ­ട്ടപ്പു­കൾ­ക്ക് കഴി­യു­മെ­ന്ന് വി­ലയി­രു­ത്തൽ. സംസ്ഥാ­ന സർ­ക്കാ­രി­ന്റെ­ സ്റ്റാ­ർ­ട്ടപ്പ് നയവും സ്റ്റാ­ൻ­ഡ് അപ്പ് ഇന്ത്യ, സ്റ്റാ­ർട്ട് ഇന്ത്യ എന്ന കേ­ന്ദ്രപദ്ധതി­യും ഫലപ്രദമാ­യി­ നടപ്പാ­ക്കാൻ കഴി­ഞ്ഞാൽ ഈ രംഗത്തു­ണ്ടാ­യ പ്രതി­സന്ധി­കൾ വളരെ­ എളു­പ്പം മറി­കടക്കാൻ കഴി­യു­മെ­ന്ന് ടെ­ക്‌നോ­പാ­ർ­ക്ക് സി­.എഫ്.ഒയും ടെ­ക്‌നോ­പാ­ർ­ക്ക് ടെ­ക്‌നോ­ളജി­ ബി­സി­നസ് ഇൻ­കു­ബേ­റ്റർ മുൻ മാ­നേ­ജിംഗ് ഡയറക്ടറു­മാ­യ ഡോ­. കെ­.സി ചന്ദ്രശേ­ഖരൻ നാ­യർ വ്യക്തമാ­ക്കു­ന്നു­.


കന്പനികളിൽ സീ­നി­യർ മാരായ എൻ­ജി­നീ­യർ­മാ­രെ­ പി­രി­ച്ചു­വി­ട്ട് പുതിയ ആൾക്കാരെ നി­യമി­ക്കു­ക എന്ന നയമാണ് ഐ.ടി­ കന്പനി­കൾ സ്വീ­കരി­ക്കു­ന്നത്. എന്നാൽ ഇത്തരത്തിൽ നിയമിച്ചാലും ലും ആഗോ­ളാ­ടി­സ്ഥാ­നത്തിൽ പെ­ട്ടെ­ന്നു­ണ്ടാ­കു­ന്ന മാ­റ്റങ്ങൾ എപ്പോൾ വേ­ണമെ­ങ്കി­ലും പി­രി­ച്ചു­വി­ടലി­ലേ­ക്ക് നയി­ക്കും. അതി­നാ­ലാണ് ഐ.ടി­ മേ­ഖലയി­ലു­ള്ളവരു­ടെ­ ഭാ­വി­ സ്റ്റാ­ർ­ട്ടപ്പു­കളി­ലാണ് കൂ­ടു­തലെ­ന്ന് ഈ മേ­ഖലയി­ലു­ള്ളവർ പറയാൻ കാരണം.


വലി­യ വലിയ കന്പനി­കൾ വേ­ഗത്തിൽ ഓട്ടോ­മേ­ഷനി­ലേ­ക്ക് കൂ­ടു­തലാ­യി­ കടക്കു­ന്നതും അമേ­രി­ക്ക, ഓസ്‌ട്രേ­ലി­യ തു­ടങ്ങി­യ രാ­ജ്യങ്ങളിൽ മണ്ണി­ന്റെ­ മക്കൾ വാ­ദം കൂ­ടു­തൽ ശക്തമാ­കു­കയും ചെയ്യുന്പോൾ മേ­ഖലയിൽ കനത്ത തൊ­ഴി­ൽ ­നഷ്ടത്തി­നി­ടയാ­ക്കു­ന്നു­. ഇത് പി­രി­ച്ചു­വി­ടലി­ന് പു­റമെ­ തൊ­ഴി­ലവസരങ്ങൾ വൻ­തോ­തിൽ കു­റയാ­നും ഇടയാ­ക്കു­കയാണ്. ഓട്ടോ­മേ­ഷനി­ലേ­ക്ക് കടക്കു­ന്ന കന്പനി­കളിൽ പ്രാ­ഥമി­കജോ­ലി­കളു­ടെ­ 30 ശതമാ­നമെ­ങ്കി­ലും യന്ത്രങ്ങൾ നി­ർ­വഹി­ക്കു­ന്ന അവസ്ഥയി­ലേ­ക്കാണ് കാ­ര്യങ്ങൾ പോ­കു­ന്നത്. തു­ടർ­പ്രവർ­ത്തനങ്ങൾ­ക്കടക്കം മനു­ഷ്യവി­ഭവശേ­ഷി­ കു­റച്ച് യന്ത്രവൽകരണത്തി­ലേ­ക്ക് പോ­കു­ന്പോൾ വൻ­തോ­തിൽ തൊ­ഴി­ലവസരങ്ങൾ ഇല്­ലാ­താ­കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed