കോട്ടയത്തെ എബോള ഭീതി ഒഴിഞ്ഞു: പരിശോധനാ ഫലം നെഗറ്റീവ്
ശാരിക l കേരളം
തിരുവനന്തപുരം: കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന വിദേശ വനിതയുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന എബോള ആശങ്ക പൂർണ്ണമായും ഒഴിഞ്ഞെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഉന്നതതല സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന ആളുടെ സ്രവപരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭ്യമായത്. രാത്രി 10.30ഓടെ ലഭിച്ച പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഹോം ക്വാറന്റീനിലേക്ക് അയച്ചെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി.
സാധാരണഗതിയിൽ 21 ദിവസമാണ് എബോള ക്വാറന്റീൻ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇദ്ദേഹത്തിന് നിലവിൽ യാതൊരുവിധ രോഗലക്ഷണങ്ങളുമില്ലാത്ത സാഹചര്യത്തിൽ ക്വാറന്റൈൻ എത്ര ദിവസം വേണമെന്ന് മെഡിക്കൽ ബോർഡ് പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗവ്യാപനം നിലവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പുതിയ മരണങ്ങളൊന്നും തന്നെ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ssdf

