ഇറാനിൽ കരയുദ്ധത്തിന് തയ്യാറെടുത്ത് പെന്റഗൺ; കൂടുതൽ യുഎസ് സൈന്യം മിഡിൽ ഈസ്റ്റിലേക്ക്


ശാരിക I അന്തർദേശീയം

വാഷിംഗ്ടൺ: ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരസേനാ നീക്കത്തിന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് യുഎസ് സൈനികരും മറൈൻ സേനയും ഇതിനോടകം മിഡിൽ ഈസ്റ്റിൽ എത്തിക്കഴിഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം വ്യാപിപ്പിക്കാൻ തീരുമാനിച്ചാൽ ഇത് സംഘർഷത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടമായി മാറുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

നിലവിലെ പദ്ധതി പ്രകാരം ഒരു പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് പകരം, സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്സുകളെയും ഇൻഫൻട്രി വിഭാഗത്തെയും ഉപയോഗിച്ചുള്ള പരിമിതമായ ആക്രമണങ്ങൾക്കാണ് സാധ്യത. മാസങ്ങളായി ഇതിനായുള്ള പദ്ധതികൾ പെന്റഗൺ ആസൂത്രണം ചെയ്തു വരികയാണ്. എന്നാൽ ഡ്രോണുകൾ, മിസൈലുകൾ, ഐ.ഇ.ഡി (IED) സ്ഫോടനങ്ങൾ തുടങ്ങി വലിയ സുരക്ഷാ വെല്ലുവിളികൾ അമേരിക്കൻ സൈന്യം നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.

ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ഒരു വശത്ത് സൂചനകൾ നൽകുമ്പോഴും, മറുവശത്ത് ആക്രമണം ശക്തമാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവമോഹങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ടെഹ്‌റാനിൽ 'നരകം അഴിച്ചുവിടും' എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി. പ്രസിഡന്റിന് തീരുമാനമെടുക്കാൻ ആവശ്യമായ എല്ലാ വഴികളും ഒരുക്കി വെക്കുക എന്നതാണ് പെന്റഗണിന്റെ ചുമതലയെന്നും അവർ വ്യക്തമാക്കി.

സൈനിക നീക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മിഡിൽ ഈസ്റ്റിലെത്തി. ഏകദേശം 3,500 സൈനികരും നാവികരും ഈ കപ്പലിലുണ്ട്. സൈന്യത്തെ നേരിട്ട് ഇറക്കാതെ തന്നെ വരും ആഴ്ചകളിൽ ലക്ഷ്യം കാണാൻ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറയുമ്പോഴും, പതിനായിരത്തോളം പുതിയ സൈനികരെ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം ട്രംപിന്റെ പരിഗണനയിലാണെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

article-image

bbg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed