തകർന്ന മിസൈൽ ശേഖരം പുനർനിർമ്മിച്ച് ഇറാൻ; ഞെട്ടൽ മാറാതെ ഇസ്രായേൽ പ്രതിരോധ വിഭാഗം
ഷീബ വിജയൻ
യുദ്ധം തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ഇറാൻ തങ്ങളുടെ സൈനിക-മിസൈൽ ശേഷി അതിവേഗത്തിൽ വീണ്ടെടുത്തത് ഇസ്രായേൽ സൈന്യത്തെയും (IDF) ഇന്റലിജൻസ് ഏജൻസിയായ മൊസാദിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇറാന്റെ സൈനിക വ്യാവസായിക മേഖലയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന ഇസ്രായേലിന്റെ നേരത്തെയുള്ള അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ് ജറുസലേം പോസ്റ്റ് പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ.
മുൻപും 2024 ഒക്ടോബറിലും 2025 ജനുവരിയിലും സമാനമായ രീതിയിൽ ഇറാൻ സൈനിക ശേഷി വീണ്ടെടുത്തിരുന്നു. 2025 ജൂണിൽ ഇറാനിൽ 1,300 മിസൈലുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2026 ഫെബ്രുവരിയോടെ അത് 2,500 ആയി ഉയർത്താൻ അവർക്ക് സാധിച്ചു. 2026-ൽ യു.എസും ഇസ്രായേലും ചേർന്ന് നടത്തിയ അതിശക്തമായ ആക്രമണങ്ങളിൽ ഭൂരിഭാഗം സൈനിക കേന്ദ്രങ്ങളും ത തകർന്നിട്ടും, തകർന്ന ഭൂഗർഭ മിസൈൽ നഗരങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിൽ ഇറാൻ വിജയിച്ചു.
ഇറാൻ പ്രതിമാസം 100 മുതൽ 300 മിസൈലുകൾ വരെ നിർമ്മിക്കുകയാണെങ്കിൽ, 2027-ഓടെ പഴയ നിലയിലേക്ക് എത്താനും 2028-ൽ വലിയൊരു ഭീഷണിയായി മാറാനും സാധ്യതയുണ്ടെന്ന് ഇസ്രായേൽ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ഇറാന് നേരെ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടാൻ ഇസ്രായേൽ നിർബന്ധിതരായേക്കാം. എന്നാൽ നിലവിലെ യു.എസ് ഭരണകൂടത്തിന്റെ നിലപാടുകൾ ഈ തീരുമാനത്തെ സ്വാധീനിച്ചേക്കാം. അതേസമയം, യുദ്ധത്തിൽ ഇറാന് കനത്ത നാശനഷ്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
ffgfgdfdfs

