ലക്ഷക്കണക്കിന് ദി­നാർ കബളി­പ്പി­ച്ച് കന്പനി­ ഉടമകൾ സ്ഥലം വി­ട്ടു­


മനാ­മ : ലക്ഷക്കണക്കിന് ദി­നാർ വി­ല വരു­ന്ന നി­ത്യോ­പയോ­ഗ സാ­ധങ്ങൾ മു­തൽ ആധു­നി­ക ഇലക്ട്രോ­ണിക് ഉപകരണങ്ങൾ, ബി­ൽ­ഡിംഗ് മെ­റ്റി­രി­യലു­കൾ, ഹോം അപ്ലയൻ­സസ് തു­ടങ്ങി­ ഉപ്പ് തൊ­ട്ട് കർ­പ്പൂ­രം വരെ­യു­ള്ള സാ­ധങ്ങൾ ഹോ­ൾ­സെ­യിൽ വി­ലയിൽ പല കന്പനി­കളിൽ നി­ന്നും വാ­ങ്ങി­ വൻ­കി­ട തട്ടി­പ്പ് കന്പനി­ മു­ങ്ങി­. ഏകദേ­ശം 50ഓളം കന്പനി­കളിൽ പോ­സ്റ്റ് ഡേ­റ്റ് ചെ­ക്ക് നൽ­കി­ അവരിൽ നി­ന്ന് സാ­ധനങ്ങൾ വാ­ങ്ങി­യാണ് മലയാ­ളി­കൾ അടക്കം ഉണ്ടെ­ന്ന് കരു­തു­ന്ന കോ­ൺ­ട്രാ­ക്ടിംഗ് കന്പനി­ ഉടമകൾ സ്ഥലം വി­ട്ടി­രി­ക്കു­ന്നത്. 

2009ൽ ബഹ്‌റൈ­നിൽ രജി­സ്റ്റർ ചെ­യ്തതാ­യി­ കാ­ണി­ച്ചി­രി­ക്കു­ന്ന സ്ഥാ­പനം പല കന്പനി­കളിൽ സാ­ധന സാ­മഗ്രി­കൾ നൽ­കാൻ കരാർ നൽ­കി­യാണ് തട്ടി­പ്പു­കൾ­ക്ക് തു­ടക്കം കു­റി­ച്ചത്. ബി­സി­നസ് ബന്ധം ഉണ്ടാ­ക്കാൻ താ­ത്പര്യമു­ണ്ടെ­ന്ന് അറി­യി­ച്ചു­ കൊ­ണ്ട് പല കന്പനി­ പ്രതി­നി­ധി­കളെ­യും ബന്ധപ്പെ­ടു­കയും ചർ­ച്ച നടത്തി­ സാ­ധനങ്ങൾ വാ­ങ്ങാൻ ഉടന്പടി­ ഉണ്ടാ­ക്കു­കയും ചെ­യ്യു­ന്നു­. കൂ­ട്ടത്തിൽ പ്രമു­ഖ ട്രാ­വൽ ഏജൻ­സി­കളിൽ നി­ന്ന് വി­മാ­നടി­ക്കറ്റു­കളും വാ­ങ്ങാൻ താ­ൽ­പ്പര്യം ഉണ്ടെ­ന്ന് അറി­യി­ക്കു­കയും ചെ­യ്തു­. നി­ലവാ­രമു­ള്ള ഓഫീ­സും മാ­ന്യമാ­യി­ ഇടപെ­ടു­ന്ന കന്പനി­ ജീ­വനക്കാ­രും അടക്കം നി­രവധി­ ജീ­വനക്കാർ ജോ­ലി­ ചെ­യ്യു­ന്ന സ്ഥാ­പനം എന്ന നി­ലയിൽ തീ­ർ­ത്തും വി­ശ്വാ­സ്യത പി­ടി­ച്ചു­പറ്റി­യാണ് കന്പനി­കളെ­ ഇവർ ക്ഷണി­ച്ചി­രു­ന്നത്.

ആദ്യം പോ­സ്റ്റ് ഡേ­റ്റ് ചെ­ക്കു­കൾ നൽ­കു­ന്ന ഈ സ്ഥാ­പനം ഇത്തരം വി­തരണക്കന്പനി­കളിൽ നി­ന്ന് സാ­ധങ്ങൾ വാ­ങ്ങി­ക്കഴി­ഞ്ഞ് കൃ­ത്യമാ­യ തീ­യതി­യിൽ പണം ബാ­ങ്കിൽ നി­ന്നും ക്ലി­യർ ആക്കു­ന്നതോ­ടെ­ വി­തരണക്കന്പനി­കളു­ടെ­ വി­ശ്വാ­സ്യത നേ­ടി­യെ­ടു­ക്കു­ന്നു­. തു­ടർ­ന്ന് കൂ­ടി­യ അളവിൽ സാ­ധങ്ങൾ പർ­ച്ചേ­യ്‌സ് ചെ­യ്യാൻ ആരംഭി­ക്കു­കയും കൂ­ടി­യ തു­കയ്ക്കു­ള്ള ചെ­ക്കു­കൾ നൽ­കു­കയും ചെ­യ്യു­ന്നു­. രണ്ടും മൂ­ന്നും തവണ കൃ­ത്യമാ­യ രീ­തി­യിൽ ബി­സി­നസ് നടക്കു­ന്നതോ­ടെ­ വി­ലപി­ടി­പ്പു­ള്ള പല സാ­ധനങ്ങളും വാ­ങ്ങാ­നു­ള്ള കരാ­റാണ് പല കന്പനി­കൾ­ക്കും നൽ­കി­യത്. 

നി­രവധി­ വി­മാ­നടി­ക്കറ്റു­കളും ഇവർ ട്രാ­വൽ ഏജൻ­സി­കളിൽ നി­ന്ന് തരപ്പെ­ടു­ത്തു­കയും ചെ­യ്തു­. ചെ­ക്കു­കൾ എല്ലാം നൽ­കി­യത് ഈദ് അവധി­ കഴി­ഞ്ഞു­ള്ള ദി­വസങ്ങളി­ലാ­യി­രു­ന്നു­. ഈദ് അവധി­ കഴി­ഞ്ഞ് ചെ­ക്ക് മാ­റാൻ വി­തരണ കന്പനി­കൾ ബാ­ങ്കിൽ എത്തി­യപ്പോ­ഴാണ് കന്പനി­ നൽ­കി­യി­രി­ക്കു­ന്ന പല അക്കൗ­ണ്ടു­കളും നി­ർ­ത്തലാ­ക്കി­യതാ­യി­ മനസ്സി­ലാ­യത്. തു­ടർ­ന്ന് സ്ഥാ­പനത്തിൽ ചെ­ന്ന് നോ­ക്കി­യപ്പോൾ കന്പനി­ അടച്ച് ഉടമകളും ജീ­വനക്കാ­രും സ്ഥലം വി­ട്ടി­രു­ന്നു­. തു­ടർ­ന്നാണ് തങ്ങൾ കബളി­പ്പി­ക്കപ്പെ­ട്ടതാ­യി­ പലർ­ക്കും മനസ്സി­ലാ­യത്. 5000 ദി­നാർ മു­തൽ 42,000 ദി­നാർ വരെ­ ലഭി­ക്കാ­നു­ള്ളവർ ഇക്കൂ­ട്ടത്തിൽ ഉണ്ട്. നി­ർ­മ്മാ­ണ സാ­മഗ്രി­കൾ, ലാപ് ടോ­പ്പു­കൾ, ഐ ഫോ­ണു­കൾ, എയർ കണ്ടീ­ഷണറു­കൾ മു­തൽ മൊ­ത്തമാ­യി­ അരി­ വരെ­ ചി­ല സ്ഥാ­പനങ്ങളിൽ നി­ന്ന് വാ­ങ്ങി­യി­ട്ടു­ണ്ട്. ഇതെ­ല്ലം ഇടത്തരം കന്പനി­കളു­മാ­ണ്. നി­രവധി­ മലയാ­ളി­കൾ ഉൾ­പ്പെ­ട്ട കന്പനി­കളും അക്കൂ­ട്ടത്തിൽ ഉണ്ട്. 

ഈ പ്രശ്നത്തി­ന്റെ­ പേ­രിൽ ചി­ല കന്പനി­കളി­ലെ­ സെ­യിൽ വി­ഭാ­ഗത്തി­ന്റെ­ ചു­മതലയു­ള്ള നി­രവധി­ പേ­രു­ടെ­ ഭാ­വി­യാണ് അവതാ­ളത്തി­ലാ­യി­രി­ക്കു­ന്നത്. വാ­ർ­ത്ത പു­റത്ത് വരു­ന്നതോ­ടെ­ വരും ദി­വസങ്ങളിൽ തട്ടി­പ്പി­നി­രയാ­യ കൂ­ടു­തൽ കന്പനി­കൾ രംഗത്ത് വരാ­നാണ് സാ­ധ്യത.   നി­ലവിൽ തട്ടി­പ്പിന് ഇരയാ­യവർ എല്ലാം വി­വി­ധ പോ­ലീസ് േ­സ്റ്റഷനു­കളിൽ പരാ­തി­ നൽ­കു­കയും യോ­ഗം ചേ­ർ­ന്ന് ഭാ­വി­ കാ­ര്യങ്ങൾ തീ­രു­മാ­നി­ക്കാ­നി­രി­ക്കു­കയു­മാ­ണ്. അതേ­സമയം ബു­ക്കു­വരയി­ലെ­ പൂ­ട്ടി­യ കന്പനി­ ഉടമകൾ പർ­ച്ചേ­യ്‌സ് ചെ­യ്ത ടൺ കണക്കിന് സാ­ധങ്ങളു­മാ­യി­ സൗ­ദി­യി­ലേ­യ്ക്ക് കടന്നു­വെ­ന്ന് സംശയി­ക്കപ്പെ­ടു­ന്നതാ­യി­ തട്ടി­പ്പി­നി­രയാ­യവർ പറഞ്ഞു­. പോ­ലീസ് അന്വേ­ഷണം ആരംഭി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed