കോ­സ്റ്റ് ഗാ­ർ­ഡി­ന്റെ­ ഫ്ളോട്ട് നയി­ച്ചത് ബഹ്റിൻ പ്രവാ­സി­യു­ടെ­ മകൾ


മനാമ: ചെ­ന്നൈ­യിൽ നടന്ന തമി­ഴ്നാട് സർ­ക്കാ­രി­ന്റെ­ റി­പ്പബ്ലിക് ദി­ന പരേ­ഡിൽ കോ­സ്റ്റ് ഗാ­ർ­ഡി­ന്റെ­ ആഭി­മു­ഖ്യത്തി­ലു­ള്ള ഫ്ളോ­ട്ടി­നെ­ നയി­ച്ചത് ബഹ്റിൻ പ്രവാ­സി­യും സാംസ്കാ­രി­ക പ്രവർ­ത്തകനു­മാ­യ സതീഷ് മു­തലയിൽ ലീ­നാ­ ദന്പതി­കളു­ടെ­ മകളാ­യ ശ്രു­തി­ സതീ­ഷ്. ഗു­ജറാ­ത്തിൽ കോ­സ്റ്റ് ഗാ­ർ­ഡ് കമാ­ന്റ് ആയി­ ജോ­ലി­ ചെ­യ്യു­കയാ­യി­രു­ന്ന ശ്രു­തി­ ജനു­വരി­ 23നാണ് ചെ­ന്നൈ­ ഡി­വി­ഷനി­ലേ­യ്ക്ക് സ്ഥലം മാ­റ്റം കി­ട്ടി­യത്. അവി­ടെ­ ജോ­ലി­യിൽ പ്രവേ­ശി­ച്ച് മൂ­ന്നാം ദി­വസം തന്നെ­ ഇന്ത്യൻ കോ­സ്റ്റ് ഗാ­ർ­ഡി­ന്റെ­ ഫ്ളോ­ട്ടി­നെ­ നയി­ക്കാ­നു­ള്ള യോ­ഗം ശ്രു­തി­ക്ക് കൈ­വരു­കയാ­യി­രു­ന്നു­.
സൗ­ത്ത് ഇന്ത്യയി­ലെ­ തന്നെ­ ഏറ്റവും പ്രാ­യം കു­റഞ്ഞ കോ­സ്റ്റ് ഗാ­ർ­ഡ് വനി­താ­ പൈ­ലറ്റ്‌ എന്ന സ്ഥാ­നം കരസ്ഥമാ­ക്കി­യ ശ്രു­തി­ സതീഷ്‌ ഇന്നലെ­ തമി­ഴ്നാട് റി­പ്പബ്ലിക് ദി­ന പരി­പാ­ടി­യിൽ പങ്കെ­ടു­ത്തപ്പോൾ ആ അഭി­മാ­ന മു­ഹൂ­ർ­ത്തം നേ­രി­ട്ട് കാ­ണാൻ കഴി­ഞ്ഞി­ല്ലെ­ങ്കി­ലും രാ­ജ്യം മു­ഴു­വൻ ഉറ്റു­നോ­ക്കു­ന്ന ഒരു­ പരി­പാ­ടി­യു­ടെ­ ഭാ­ഗമാ­വാൻ മകൾ­ക്ക് കഴി­ഞ്ഞതി­ന്റെ­ ചാ­രി­താ­ർ­ത്ഥ്യത്തി­ലാണ് സതീ­ഷും കു­ടുംബവും. ശ്രു­തി­യു­ടെ­ വി­ജയം ബഹ്റിൻ പ്രവാ­സി­കൾ­ക്കും അഭി­മാ­നമാ­യി­.
കേ­രളത്തിൽ നാ­വി­ക ആസ്ഥാ­നമാ­യ ഏഴി­മല നാ­വി­ക അക്കാ­ദമി­ ആസ്ഥാ­നത്ത് 2016 മെയ് മാ­സത്തിൽ നടന്ന കോ­സ്റ്റ് ഗാ­ർ­ഡ് പാ­സിംഗ് ഔട്ട് പരേ­ഡിൽ കോ­സ്റ്റ് ഗാ­ർ­ഡ് സംഘത്തെ­ നയി­ച്ചതും ഈ 18കാ­രി­യാ­ണ്. രണ്ടാം ക്ലാസ് മു­തൽ­ക്ക്‌ ബഹ്റിൻ ഇന്ത്യൻ സ്കൂ­ളിൽ പഠി­ച്ച ശ്രു­തി­ക്ക് ചെ­റു­പ്പം തൊ­ട്ടു­ തന്നെ­ ആകാ­ശത്തേ­യ്ക്ക് പറക്കാ­നാ­യി­രു­ന്നു­ മോ­ഹം. ഇന്ത്യൻ കോ­സ്റ്റ് ഗാ­ർ­ഡിൽ പ്രവേ­ശി­ക്കാൻ ഫി­ലി­പ്പീ­നി­ലെ­ വി­മാ­ന ലൈ­സൻ­സ് മാ­റ്റാ­നും കടന്പകൾ ഏറെ­യാ­യി­രു­ന്നു­. അതി­നു­ള്ള പരീ­ക്ഷയും പാ­സാ­വാൻ ശ്രു­തി­ക്ക് അധി­കകാ­ലം വേ­ണ്ടി­ വന്നി­ല്ല. അതി­നി­ടെ­ അബു­ദാ­ബി­യിൽ നി­ന്ന് എമി­റേ­റ്റ്സിൽ പൈ­ലറ്റ്‌ കൺ­ട്രോ­ളിംഗ് കോ­ഴ്സും വി­ജയി­ച്ചു­. അതു­കൊ­ണ്ട് തന്നെ­ കോ­സ്റ്റ് ഗാ­ർ­ഡി­ലേ­യ്ക്കു­ള്ള പ്രവേ­ശനം എളു­പ്പമാ­യി­. അക്കാ­ദമി­ പഠനത്തിൽ മി­കവ് കാ­ട്ടി­യ ശ്രു­തി­ സൗ­ത്ത് ഇന്ത്യയി­ലെ­ തന്നെ­ ഏക വനി­താ­ അസി­സ്റ്റന്റ് കമാ­ൻ­ഡ് പൈ­ലറ്റാ­യി­ മാ­റു­വാൻ അധി­ക കാ­ലം വേ­ണ്ടി­ വന്നി­ല്ല.
സാ­ഹസി­കത ഇഷ്ടപ്പെ­ടു­ന്ന മകളു­ടെ­ ആഗ്രഹത്തിന് വഴങ്ങി­ പ്ലസ് ടു­ വി­ദ്യാ­ഭ്യാ­സം പൂ­ർ­ത്തി­യാ­ക്കി­യതോ­ടെ­ മതാ­പി­താ­ക്കൾ ശ്രു­തി­യെ­ ഫി­ലി­പ്പീ­ൻ­സി­ലെ­ ഡൽ­ട്ടാ­ എയർ ഏവി­യേ­ഷനിൽ പൈ­ലറ്റ്‌ ട്രെ­യി­നിംഗിന് ചേ­ർ­ക്കു­കയാ­യി­രു­ന്നു­. ഏറ്റവും കു­റഞ്ഞ പ്രാ­യത്തിൽ തന്നെ­ പൈ­ലറ്റ്‌ ലൈ­സൻ­സ് സന്പാ­ദി­ക്കു­ക എന്ന ആഗ്രഹം മനസ്സിൽ കരു­തി­യ ശ്രു­തി­ ഒന്പത് മാ­സം കൊ­ണ്ട് തന്നെ­ പരി­ശീ­ലനം പൂ­ർ­ത്തി­യാ­ക്കി­. അണ്ണാ­ യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ­ ബി­.ബി­.എ കോ­ഴ്സിൽ സമാ­ന്തര പഠനവും തു­ടർ­ന്നു­. ബഹ്റി­നിൽ ആർ­ക്കി­ടെക് ആയ സതീ­ഷി­ന്റെ­ വഴി­യിൽ ആർ­ക്കി­ടെക് എഞ്ചി­നി­യറിംഗ് പഠി­ക്കു­കയാണ് ശ്രു­തി­യു­ടെ­ സഹോ­ദരി­ സ്വാ­തി­ സതീ­ഷ്‌.

 

You might also like

  • Straight Forward

Most Viewed