ഹജ്ജ് മാസപ്പിറവി: ചൊവാഴ്ച സന്ധ്യയിൽ നിരീക്ഷിക്കാൻ ആഹ്വാനം


അക്ബർ പൊന്നാനി

ജിദ്ദ: ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാവുന്നത് നിരീക്ഷിക്കാൻ സൗദി സുപ്രീം ജുഡീഷ്യറി രാജ്യത്തെ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തു. ഇതിനായി ചൊവാഴ്ച പകൽ അസ്തമിക്കുന്നതോടെ ചന്ദ്രപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നാണ് നിർദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ കൊണ്ടോ ചന്ദ്രക്കല ദർശിക്കുന്നവർ തൊട്ടടുത്ത ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും സാക്ഷ്യം രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്നും സുപ്രീം കോടതി ഓർമപ്പെടുത്തി.

ചൊവാഴ്ച സന്ധ്യയിൽ ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരപ്പെട്ടാൽ ബുധനാഴ്ചയായിരിക്കും ഹജ്ജ് മാസം ഒന്ന്. അല്ലെങ്കിൽ, ദുൽഖഅദ മുപ്പത് പൂർത്തിയായാതായി കണക്കാക്കി വ്യാഴാഴ്ചയായിരിക്കും ഹജ്ജ് മാസാരംഭം. വിശുദ്ധ ഹജ്ജ് കർമങ്ങളുടെ ദിവസങ്ങൾ നിശ്ചയിക്കുന്നതിന് മാസപ്പിറവി ദൃശ്യമായാതായി സ്ഥിരപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ്.

ചൊവാഴ്ച സന്ധ്യയിൽ മാസപ്പിറവി സ്ഥിരപ്പെട്ടാൽ ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും ഹജ്ജിലെ അതിപ്രധാനമായ അറഫാ സംഗമം. അല്ലെങ്കിൽ വെള്ളിയാഴ്ചയും. അറഫയിലേക്ക് പുറപ്പെടാൻ വേണ്ടി മിനായിൽ തലേദിവസം യൗമ് തർവിയ ആചരിച്ചു കൊണ്ട് ഹാജിമാർ മിനായിൽ കേന്ദ്രീകരിക്കും. അതോടെയാണ് ഹജ്ജ് കർമങ്ങളുടെ സമാരംഭം.

ഈ വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജനകീയ കമ്മിറ്റികളിൽ പ്രസ്താവന മതിപ്പ് പ്രകടിപ്പിച്ചു. ധർമ്മനിഷ്ഠയിലും ഭക്തിയിലുമുള്ള സഹകരണമാണ് അതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

article-image

ിുിു

You might also like

Most Viewed