വീട്ടു ജോലിക്കാരുടെ ഒളിച്ചോട്ടം: പ്രതിമാസം എത്തുന്നത് നിരവധി പരാതികൾ
അബൂദബി: വീട്ടുജോലിക്കാര്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് പ്രതിമാസം പത്ത് മുതല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി ഇന്ത്യന്‍ എംബസി. കൈകാര്യം ചെയ്യാവുന്നതിലപ്പുറമുള്ള ജോലി നല്‍കുന്നതും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ജോലികള്‍ എടുപ്പിക്കുന്നതും ആവശ്യത്തിന് വിശ്രമം അനുവദിക്കാത്തതിനാലുമാണ് മിക്ക വീട്ടുജോലിക്കാരും ഒളിച്ചോടുന്നതെന്ന് എംബസി അധികൃതര്‍ പറയുന്നു. ഇങ്ങനെ ഓടിപ്പോകുന്ന ഇന്ത്യക്കാരെ കമ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ എംബസി സഹായിക്കുന്നുണ്ടെന്ന് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പറഞ്ഞു.
ഒളിച്ചോടിയ ജോലിക്കാരനെതിരെ സ്പോണ്‍സര്‍ കേസ് നല്‍കുമ്പോഴാണ് ചില കേസുകളില്‍ എംബസി ഇടപെടുന്നത്. ഒളിച്ചോടിയവരുടെ കൈവശം പാസ്പോര്‍ട്ടില്ളെങ്കില്‍ അടിയന്തര സര്‍ട്ടിഫിക്കറ്റും വിമാനടിക്കറ്റും ലഭ്യമാക്കും. ആവശ്യമെങ്കില്‍ അല്‍പ ദിവസത്തേക്കുളള താമസ സൗകര്യവും ഏര്‍പ്പെടുത്തും. സ്പോണ്‍സര്‍ കേസ് നല്‍കിയവരെ നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് നാട്ടിലത്തെിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍നിന്ന് മോഷണം നടത്തി ഒളിച്ചോടുന്നവരുണ്ടെങ്കിലും ഭൂരിപക്ഷം പേരും ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും ശമ്പളവും ലഭിക്കാത്തതിനാലാണ് ജോലി ഉപേക്ഷിച്ച് പോകുന്നതെന്ന് അഭിഭാഷകരും പറയുന്നു. ഈ വര്‍ഷം മേയ് വരെ 9,751 വീട്ടുജോലിക്കാരെയാണ് കാണാതായതെന്ന് കഴിഞ്ഞ മാസം ദുബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു.

