സ്കൂളുകൾക്ക് 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ല

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്‍റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015−ൽ ഡൽഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിർദേശിച്ചിരുന്നു.
സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ അധികൃതർ അറിയിച്ചിരുന്നു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.