ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകൾ എടുക്കേണ്ട, മെയിൽ നോക്കേണ്ട; 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ' പാർലമെന്റിൽ
ഷീബ വിജയ൯
ന്യൂഡൽഹി: ഓഫീസ് സമയത്തിനപ്പുറം ജോലി സംബന്ധമായ കോളുകളും ഇ-മെയിലുകളും കൈകാര്യം ചെയ്യുന്നതിൽ നിന്നും ജീവനക്കാരെ ഒഴിവാക്കാൻ അനുവദിക്കുന്ന 'റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ, 2025' എന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ.സി.പി. എം.പി. സുപ്രിയ സുലെയാണ് ജീവനക്കാരുടെ ക്ഷേമത്തിനായി വെൽഫെയർ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഓരോ ജീവനക്കാരനും അവകാശം നൽകുന്നതാണ് ഈ ബിൽ. അത്തരം ആശയവിനിമയങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാരെ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. സമാനമായ ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുന്നതിന് എൻ. ജയരാജ് എം.എൽ.എ. നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതോടൊപ്പം, കോൺഗ്രസ് എം.പി. കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആർത്തവ സമയത്ത് സ്ത്രീകൾക്ക് ജോലിസ്ഥലത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും പിന്തുണ നൽകാനും ലക്ഷ്യമിടുന്ന ആർത്തവ ആനുകൂല്യ ബിൽ, 2024 ആണ് രണ്ടാമത്തെ സ്വകാര്യ ബിൽ. ആർത്തവ സമയത്ത് സ്ത്രീ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നൽകാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. പൊതുവെ, സർക്കാർ നിയമനിർമ്മാണം ആവശ്യമുള്ള വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അംഗങ്ങൾക്ക് കഴിയും, മിക്കപ്പോഴും സർക്കാർ മറുപടി നൽകിയ ശേഷം അംഗം ബിൽ പിൻവലിക്കുന്നതാണ് പതിവ്.
asdsdsadsa
