പി.എഫിൽ നിന്ന് 100ശതമാനം തുകയും പിൻവലിക്കാം; സുപ്രധാന തീരുമാനവുമായി ഇ.പി.എഫ്.ഒ

ഷീബ വിജയൻ
ന്യൂഡല്‍ഹി I ഇ.പി.എഫ് ബാലൻസിന്റെ 100 ശതമാനം വരെ പിൻവലിക്കാൻ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി ഇ.പി.എഫ്.ഒ. പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാകാതെ തന്നെ ഫണ്ട് പിൻവിലക്കാനും അനുമതിയായി. തുക പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് 12 മാസമാക്കി കുറച്ചു. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം.
നേരത്തെ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാൽ മാത്രമേ പൂർണമായ പിൻവലിക്കൽ അനുവദിച്ചിരുന്നുള്ളൂ. അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലൻസിന്റെ 75 ശതമാനം പിൻവലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിൻവലിക്കാനും അനുവാദമുണ്ടായിരുന്നു. വിരമിക്കുമ്പോൾ, ബാലൻസ് പരിധിയില്ലാതെ പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു. സാധാരണ രീതിയിൽ അനുവദനീയമായ പരമാവധി പിൻവലിക്കൽ അർഹമായ തുകയുടെ 90ശതമാനമായിരുന്നു. ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിർമാണത്തിനോ, ഇ.എം.ഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിൻവലിക്കൽ നടത്തുകയാണെങ്കിൽ, ഇ.പി.എഫ് അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള മൂലധനത്തിന്റെ 90ശതമാനം വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്.
vddsasdasd