അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി


ഷീബ വിജയൻ 

ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷൽ സംവിധാനത്തെയും നോക്കുകുത്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചതെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. "അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കീഴ്പ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ സമയത്ത്, ആളുകൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ കഴിയാത്ത അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.'- അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികമായ ജൂൺ 25 സർക്കാർ 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം. അടിയന്തരാവസ്ഥയ്‌ക്കെതിരേ ധൈര്യത്തോടെ പോരാടിയ എല്ലാവരെയും രാജ്യം എപ്പോഴും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

xzszxzxz

You might also like

Most Viewed