ആർഷോയ്ക്ക് ഒ­രു പാല്‍­ക്കു­പ്പി കൂ­ടി പോ­ലീ­സി­ന് കൊ­ടു­ക്കാ­മാ­യി­രുന്നു: പ­രി­ഹ­സിച്ച് വി.ഡി സ­തീ­ശന്‍


തി­രു­വ­ന­ന്ത­പുരം: പ്ര­തി­ഷേ­ധ­ക്കാ­രെ ത­ന്‍റെ ഗണ്‍­മാന്‍ മര്‍­ദി­ക്കുന്ന­ത് ക­ണ്ടി­ല്ലെ­ന്ന മു­ഖ്യ­മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശ­ത്തി­നെ­തി­രേ പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. ഗണ്‍­മാ­ന്‍റെ അ­തി­ക്ര­മം ക­ണ്ടി­ല്ലെ­ങ്കില്‍ മു­ഖ്യ­മന്ത്രി ആ ക­സേ­ര­യില്‍ ഇ­രി­ക്കു­ന്ന­ത് എ­ന്തി­നാ­ണെന്നും സ­തീ­ശന്‍ ചോ­ദിച്ചു. എ­സ്­എ­ഫ്‌­ഐ­ക്കാ­ര്‍ ക­രി­ങ്കൊ­ടി കാ­ട്ടി­യാല്‍ സ­മാ­ധാ­ന­പ­രമാ­യ പ്ര­തി­ഷേ­ധവും കെ­എ­സ്‌യു­ക്കാ­രാ­ണ് പ്ര­തി­ഷേ­ധി­ക്കു­ന്ന­തെ­ങ്കില്‍ അ­ത് ആ­ത്മ­ഹത്യാ സ്­ക്വാ­ഡു­മാ­ണെ­ന്ന വ­ക­തി­രി­വി­ന് എ­ന്തര്‍­ഥ­മാ­ണു­ള്ള­തെന്നും പ്ര­തി­പ­ക്ഷ നേ­താ­വ് ചോ­ദ്യ­മു­ന്ന­യിച്ചു.

മു­ഖ്യ­മ­ന്ത്രി­യു­ടെ ഗണ്‍­മാന്‍ അ­ട­ക്ക­മു­ള്ള ആ­ളു­കള്‍ ഉ­പ­യോ­ഗി­ക്കാന്‍ പാ­ടില്ലാ­ത്ത ആ­യു­ധ­മു­പ­യോ­ഗിച്ചു­കൊ­ണ്ടാ­ണ് യൂ­ത്ത് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്തക­രെ മര്‍­ദി­ച്ച­ത്. പ്ര­വര്‍­ത്ത­ക­രെ പോ­ലീസും ക്രൂ­ര­മാ­യി ആ­ക്ര­മിച്ചു. എ­ന്നാല്‍ പ്ര­തി­ഷേ­ധ­ത്തി­നി­ടെ എ­സ്­എ­ഫ്‌­ഐ­യു­ടെ സംസ്ഥാ­ന സെ­ക്ര­ട്ട­റി പി.എം.ആർഷോയെ ചേര്‍­ത്തു­പി­ടി­ച്ചാ­ണ് പോ­ലീസ് കൊണ്ടു­പോ­യത്. കു­ഞ്ഞ് ക­ര­യാ­തി­രി­ക്കാന്‍ ഒ­രു പാല്‍­ക്കു­പ്പി കൂ­ടി കൊ­ടു­ക്കാ­മാ­യി­രു­ന്നെന്നും സ­തീ­ശന്‍ പ­രി­ഹ­സിച്ചു.

article-image

dfsdfsdfdfsdfs

You might also like

  • Straight Forward

Most Viewed