ഗാസ്സയിൽ സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക

ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർധിക്കുന്നതിനിടെ സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അമേരിക്ക. ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേർതിരിച്ച് നിരപരാധികളായ ഗാസ നിവാസികളെ ഇസ്രായേൽ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്ത് എത്താൻ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങൾ ലോക നേതാക്കൾ ശക്തമാക്കി. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം 8,000−ലധികം ഫലസ്തീനികൾ ഇസ്രയേലിന്‍റെ നിരന്തര പ്രതികാര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ പകുതിയും കുട്ടികളാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗോതമ്പും മാവും മറ്റ് സാധനങ്ങളും എടുത്ത് ആയിരക്കണക്കിന് ആളുകൾ ഗസ്സയിലെ ഭക്ഷ്യ ഗോഡൗണുകൾ കൊള്ളയടിച്ചതിന് ശേഷം ‘സിവിൽ ഓർഡർ’തകരാൻ തുടങ്ങിയെന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച മുന്നറിയിപ്പ് നൽകി.
യുഎസ് സഖ്യകക്ഷിക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെങ്കിലും, അത് “സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി അത് ചെയ്യണം” ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വൈറ്റ് ഹൗസ് ഫോണിൽ ആവശ്യപ്പെട്ടു.
ബൈഡൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ−സിസിയുമായും സംസാരിച്ചു. രണ്ട് നേതാക്കളും “ഇന്ന് മുതൽ ഗാസയിലേക്ക് ഒഴുകുന്ന സഹായത്തിന്‍റെ ഗണ്യമായ ത്വരിതപ്പെടുത്തലിനും വർദ്ധനവിനും പ്രതിജ്ഞാബദ്ധരായി.” എന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള കുറിപ്പിൽ പറയുന്നു. മറ്റ് ലോകനേതാക്കളും ഗസ്സയ്ക്ക് സഹായത്തിനായി അടിയന്തര ആഹ്വാനം നൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഫലസ്തീന്‍ പ്രദേശത്തേക്ക് അടിയന്ത മാനുഷിക പിന്തുണ നൽകേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മണിക്കൂറുകൾ പിന്നിടുമ്പോൾ ഗസ്സയിലെ സ്ഥിതി കൂടുതൽ നിരാശാജനകമാണെന്ന് യു.എന്‍ മേധാവി അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.
jhgjhg