ജുഫൈറിലെ കവർച്ച: പ്രതികളുടെ ജയിൽ ശിക്ഷ ശരിവെച്ച് ഹൈ ക്രിമിനൽ അപ്പീൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജുഫൈറിലുള്ള ഒരു വീട്ടിൽ നിന്ന് 8 ലക്ഷത്തിലധികം ദീനാർ മൂല്യമുള്ള സ്വർണ്ണക്കട്ടകളും റോലക്സ് വാച്ചുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ എട്ട് പ്രതികളുടെ ജയിൽ ശിക്ഷ ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു.
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രധാനികളായ മൂന്ന് പ്രതികൾക്ക് ആറ് വർഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മോഷ്ടിച്ച മുതലുകൾ ഒളിപ്പിക്കാൻ സഹായിച്ച മറ്റ് അഞ്ച് പ്രതികൾക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള വിവിധ ജയിൽ ശിക്ഷകളും കോടതി സ്ഥിരീകരിച്ചു.
ഉടമസ്ഥൻ വിദേശത്തായിരുന്ന സമയത്താണ് പ്രതികൾ ജുഫൈറിലെ വീട് തകർത്ത് അകത്തുകടന്നത്. കിടപ്പുമുറിയിലെ സേഫിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാമഗ്രികൾ കവർന്ന സംഘം, പിന്നീട് ഇതിലെ ഒരു പങ്ക് സ്വർണ്ണം വിൽക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവർ ഒളിപ്പിച്ചിരുന്ന മോഷണമുതലുകളിൽ ചിലത് വിവിധ സ്ഥലങ്ങളിൽ നിന്നായി പോലീസ് കണ്ടെടുത്തു.
adads

