ഭക്ഷണം എത്തിക്കാൻ വൈകി: യുവാവ് വെയ്റ്ററിനെ വെടിവെച്ചു കൊന്നു
പാരിസ്: ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിന് വെയ്റ്ററിനെ കസ്റ്റമർ വെടിവെച്ചു കൊന്നു. പാരിസിലാണ് ദാരുണ സംഭവം. ഓർഡർ ചെയ്ത സാൻവിച്ച് എത്താൻ വൈകിയതിനെത്തുടർന്നാണ് 28 കാരനായ വെയ്റ്ററിനെ വെടിവെച്ചുകൊലപ്പെടുത്തിയത്.
വെയ്റ്റർ സ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് ലഹരി വിൽപ്പനയുണ്ടെന്നും വെടിവെച്ചയാൾ ലഹരി ഉപയോഗിച്ചിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.

