അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി ചാൾസ് രാജാവ്; ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നിർണ്ണായക നീക്കം
ശാരിക I അന്തർദേശീയം
ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ഏപ്രിൽ അവസാന വാരത്തിൽ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബക്കിംഗ്ഹാം കൊട്ടാരമാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടനും തമ്മിൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വഷളായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് അമേരിക്ക സ്വാതന്ത്ര്യം നേടിയതിന്റെ 250-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ചാൾസ് രാജാവും പത്നി കാമില രാജ്ഞിയും യുഎസിൽ എത്തുന്നത്. ദീർഘകാലമായി ആസൂത്രണം ചെയ്ത ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുതുക്കാനുള്ള വേദിയാകും. അമേരിക്കൻ സന്ദർശനത്തിന് ശേഷം രാജകീയ ദമ്പതികൾ ബർമുഡയിലേക്കും യാത്ര തിരിക്കും.
ഇറാൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ച കർക്കശ നിലപാടുകളെച്ചൊല്ലി ട്രംപ് ഭരണകൂടവും ബ്രിട്ടനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ ചാൾസ് രാജാവിന്റെ സന്ദർശനം നയതന്ത്രതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ു്ിു


