ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം കൊല്ലപ്പെട്ടു
ഷീബ വിജയൻ
ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായിരുന്ന സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റൻ നഗരത്തിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച നാലംഗ സംഘം വീട്ടിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം സെയ്ഫിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലിബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2011-ൽ ഗദ്ദാഫി ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്ന് 2015-ൽ സെയ്ഫ് തടവിലാക്കപ്പെട്ടിരുന്നു. 2017-ൽ ജയിൽ മോചിതനായ അദ്ദേഹം പിന്നീട് ഒളിവിൽ കഴിയുകയായിരുന്നു. 2021-ൽ ലിബിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും അധികൃതർ അദ്ദേഹത്തെ അയോഗ്യനാക്കി. ഗദ്ദാഫി കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ ശ്രമിച്ച പ്രധാന വ്യക്തിത്വമായിരുന്നു സെയ്ഫ് അൽ ഇസ്‌ലാം.
adswdasdsd


