സേ­വനങ്ങൾ വേ­ഗത്തി­ലാ­ക്കാ­നൊ­രു­ങ്ങി­ ഗതാ­ഗത വകു­പ്പ്


മനാമ : സേവനങ്ങൾ ഫാസ്റ്റ്ട്രാക്ക് മോഡിലാക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.ഗതാഗതലംഘനങ്ങലും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടിെയടുക്കുന്നതിനായുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി പുതിയ ഓഫീസുകൾ തുറക്കുക വഴി ടെക്നിക്കൽ ഇൻസ്‌പെക്ഷൻ സെക്ഷന്റെ ജോലിഭാരം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല നടപടിക്രമങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കി ഇവ  വേഗത്തിലാക്കാനും നടപടി കൈക്കൊള്ളും.

ചെറിയ അപകടങ്ങളോടനുബന്ധിച്ചുള്ള തുടർനടപടികൾക്കും, ടെക്നിക്കൽ ഇൻസ്‌പെക്ഷനുമായി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്‌റ്റ്നന്റ് കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉത്തരവിട്ടിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി ട്രാഫിക് സേവനങ്ങൾ നടപ്പാക്കാൻ മുഹറഖിലെ സെക്യൂരിറ്റി കോംപ്ലക്സിൽ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫീസുകൾ സിത്ര മാളിലും സാറിലും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

 അതോടൊപ്പം റോഡ് പെട്രോളിംഗ് വർദ്ധിപ്പിക്കുകയും ചെയ്യും. നിയമലംഘനം കണ്ടെത്തിയാൽ 50 മുതൽ 500 ബഹ്‌റിൻ ദിനാർ വരെ പിഴ ചുമത്തുകയോ, ആറ് മാസം ജയിൽ ശിക്ഷ വിധിക്കുകയോ ചെയ്യും.

You might also like

Most Viewed