ഇരട്ടമു­ഖങ്ങളും നയവൈ­കല്യങ്ങളും


വി.ആർ. സത്യദേവ്

ജനങ്ങൾ­ക്കു­വേ­ണ്ടി­ ജനങ്ങളാൽ തി­രഞ്ഞെ­ടു­ത്ത ഭരണകൂ­ടം നടത്തു­ന്ന ഭരണമാണ് ജനാ­ധി­പത്യഭരണം എന്നാണ് നമ്മളൊ­ക്കെ­ പഠി­ച്ചു­വെ­ച്ചി­രി­ക്കു­ന്നത്. നമ്മു­ടെ­ സർ­ക്കാ­രു­കളൊ­ക്കെ­ അത് കി­റു­കൃ­ത്യമാ­യി­ പാ­ലി­ക്കു­ന്നു­മു­ണ്ട്. പക്ഷെ­ ഭരണത്തി­ലു­ള്ള സർ­ക്കാ­രു­കൾ ഏതു­ ജനങ്ങൾ­ക്കു­വേ­ണ്ടി­യാണ് പ്രവർ­ത്തി­ക്കു­ന്നത് എന്ന കാ­ര്യത്തിൽ സംശയം ബാക്കിയാണ്. സംസ്ഥാ­നം അടു­ത്തി­ടെ­ കണ്ട ഏറ്റവും വലി­യ പൊ­റാ­ട്ടു­ നാ­ടകമാ­യ മദ്യനയകാ­ര്യത്തി­ലെ­ നടപടി­കൾ കാ­ണു­ന്പോ­ൾ ഈ സംശയം ശക്തമാ­കു­ന്നു.
തി­രഞ്ഞെ­ടു­ക്കപ്പെ­ടു­ന്ന സർ­ക്കാ­രു­കൾ പ്രവർ­ത്തി­ക്കു­ന്നത് പൊ­തു­ജന നന്മയും നാ­ടി­ന്റെ­ സർ­വ്വതോ­ന്മു­ഖമാ­യ വി­കസനവും ഒക്കെ­ ലക്ഷ്യം വെ­ച്ചാ­യി­രി­ക്കണം എന്നാണ് വെ­യ്പ്. എന്നാൽ ‘കാ­ട്ടി­ലെ­ തടി­, തേ­വരു­ടെ­ ആന, വലി­യെ­ടാ­ വലി­’ എന്ന രീ­തി­യിൽ പൊ­തു­സ്വത്ത് കൊ­ള്ളയടി­ച്ചും ഖജനാ­വിൽ കയ്യി­ട്ടു­വാ­രി­യും കോ­ഴകൾ കൊ­യ്തു­ കൂ­ട്ടി­യു­മൊ­ക്കെ­ അഴി­മതി­യു­ടെ­ നടു­മു­റി­കളാ­വു­കയാണ് നമ്മു­ടെ­ സർ­ക്കാ­രു­കളൊ­ക്കെ­.
ആടി­നെ­ പട്ടി­യാ­ക്കു­ന്ന തരം തട്ടി­പ്പു­കൾ സാ­ധാ­രണമാ­യി­രി­ക്കു­ന്നു­. ഉമ്മൻ­ചാ­ണ്ടി­ സർ­ക്കാരിന്റെ പു­തി­യ മദ്യനയം നടപ്പാ­ക്കൽ ഉദ്ദേ­ശശു­ദ്ധി­യി­ല്ലാ­ത്ത നടപടി­യാ­യി­രു­ന്നു­ എന്നു­ വീ­ണ്ടും വീ­ണ്ടും വെ­ളി­വാ­ക്കു­ന്നതാ­ണ് ഇക്കാ­ര്യത്തി­ലെ­ സർ­ക്കാ­രി­ന്റെ­ ഓരോ­ ചു­വടും.
ജനങ്ങൾ­ക്കു­ വേ­ണ്ടി­ പ്രവർ­ത്തി­ക്കേ­ണ്ട ജനാ­ധി­പത്യ ഉമ്മൻ­ചാ­ണ്ടി­ സർ­ക്കാർ ഇതി­ന്റെ­ ഓരോ­ ഘട്ടത്തി­ലും ജനങ്ങളാ­യി­ കണ്ടത് മദ്യമു­തലാ­ളി­മാ­രെ­യും തങ്ങൾ അടക്കമു­ള്ള രാ­ഷ്ട്രീ­യക്കാ­രെ­യും മാ­ത്രമാ­യി­രു­ന്നു­. മദ്യനി­രോ­ധന പാ­തയി­ലൂ­ടെ­ മു­ന്നേ­റണമെ­ന്നു­ള്ള കെ­.പി­.സി­.സി­ അദ്ധ്യക്ഷൻ വി­.എം സു­ധീ­രന്റെ­ നി­ലപാ­ടിന് ജനപ്രീ­തി­യേ­റു­ന്നു­ എന്ന തി­രി­ച്ചറി­വു­ണ്ടാ­യപ്പോ­ഴാണ് അതു­വരെ­ മദ്യപക്ഷത്ത് ഉറച്ചു­ നി­ന്നി­രു­ന്ന ഉമ്മൻ­ചാ­ണ്ടി­യും കെ­. ബാ­ബു­വും അടക്കമു­ള്ളവർ പെ­ട്ടെ­ന്ന് മദ്യവി­രു­ദ്ധതയു­ടെ­ അപ്പോ­സ്തലന്മാ­രാ­യതെ­ന്ന് ഭൂ­മി­മലയാ­ളം കണ്ണി­നു­ കണ്ട കാ­ര്യമാ­യി­രു­ന്നു­. ഇവി­ടെ­ വെ­ടക്കാ­ക്കി­ തനി­ക്കാ­ക്കു­ക എന്ന തന്ത്രമാ­യി­രു­ന്നു­ തന്ത്രകു­തന്ത്രങ്ങളു­ടെ­ തന്പു­രാ­നാ­യ ഉമ്മൻ­ചാ­ണ്ടി­ എടു­ത്തു­ പ്രയോ­ഗി­ച്ചത്. മദ്യവ്യവസാ­യം രാ­ഷ്ട്രീ­യ പ്രവർ­ത്തനത്തെ­ താ­ങ്ങി­നി­റു­ത്തു­ന്ന നെ­ടുംതൂ­ണു­കളിൽ ഒന്നാ­ണെ­ന്ന സത്യം ഉമ്മ‍ൻ­ചാ­ണ്ടി­യോ­ളം നന്നാ­യി­ തി­രി­ച്ചറി­ഞ്ഞ നേ­താ­ക്കൾ അപൂ­ർ­വ്വമാ­ണ്. ആ ഉമ്മൻ­ചാ­ണ്ടി­ വി­.എം സു­ധീ­രനിൽ നി­ന്നും മദ്യശത്രു­ ലേ­ബൽ തല്ക്കാ­ലത്തേ­ക്കെ­ങ്കി­ലും സ്വന്തമാ­ക്കി­യത് ആ സാ­ഹചര്യത്തെ­യും സാ­ധ്യതയെ­യും തനി­ക്ക് അനു­കൂ­ലമാ­ക്കാൻ വേണ്ടി തന്നെ­യാ­യി­രു­ന്നു­.
വെ­ടക്കാ­ക്കി­ തനി­ക്കാ­ക്കു­കയെ­ന്ന വി­ദഗ്ദ്ധമാ­യ തന്ത്രം പാ­ലി­ക്കപ്പെ­ട്ടപ്പോൾ കു­റഞ്ഞപക്ഷം കൊ­ട്ടി­ഘോ­ഷി­ക്കപ്പെ­ട്ട ബാ­റടപ്പി­ക്കൽ ഗാ­ന്ധി­ ശി­ഷ്യനാ­യ കു­ഞ്ഞൂ­ഞ്ഞി­ന്റെ­ മാ­ത്രം നേ­ട്ടമാ­യി­. നേ­ട്ടത്തി­ന്റെ­ ക്രെ­ഡി­റ്റ്  സ്വന്തം കി­രീ­ടത്തി­ലാ­യതോ­ടെ­ മദ്യനയത്തെ­ ഞെ­ക്കി­ക്കൊ­ല്ലു­മോ­ നക്കി­ക്കൊ­ല്ലു­മോ­ എന്നതു­ കൂ­ടി­ മാ­ത്രമേ­ അറി­യാൻ ബാ­ക്കി­യു­ണ്ടാ­യി­രു­ന്നു­ള്ളൂ­. അത് നക്കി­ക്കൊ­ല്ലൽ മാ­ത്രമാ­യി­രു­ന്നു­ എന്നി­പ്പോൾ വ്യക്തമാ­യി­രി­ക്കു­ന്നു­.
‘ഒരു­ പൂ­മാ­ത്രം ചോ­ദി­ച്ചു­....... ഒരു­ പൂ­ക്കാ­ലം നീ­ തന്നു­’ എന്നതു­പോ­ലെ­യാ­യി­രു­ന്നു­ മദ്യനയകാ­ര്യത്തിൽ സംസ്ഥാ­നത്തെ­ ബാ­റു­കളെല്ലാം അടച്ചു­കൊ­ണ്ടു­ള്ള സർ­ക്കാ­രി­ന്റെ­ നടപടി­. പക്ഷെ­ നി­യമ നടപടി­കൾ കൃ­ത്യമാ­യി­ എടു­ക്കാ­തെ­യു­ള്ള ഈ അടപ്പി­ക്കൽ പ്രഹസനമാ­യേ­ അവസാ­നി­ക്കു­വെ­ന്ന നി­യമമറി­യു­ന്നവർ­ക്ക് തു­ടക്കത്തിൽ തന്നെ­ ബോ­ധ്യമു­ണ്ടാ­യി­രു­ന്നു­. അത് അങ്ങനെ­ തന്നെ­യാണ് എന്ന് തു­ടർ­ന്ന് ഒന്നൊ­ന്നാ­യി­ വന്നു­കൊ­ണ്ടി­രി­ക്കു­ന്ന കോ­ടതി­വി­ധി­കൾ വ്യക്തമാ­ക്കു­ന്നു­. ചു­രു­ക്കത്തിൽ  മദ്യവർ­ജ്ജന നി­ലപാ­ടി­ലൂ­ടെ­ വി­.എം സു­ധീ­രനെ­ന്ന നേ­താ­വിന് കേ­രളരാ­ഷ്ട്രീ­യത്തിൽ ഉണ്ടാ­വു­മാ­യി­രു­ന്ന പ്രാ­ധാ­ന്യം ഇല്ലാ­യ്മ ചെ­യ്യാ­നും രാ­ഷ്ട്രീ­യമേ­ൽ­ക്കൈ നേ­ടാ­നും ഉമ്മൻ­ചാ­ണ്ടി­യു­ടെ­ തന്ത്രജ്‍‍‍ഞതക്കാ­യി­. കാ­ര്യങ്ങൾ അവി­ടം കൊ­ണ്ടും അവസാ­നി­ക്കു­ന്നി­ല്ല. മദ്യനി­രോ­ധനത്തി­ന്റെ­ പേ­പ്പി­ടി­ കാ­ട്ടി­ കോ­ടി­കളു­ടെ­ കോ­ടി­യും ഭരണസംവി­ധാ­നങ്ങളി­ലേ­ക്ക് ഒഴു­കി­യി­ട്ടു­ണ്ടാ­വാം എന്ന സംശയവും ശക്തമാ­ണ്. കെ­.എം മാ­ണി­ക്ക് കോ­ടി­കൾ കൊ­ടു­ത്തു­ എന്നു­ പറയു­ന്ന ബാ­റു­ടമകൾ ഇക്കാ­ര്യത്തിൽ അന്തി­മ തീ­രു­മാ­നമെ­ടു­ക്കേ­ണ്ട ഉമ്മൻ­ചാ­ണ്ടി­യെ­ സ്വാ­ധീ­നി­ക്കാൻ ശ്രമി­ച്ചി­ല്ല എന്നു കരു­താൻ എല്ലാ­വർ­ക്കു­മാ­വി­ല്ല.
അടച്ച ബാ­റു­കൾ ഏതെ­ങ്കി­ലു­മൊ­ക്കെ­ തരത്തിൽ തു­റക്കപ്പെ­ടു­ന്നതോ­ടെ­ ബാറടപ്പിക്കൽ കൊണ്ട് ‘മദ്യ’കേ­രളത്തിൽ കാ­ര്യമാ­യ ഒന്നും സംഭവി­ച്ചി­ല്ല എന്നു­ നമു­ക്ക് വി­ലയി­രു­ത്താം. അങ്ങനെ­ വരു­ന്പോൾ ആ ഒന്നു­മി­ല്ലാ­യ്മയിൽ നി­ന്നും കോ­ടി­കൾ കൊ­യ്തു­ കൂ­ട്ടി­യ രാ­ഷ്ട്രീ­യക്കാ­രു­ടെ­ പ്രതി­ഭാ­വി­ലാ­സത്തെ­ നമു­ക്ക് പ്രശംസി­ക്കേ­ണ്ടി­ വരും.
ഇവി­ടെ­ ആദ്യം നമ്മൾ ചർ­ച്ച ചെ­യ്ത വി­ഷയം വീ­ണ്ടും പ്രസക്തമാ­കു­ന്നു­. ജനങ്ങൾ­ക്കു­ വേ­ണ്ടി­ ജനങ്ങൾ തി­രഞ്ഞെ­ടു­ത്ത ഈ ജന നാ­യകന്മാർ ഭരി­ക്കു­ന്നത് സ്വന്തം കാ­ര്യസാ­ധ്യത്തി­നു­ വേ­ണ്ടി­ മാ­ത്രമാ­ണ്. എബ്രഹാം ലി­ങ്കൺ പറഞ്ഞ നി­ർ­വചനത്തി­ലെ­ ജനങ്ങൾ അവർ­ക്ക് അവർ മാ­ത്രമാ­ണ്. പക്ഷെ­ ഇവി­ടെ­ മറ്റൊ­രു­ കാ­ര്യം ഈ രാ­ഷ്ട്രീ­യ ഭി­ക്ഷാംദേ­ഹി­കൾ കാ­ണാ­തെ­ പോ­കു­ന്നു­.
ഒരു­ ജനാ­ധി­പത്യ വ്യവസ്ഥയിൽ എല്ലാ­വരെ­യും എല്ലാ­ കാ­ലത്തും പറ്റി­ക്കാ­നാ­വി­ല്ല എന്ന കാ­ര്യം. ജന നന്മയാ­ഗ്രഹി­ക്കു­ന്ന രാ­ഷ്ട്രീ­യക്കാ­രനെ­ മൂ­ന്നാംകി­ട വേ­ലത്തരങ്ങൾ കൊ­ണ്ടു­ പറ്റി­ച്ചു­ നേ­ടി­യ ഈ വി­ജയം ശാ­ശ്വതമാ­വി­ല്ല എന്നു­റപ്പ്. ഇവരു­ടെ­ ഇരട്ടമു­ഖങ്ങൾ ജനം തി­രി­ച്ചറി­യു­ക തന്നെ­ ചെ­യ്യും. പൊ­തു­ജനം കഴു­തകളല്ല. അവരെ­ എല്ലാ­ കാ­ലത്തും പറ്റി­ക്കാ­നാ­വി­ല്ല. അതി­നു­ള്ള എത്രയോ­ മി­കച്ച ഉദാ­ഹരണങ്ങളു­ണ്ട് നമു­ക്ക് മു­ന്പിൽ.

You might also like

  • NEC

Most Viewed