അൺഹാ­പ്പി­ ക്രി­സ്മസ്..!


വി.ആർ. സത്യദേവ്


ക്രി­സ്മസ് എത്തി­യാൽ മദ്ധ്യ തി­രു­വി­താംകൂ­റി­ലെ­ േസ്റ്റ­ഷനറി­ കടകളിൽ ക്രി­സ്മസ് സ്റ്റാർ വാ­ങ്ങാ­നെ­ത്തു­ന്നവരിൽ ജാ­തി­, മത ഭേ­ദം ഉണ്ടാ­വാ­റി­ല്ല. വീ­ടി­നു­ മു­ന്പിൽ നക്ഷത്രം തൂ­ക്കി­ വി­ളക്ക് കൊ­ണ്ട് അലങ്കരി­ക്കു­ന്നതിൽ കു­ട്ടി­കൾ­ക്കി­ടയിൽ മത്സരബു­ദ്ധി­ പണ്ടേ­ പ്രകടമാ­ണ്. ചു­വപ്പു­ വേ­ഷവും വെ­ള്ളത്താ­ടി­യും കയ്യിൽ വടി­യു­മാ­യി­ ഡി­സംബറി­ന്റെ­ കു­ളി­രു­ള്ള  രാ­ത്രി­കളിൽ വി­രു­ന്നെ­ത്തു­ന്ന ക്രി­സ്മസ് പാപ്പമാ­രും വാ­ദ്യ മേ­ളങ്ങളും കരോൾ ഗാ­നങ്ങളും പെ­ട്രോ­മാ­ക്സി­ന്റെ­ വെ­ളി­ച്ചവും എല്ലാം നാ­ടി­ന്റെ­ തു­ടി­പ്പു­കളാ­ണ്, നമ്മൾ ഹൃ­ദയത്തോ­ടു­ ചേ­ർ­ത്തു­ വച്ച വി­കാ­രങ്ങളാ­ണ്. ഓണം പോ­ലെ­ തന്നെ­ മലയാ­ളക്കര ക്രി­സ്മസി­നെ­ വരവേ­ൽ­ക്കു­കയും ആഘോ­ഷി­ക്കു­കയും ചെ­യ്യു­ന്നു­.


ക്രി­സ്തു­ദേ­വന്റെ­ തി­രു­പ്പി­റവി­യു­ടെ­ തി­രു­നാ­ളാ­ഘോ­ഷ ദി­നം എന്നതി­നൊ­ക്കെ­ അപ്പു­റം നമ്മു­ടെ­ സാംസ്കാ­രി­ക ചി­ഹ്നങ്ങളിൽ ഒന്നെ­ന്ന സ്ഥാ­നമു­ണ്ട് ക്രി­സ്മസി­ന്. സ്നേ­ഹത്തി­ന്റെ­യും സാ­ഹോ­ദര്യത്തി­ന്റെ­യും ഊഷ്മളമാ­യ ഭാ­വ തലമു­ണ്ട് ഈ ഉത്സവത്തി­ന്. ഐസ് ക്രീ­മി­നെ­ക്കാ­ളും പു­ത്തനു­ടു­പ്പി­നെ­ക്കാ­ളും കു­ട്ടി­കൾ­ക്കു­ പ്രി­യങ്കരമാ­യ സമ്മാ­നമാണ് സ്കൂൾ അവധി­. സു­ദീ­ർ­ഘമാ­യ അവധി­ കൂ­ടി­ അകന്പടി­ ചേ­രു­ന്നതോ­ടെ­ ക്രി­സ്മസ് ദി­നങ്ങൾ ആഘോ­ഷത്തി­ന്റെ­ പു­തി­യ തലങ്ങൾ സമ്മാ­നി­ക്കു­ന്നു­. പഠനത്തി­നും ജോ­ലി­ക്കു­മൊ­ക്കെ­യൊപ്പം  വി­ശ്രമി­ക്കാ­നും ആഹ്ലാ­ദി­ക്കാ­നും നമു­ക്കെ­ല്ലാം അവസരമു­ണ്ടാ­കണം എന്ന കാ­ഴ്ചപ്പാ­ടോ­ടെ­യാണ് വി­ശേ­ഷാ­വസരങ്ങളെ­ അധി­കൃ­തർ അവധി­ ദി­നങ്ങളാ­ക്കു­ന്നത്. ഇതി­നു­ മതസ്വാ­തന്ത്ര്യവു­മാ­യും ബന്ധമു­ണ്ട്. അത്തരം ദി­നങ്ങളിൽ ആരാ­ധനയ്ക്ക് അവസരമു­ണ്ടാ­ക്കാൻ കൂ­ടി­യാണ് അവധി­ നൽ­കു­ന്നത്. പൗ­രാ­വകാ­ശങ്ങളെ­ മാ­നി­ക്കു­ക എന്നൊ­രു­ തലവു­മു­ണ്ട് ഇത്തരം അവധി­കൾ­ക്ക്. ഒരു­ മതേ­തര ജനാ­ധി­പത്യ രാ­ഷ്ട്രമാ­യ ഭാ­രതത്തിൽ ഇതു­വരെ­ എല്ലാ­ മതങ്ങൾ­ക്കും ഇത്തരത്തി­ലു­ള്ള അവധി­കളു­ടെ­ ആനു­കൂ­ല്യം ലഭി­ക്കു­കയും ചെ­യ്തി­രു­ന്നു­.


രാ­ഷ്ട്രീ­യക്കാ­രു­ടെ­ ജന്മദി­നങ്ങളും ചരമദി­നങ്ങളും അവധി­യാ­ക്കി­ ആഘോ­ഷി­ക്കു­ന്നതി­ന്റെ­ സാംഗത്യത്തെ­ക്കു­റി­ച്ച് വ്യത്യസ്ത അഭി­പ്രാ­യങ്ങൾ നമ്മു­ടെ­ സമൂ­ഹത്തിൽ നി­ലവി­ലു­ണ്ട്.    
സ്വന്തം ജീ­വി­തകാ­ലത്ത് സദാ ­കർ­മ്മനി­രതനാ­യി­രു­ന്ന മഹാ­ത്മാ­ ഗാ­ന്ധി­യു­ടെ­ ഓർ­മ്മദി­നങ്ങളിൽ നമ്മൾ കർ­മ്മ നി­രതരാ­വു­ക തന്നെ­യാണ് വേ­ണ്ടത് എന്ന അഭി­പ്രാ­യം ശക്തമാ­ണ്. എന്നാൽ മതാ­ഘോ­ഷങ്ങളു­ടെ­ കാ­ര്യം വ്യത്യസ്തമാ­ണ്. മത സ്വാ­തന്ത്ര്യം നി­ലവി­ലു­ള്ള ഒരു­ രാ­ഷ്ട്ര സംവി­ധാ­നത്തിൽ മതാ­ചാ­രങ്ങൾ അനു­ഷ്ഠി­ക്കാൻ അവസരമൊ­രു­ക്കു­ന്നതാണ് ഉചി­തം. ഒരു­ തരത്തിൽ ഇത് ആ സമൂ­ഹങ്ങളു­ടെ­ അവകാ­ശം കൂ­ടി­യാ­ണ്. ഈ അവകാ­ശം നൽ­കേ­ണ്ടതും സംരക്ഷി­ക്കേ­ണ്ടതും അധി­കാ­ര സ്ഥാ­നങ്ങളാ­ണ്.


പക്ഷെ­ ഇതേ­  ഭരണ വർ­ഗ്ഗം തന്നെ­ ഇത്തരം അവകാ­ശങ്ങൾ കവർ­ന്നെ­ടു­ക്കു­ന്ന നടപടി­കളു­ണ്ടാ­വു­കയാ­ണെ­ങ്കിൽ അതി­നെ­ നമു­ക്ക് മതേ­തരത്വത്തിന് നേ­രയു­ള്ള ഭീ­ഷണി­യാ­യി­ വി­ലയി­രു­ത്തേണ്ടി­ വരും. ദൗ­ർ­ഭാ­ഗ്യ വശാൽ നമ്മു­ടെ­ രാ­ജ്യത്ത് ഇപ്പോൾ സംഭവി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നത് അത്തരം കാ­ര്യങ്ങളാ­ണ്. ഏറെ­ പ്രതീ­ക്ഷകൾ ഉയർ­ത്തു­ന്നതാ­യി­രു­ന്നു­ കഴി­ഞ്ഞ ലോ­ക്സഭാ­ തി­രഞ്ഞെ­ടു­പ്പി­ലെ­ എൻ.ഡി­.എയു­ടെ­ ചരി­ത്ര വി­ജയം. അഴി­മതി­യു­ടെ­യും സ്വജന പക്ഷപാ­തത്തി­ന്റെ­യും ചെ­ളി­ക്കു­ണ്ടു­കളി­ലും കൽ­ക്കരി­ക്കു­ഴി­കളി­ലും ആണ്ടു­പോ­യ ഒരു­ ഭരണകൂ­ടത്തി­നെ­തി­രെ­യു­ള്ള വി­രോ­ധത്തി­നൊ­പ്പം ഗു­ജറാ­ത്ത് മോ­ഡൽ മുൻനി­ർത്തി­യു­ള്ള വി­കസന വാ­ഗ്ദാ­നങ്ങളും എൻ.ഡി­.യെ­ അധി­കാ­രത്തി­ലെ­ത്തി­ക്കു­ന്നതിൽ വലി­യ പങ്കു­ വഹി­ച്ചു­. ആ പ്രതീ­ക്ഷകൾ സാ­ദ്ധ്യമാ­ക്കു­ന്ന തരത്തിൽ തന്നെ­യാ­യി­രു­ന്നു­ നരേ­ന്ദ്ര മോ­ഡി­ എന്ന കരു­ത്തൻ നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന സർ­ക്കാ­രി­ന്റെ­ പ്രവർ­ത്തനങ്ങളു­ടെ­ തു­ടക്കവും. രാ­ജ്യാ­ന്തര രംഗത്തെ­ വർ­ദ്ധി­ച്ച സ്വീ­കാ­ര്യതയും മാ­ന്യതയും ഓഹരി­ വി­പണി­യി­ലടക്കം സാ­ന്പത്തി­ക രംഗത്തു­ണ്ടാ­യ കു­തി­പ്പും ഒക്കെ­ ആ മി­കച്ച തു­ടക്കത്തി­ന്റെ­ ഫലങ്ങളാ­യി­രു­ന്നു­.


എന്നാൽ തു­ടർ­ന്നി­ങ്ങോ­ട്ട്  നമ്മു­ടെ­ രാ­ജ്യത്ത് സംഭവി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കാ­ര്യങ്ങളൊ­ക്കെ­ ഈ പു­ത്തൻ കു­തി­പ്പി­ന്റെ­ ഗതി­വേ­ഗം കു­റയ്ക്കു­ന്നതും തടയി­ടു­ന്നതു­മാ­ണ്.  സാ­മൂ­ഹി­കമാ­യ സ്വാ­തന്ത്ര്യം, ശാ­സ്ത്ര സാ­ങ്കേ­തി­ക രംഗം, സു­താ­ര്യവും അഴി­മതി­ വി­രു­ദ്ധവു­മാ­യ രാ­ഷ്ട്രീ­യ രംഗം എന്നി­വയു­ടെ­ വി­കസനമാണ് ആധു­നി­ക സമൂ­ഹങ്ങളു­ടെ­യൊ­ക്കെ­ വളർ­ച്ചയും വി­കാ­സവും അളക്കു­ന്നത്. ഈ യാ­ഥാ­ർ­ത്ഥ്യം തി­രി­ച്ചറി­ഞ്ഞു­ പ്രവർ­ത്തി­ക്കു­ന്ന രാ­ഷ്ട്രങ്ങൾ വി­കസനക്കു­തി­പ്പ് നടത്തു­ന്പോൾ ചി­ല രാ­ഷ്ട്രങ്ങൾ അമി­ത മതബോ­ധത്തി­ന്റെ­ സങ്കു­ചി­തത്വങ്ങളി­ലേ­ക്ക് പതി­ക്കു­ന്നു­. ഇത്തരം രാ­ഷ്ട്രങ്ങളിൽ സമഗ്ര വി­കസനം പ്രാ­യേ­ണ അസാ­ദ്ധ്യമാ­കു­ന്നു­. ഇതിന് ലോ­കത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളിൽ നമു­ക്ക് നി­രവധി­ ഉദാ­ഹരണങ്ങൾ കാ­ണാം. ദൗ­ർ­ഭാ­ഗ്യവശാൽ നമ്മു­ടെ­ നാ­ടും ആ പട്ടി­കയിൽ ഇടം നേ­ടാ­നു­ള്ള ശ്രമത്തി­ലാണ് എന്നു­ തോ­ന്നു­ന്നു­.


ഒരു­ വശത്ത് നരേ­ന്ദ്രമോ­ഡി­ തന്റെ­ വി­കസന സങ്കല്പങ്ങൾ നടപ്പാ­ക്കാൻ ശ്രമി­ക്കു­ന്പോൾ അദ്ദേ­ഹത്തി­നൊ­പ്പമു­ള്ളവർ അമി­ത മതാ­ധി­ഷ്ടി­ത ചി­ന്തകളി­ലും പ്രവൃ­ത്തി­കളി­ലു­മാണ് കൂ­ടു­തൽ ശ്രദ്ധ കേ­ന്ദ്രീ­കരി­ച്ചി­രി­ക്കു­ന്നത്. ക്രി­സ്മസ് ദി­നത്തിൽ സർ­വ്വകലാ­ശാ­ലകകൾ­ക്ക് ലഭ്യമാ­യി­രു­ന്ന അവധി­ ആനു­കൂ­ല്യം വളഞ്ഞ വഴി­യി­ലൂ­ടെ­ കവർ­ന്നെ­ടു­ക്കു­കയും കേ­രളത്തി­ലടക്കം കൂ­ട്ട മത പു­നഃപരി­വർ­ത്തനം നടത്തു­ന്നതു­മൊ­ക്കെ­ ചെ­യ്യു­ന്നത്  ഇതര വി­ഭാ­ഗങ്ങളിൽ ആശങ്ക പടരാൻ ഇടയാ­ക്കു­ന്നു­. മാ­റ്റങ്ങളെ­ല്ലാം ഒറ്റരാ­ത്രി­ കൊ­ണ്ട് നടത്തണമെ­ന്ന വാ­ശി­യോ­ടെ­ നടത്തു­ന്ന ഇത്തരം ചെ­യ്തി­കൾ രാ­ജ്യത്തി­നും മോ­ഡി­ സർ­ക്കാ­രി­നും ഒരു­ തരത്തി­ലും ഗു­ണകരമാ­വി­ല്ല. മനോ­ജ്ഞമാ­യ ഒരു­ ക്രി­സ്മസ് കാ­ലത്തി­ന്റെ­ മധു­രം കു­റക്കു­ന്നത് തന്നെ­യാണ് ഇത്തരം നടപടി­കൾ.
എങ്കിലേ ജമ്മു കാശ്മീരിലും ഝാർഖണ്ധിലും ഒക്കെ ഇന്നു ഉണ്ടാക്കിയ തെരഞ്ഞെടുപ്പുനേട്ടങ്ങൾ നിലനിർത്താനും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയൂ എന്നവർ തിരിച്ചറിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു

You might also like

  • Straight Forward

Most Viewed