യാത്രകളിലും വേണ്ടേ തുല്യ നീതി...


പ്രദീപ് പു­റവങ്കര

കഴി­ഞ്ഞ ദി­വസം അമ്മയു­മാ­യി­ സംസാ­രി­ക്കു­ന്പോൾ‍ പറഞ്ഞ ഒരു­ കാ­ര്യമാണ് ഇന്നത്തെ­ തോ­ന്ന്യാ­ക്ഷരത്തി­ന്റെ­ ആധാ­രം. ഷഷ്ടി­പൂ­ർ‍ത്തി­യോട് അടു­ക്കു­ന്ന അമ്മ കണ്ണൂ­രിൽ‍ നി­ന്ന് അമ്മയു­ടെ­ വീ­ടാ­യ കാ­ഞ്ഞങ്ങാ­ട്ടേ­യ്ക്ക് തനി­യെ­ പോ­കാൻ‍ ശ്രമി­ച്ചതാണ് സംഭവം. അച്ഛന് മറ്റെ­ന്തോ­ തി­രക്ക് കാ­രണം കൂ­ടെ­ പോ­കാൻ‍ സാ­ധി­ച്ചി­ല്ല. അമ്മ വീ­ട്ടിൽ‍ നി­ന്ന് ഇറങ്ങി­യത് മു­തൽ‍ അമ്മയു­ടെ­ എൺ‍പത് വയസ് കഴി­ഞ്ഞ അമ്മ ഏകദേ­ശം പത്തി­ലധി­കം തവണ ഫോൺ‍ വി­ളി­ച്ച് അന്വേ­ഷണം നടത്തി­. എവി­ടെ­യെ­ത്തി­ എന്നതും, മറ്റ് പ്രശ്നങ്ങളൊ­ന്നും തന്നെ­ ഇല്ലല്ലോ­ എന്നതു­മാ­യി­രു­ന്നു­ ഈ ഫോ­ൺ‍കോ­ളു­കളു­ടെ­ പ്രധാ­ന കാ­തൽ‍. ഏകദേ­ശം ഒന്നരമണി­ക്കൂർ‍ ദൂ­രമു­ള്ള യാ­ത്രയിൽ‍ എന്തി­നാണ് ഇത്രയും കോ­ളു­കൾ‍ എന്നതാണ് അമ്മയു­ടെ­ പരാ­തി­. അവസാ­നം ഒരു­ ദീ­ർ‍ഘനി­ശ്വാ­സത്തിൽ‍ “പ്രാ­യം അറു­പതാ­യി­ ഇനി­യും എന്തി­നാ­ ഈ അമ്മയ്ക്ക് ഇത്ര വേ­വലാ­തി­” എന്ന് പറ‍ഞ്ഞ് എന്റെ­ അമ്മ നല്ലൊ­രു­ ചി­രി­യും പാ­സാ­ക്കി­. 

ഫോൺ‍ വെ­ച്ച് കഴി­ഞ്ഞി­ട്ട് ഈ വി­ഷയത്തെ­ പറ്റി­ ഏറെ­ ചി­ന്തി­ച്ചു­. നമ്മു­ടെ­ നാ­ട്ടിൽ‍ മഹാ­ഭൂ­രി­ഭാ­ഗം സ്ത്രീ­കളും ഈ പ്രശ്നത്തെ­ അവരു­ടെ­ ജീ­വി­തകാ­ലഘട്ടത്തിൽ‍ അഭി­മു­ഖീ­കരി­ച്ചി­ട്ടു­ണ്ടാ­കും എന്നു­റപ്പാ­ണ്. പക്ഷെ­ പു­രു­ഷന്‍മാ­രിൽ‍ വളരെ­ കു­റച്ച് പേ­ർ‍ക്കേ­ അവരു­ടെ­ യാ­ത്രകളിൽ‍ ഇത്തരം ചോ­ദ്യങ്ങളെ­ നേ­രി­ടേ­ണ്ടി­ വരാ­റു­ള്ളൂ­. നമ്മു­ടെ­ നാ­ടി­ന്റേത് മാ­ത്രമാ­യ ഒരു­ വി­ചി­ത്ര തത്വമാണ് “ഇല തത്വം”. ബാല്യം മു­തൽ‍ ഓരോ­ പെൺ‍കു­ട്ടി­യും പലകു­റി­ കേ­ട്ട് തഴന്പി­ച്ചി­രി­ക്കാൻ‍ സാ­ധ്യതയു­ള്ള തത്വമാ­ണി­ത്.  അതാ­യത് ഇല മു­ള്ളിൽ‍ വീ­ണാ­ലും മുള്ള് ഇലയിൽ‍ വീ­ണാ­ലും കേട് ഇലയ്ക്കാ­ണെ­ന്ന ചി­ന്ത. വയസ് എത്രയാ­യാ­ലും ഈ ഒരു­ ചി­ന്തയാണ്  സ്ത്രീ­കളു­ടെ­ സു­രക്ഷയെ­ പറ്റി­ വല്ലാ­തെ­ വേ­വലാ­തി­പ്പെ­ടു­ന്നതി­ന്റെ­ മു­ഖ്യകാ­രണമെ­ന്നാണ് എന്റെ­ തോ­ന്നൽ‍. മലയാ­ളത്തി­ലെ­ പ്രശസ്തനാ­യ ഒരു­ മഹാ­നടന്റെ­ മകൻ‍ തനി­യെ­ ഒരു­ യാ­ത്രയ്ക്ക് പോ­യ കഥ പലരും വാ­യി­ച്ചി­ട്ടു­ണ്ടാ­കും. ഏകദേ­ശം ഒരു­ വർ‍ഷത്തോ­ളം ജീ­വി­തം പഠി­ക്കാൻ‍ ആ മകനെ­ സ്നേ­ഹനി­ധി­യാ­യ അച്ഛൻ പറഞ്ഞു­ വി­ട്ടു­ എന്നാണ് പറയപ്പെ­ടു­ന്നത്. ഹി­മാ­ലയം മു­തൽ‍ കന്യാ­കു­മാ­രി­ വരെ­ ആ ചെ­റു­പ്പക്കാ­രൻ‍ യാ­ത്ര ചെ­യ്തു­. പല പല അനു­ഭവങ്ങൾ‍ നേ­ടി­. എന്നാൽ‍ അതേ­സമയം ആ മകനെ­ തനി­യെ­ വി­ടാൻ‍ കാ­ണി­ച്ച ആ മനസ് തന്റെ­ മകളോട് കാ­ണി­ക്കാ­നു­ള്ള ധൈ­ര്യം മഹാ­നടൻ‍ എന്നല്ല നമ്മു­ടെ­ നാ­ട്ടി­ലെ­ 99 ശതമാ­നം പേ­രും കാ­ണി­ക്കു­മെ­ന്ന് തോ­ന്നു­ന്നി­ല്ല. 

ജീ­വി­തമറി­യാൻ‍ യാ­ത്ര ചെ­യ്യണമെ­ന്ന് പറയാ­റു­ണ്ട്. ഒരു­ യാ­ത്ര എന്നാൽ‍ ആയി­രം പേ­ജു­ള്ള പു­സ്തകങ്ങൾ‍ വാ­യി­ക്കു­ന്നതിന് സമാ­നമാ­ണെ­ന്നും പറയപ്പെ­ടു­ന്നു­. എന്നാൽ‍ ഇത് പലപ്പോ­ഴും പു­രു­ഷന് മാ­ത്രം വി­ധി­ക്കപ്പെ­ട്ടതാ­ണെ­ന്ന തെ­റ്റി­ദ്ധാ­രണയി­ലാണ് ഞാന­ടക്കമു­ള്ള ഭൂ­രി­ഭാ­ഗം പു­രു­ഷകേ­സരി­കളും, മി­ക്ക സ്ത്രീ­ജനങ്ങളും. സു­രക്ഷയു­ടെ­ പേ­രി­ലാണ് സ്ത്രീ­കൾ‍ക്ക് ഈ സ്വാ­തന്ത്ര്യം നി­ക്ഷേ­ധി­ക്കപ്പെ­ട്ടി­രി­ക്കു­ന്നത്. അതേ­ സമയം ഒരു­ സു­രക്ഷാ­ വലയത്തിൽ‍ നി­ന്ന് പു­റത്തി­റങ്ങു­ന്പോ­ഴാണ് സ്വന്തം കാ­ര്യം നോ­ക്കാൻ‍ പഠി­ക്കു­ക എന്ന ചി­ന്തയും മി­ക്കവരും മറന്നു­ പോ­കു­ന്നു­. അതു­കൊ­ണ്ട് തന്നെ­ ആത്മവി­ശ്വാ­സമു­ള്ള വ്യക്തി­കളാ­യി­ സ്ത്രീ­കൾ‍ മാ­റു­ന്നത് ഈ ലോ­കക്രമത്തിൽ‍ ആളു­കൾ‍ക്ക് താ­ത്പര്യമി­ല്ലാ­ത്ത കാ­ര്യമാ­ണെ­ന്ന് സ്ത്രീ­സ്വാ­തന്ത്ര്യത്തെ­ പറ്റി­ വാ­തോ­രാ­തെ­ മു­റവി­ളി­ കൂ­ട്ടു­ന്പോ­ഴും തോ­ന്നി­പോ­കു­ന്നു­. പലപ്പോ­ഴും തനി­യെ­ യാ­ത്ര ചെ­യ്യു­ന്നത് പോ­യി­ട്ട്  സു­ഹൃ­ത്തു­ക്കൾ‍ക്കൊ­പ്പം സഞ്ചരി­ക്കാ­നു­ള്ള സമ്മതം പോ­ലും സ്ത്രീ­കൾ‍ക്ക് കൊ­ടു­ക്കാൻ‍ മടി­ക്കാ­ണി­ക്കു­ന്നവരാണ് നമ്മളിൽ‍ മി­ക്കവരും. ഇനി­ അഥവാ­ അങ്ങി­നെ­ യാ­ത്ര ചെ­യ്യു­ന്ന സ്ത്രീ­യാ­ണെ­ങ്കിൽ‍ അവരെ­ പറ്റി­ പറയാൻ‍ ബാ­ക്കി­യൊ­ന്നും കാ­ണി­ല്ല നമ്മു­ടെ­ സമൂ­ഹത്തി­ന്. 

ശരി­യാ­ണ്, ഈ ലോ­കം വളരെ­ മോ­ശമാ­ണ്. കാ­ലവും, ആളു­കളും പ്രവചാ­നീ­തതവും. പക്ഷെ­ ഇവയൊ­ക്കെ­ നേ­രി­ടേ­ണ്ടത് ഓരോ­ വ്യക്തി­യും തനി­ച്ചാണ് എന്നതാണ് ആത്യന്തി­കമാ­യ സത്യം. വീ­ട്ടിൽ‍ പൂ­ട്ടി­യി­ടാ­റു­ള്ള പ‍ഞ്ചവർ‍ണ കി­ളി­കളെ­ ഓർ‍ത്തു­ പോ­കു­ന്നു­. സ്നേ­ഹവും, ഭക്ഷണവും കൊ­ടു­ത്ത് അവരെ­ നമ്മൾ‍ വളർ‍ത്തു­ന്നു­.  കു­റേ­ കാ­ലം കഴി­യു­ന്പോൾ‍ അവരെ­ തു­റന്ന് വി­ട്ടാൽ‍ പോ­ലും പറക്കാൻ‍ പോ­യി­ട്ട് നേ­രെ­ നി­ൽ‍ക്കാൻ‍ പോ­ലും ആ കി­ളി­കൾ‍ക്ക് സാ­ധി­ക്കി­ല്ല. പി­ന്നെ­ അവർ‍ കു­ഴഞ്ഞു­വീണ് മരി­ക്കു­കയും ചെ­യ്യും. ഓർ‍മ്മി­പ്പി­ച്ചു­ എന്നു­മാ­ത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed