വേ­രറ്റു­ വേ­ർപെ­ട്ട ബാ­ല്യങ്ങൾ


വി.ആർ സത്യദേവ്

‘കൊടു­മൈ­യി­ലും കൊ­ടു­മൈ­ വറു­മൈ­,

അതി­ലും കൊ­ടു­മൈ­ ഇളമൈ­ വറു­മൈ­..’
പ്രമു­ഖ തമിഴ് സി­നി­മാ­ താ­രം മനോ­രമ ഒരി­ക്കൽ തന്റെ ബാ­ല്യത്തെ­ക്കു­റി­ച്ച് ഒരു­ അഭി­മു­ഖത്തിൽ വി­ശേ­ഷി­പ്പി­ക്കാൻ ഉദ്ധരി­ച്ച വരി­കളാണ് അവ. ദു­രി­തങ്ങളി­ലും വെച്ച് ഏറ്റവും വലി­യ ദു­തി­തമാണ് ദാ­രി­ദ്ര്യം. അതി­ലും ദു­രി­തമാണ് ബാ­ല്യത്തി­ലെ­ ദാ­രി­ദ്ര്യമെ­ന്ന് അർത്ഥം. ബാ­ല്യത്തി­ലെ­ അരക്ഷി­താ­വസ്ഥ അനു­ഭവി­ച്ചവർ ഏറെ­യാ­ണ്. അപൂ­ർവ്വം ചി­ലർ അതി­നെ­ അതി­ജീ­വി­ച്ച് ഉയരങ്ങളി­ലെ­ത്തി­. പക്ഷേ­ ഒരു­പാ‍­‍ടൊ­രു­പാ­ടു­ ബാ­ല്യകൗ­മാ­രങ്ങൾ ചൂ­ഷണങ്ങളു­ടെ­ ചതി­ക്കു­ഴി­കളി­ൽപ്പെ­ട്ട് നരകി­ച്ച് ആയു­സ്സെ­ത്താ­തെ­, ഒന്നു­മാ­കാ­തെ­ ഒടു­ങ്ങി­. 

ലോ­കചരി­ത്രം പരി­ശോ­ധി­ക്കു­ന്പോൾ ഇങ്ങനെ­യൊ­രു­പാ­ടു­ സംഭവങ്ങൾ നമു­ക്കു­ കാ­ണാം. എന്നാൽ തനി­യാ­വർത്തനങ്ങളെ­ന്ന ന്യാ­യം പറഞ്ഞ് കണ്ണീ­ർകു­ടി­ച്ച് ലോ­ക ജീ­വി­തത്തിൽ നി­ന്നു­ തന്നെ­ നി­ഷ്കാ­സി­തരാ­ക്കപ്പെ­ടു­ന്ന ബാ­ല്യ ലക്ഷങ്ങളെ­ കണ്ടി­ല്ലെ­ന്നു­ നടി­ക്കാ­നോ­ അവർക്കു­വേ­ണ്ടി­ ചെ­റു­വി­രലനക്കാ­തെ­ നി­ഷ്കൃ­യരാ­യി­രി­ക്കാ­നോ­ പരി­ഷ്കൃ­തരെ­ന്നവകാ­ശപ്പെ­ടു­ന്ന നമു­ക്കാ­വി­ല്ല. ഈ ഭൂ­മി­യും അതി­ലെ­ സു­ഖഭോ­ഗങ്ങളും നമു­ക്കു­ മാ­ത്രമെ­ന്ന് അവകാ­ശപ്പെ­ട്ട്, സഹാ­യമാ­വശ്യമു­ള്ള ജനലക്ഷങ്ങൾക്ക് അവ നി­ഷേ­ധി­ക്കു­ന്നത് ന്യാ­യീ­കരി­ക്കാ­നാ­വി­ല്ല. അത് നീ­തി­യല്ല, കാ­ട്ടു­ നീ­തി­യാ­ണ്. കൈ­യൂ­ക്കു­ള്ളവനു­ മാ­ത്രം ആഹാ­രവും വാ­സസ്ഥാ­നവും ലഭ്യമാ­ക്കു­ന്നതാണ് കാ­ട്ടു­ നീ­തി­. വി­കാ­സം പ്രാ­പി­ച്ച തലച്ചോ­റും ചു­മന്നു­ നടക്കു­ന്ന വി­കസി­ത ലോ­കത്തിന് സഹജീ­വി­കളു­ടെ­ കണ്ണീ­രു­ കാ­ണാ­തി­രി­ക്കാ­നാ­വി­ല്ല. 

ലോ­കത്ത് എല്ലാ­വർക്കും താ­മസി­ക്കാ­നു­ള്ള ഇടവും വി­ശപ്പടക്കു­ന്നതിന് ആവശ്യമു­ള്ളത്ര ആഹാ­രവു­മു­ണ്ട്. എന്നാൽ ഇതി­ന്റെ വി­തരണം ക‍ൃ­ത്യമാ­യല്ല നടക്കു­ന്നത്. ചി­ലയി­ടങ്ങളിൽ ആഹാ­രം സു­ലഭമാ­ണ്. വസി­ക്കാൻ ഫലഭൂ­യി­ഷ്ടമാ­യ സമാ­ധാ­നം പു­ലരു­ന്ന ഭൂ­മി­യും ആവശ്യത്തി­ലേ­റെ­. എന്നാൽ ഇതേ­ ലോ­കത്തി­ന്റെ മറ്റു­ ചി­ലയി­ടങ്ങളി­ലു­ള്ളവർ കൊ­ടി­യ വറു­തി­യി­ലാ­ണ്. എത്യോ­പ്യയും സോ­മാ­ലി­യയു­മടക്കമു­ള്ള ആഫ്രി­ക്കൻ രാ­ജ്യങ്ങളും തെ­ക്കേ­ അമേ­രി­ക്കൻ രാ­ജ്യങ്ങളിൽ പലതും വറു­തി­മൂ­ലം അസ്വസ്ഥതയു­ടെ­ പരകോ­ടി­യി­ലാ­ണ്. വി­ശ്വ പ്രസി­ദ്ധ ഫോട്ടോ ജേ­ണലി­സ്റ്റ് കെ­വിൻ കാ­ർട്ടർ പകർത്തി­യ ആഫ്രി­ക്കൻ ബാ­ലന്റെ ചി­ത്രം മേ­ൽപ്പറഞ്ഞ ദു­രി­തത്തി­ന്റെ ഏറ്റവും ദയനീ­യമാ­യ നേർ കാ­ഴ്ചകളി­ലൊ­ന്നാ­യി­രു­ന്നു­. വറു­തി­മൂ­ലം മരണത്തി­ലേ­യ്ക്ക് അടു­ക്കു­ന്ന ആഫ്രി­ക്കൻ ബാ­ലന്റെ മരണം കാ­ത്തി­രി­ക്കു­ന്ന കഴു­കന്റെ ചി­ത്രമാ­യി­രു­ന്നു­ അത്. ദാ­ഹമകറ്റാൻ ഗോ­പൃ­ഷ്ഠത്തിൽ ആശ്രയം തേ­ടു­ന്ന ഹെ­യ്തി­ ബാ­ലന്റെ ദൃ­ശ്യവും ഇതി­നു­ സമാ­നമാ­ണ്. അനധി­കൃ­ത കു­ടി­യേ­റ്റത്തി­നി­ടെ­ ബോ­ട്ടു­മറി­ഞ്ഞ് ആസു­സ്സറ്റ അയ്ലൻ കു­ർദി­യെ­ന്ന ബാ­ലന്റെ ചി­ത്രവും ലോ­ക മനസ്സാ­ക്ഷി­യെ­ ഞെ­ട്ടി­ച്ചു­. അയ്ലന്റെ ചി­ത്രം മാ­ദ്ധ്യമങ്ങളും നവ മാ­ദ്ധ്യമങ്ങളും വഴി­ വ്യാ­പകമാ­യി­ പ്രചരി­ക്കപ്പെ­ട്ടപ്പോൾ അറി­യപ്പെ­ടാ­തെ­ പോ­യ അയ്ലൻമാർ ഇനി­യും എത്രയെ­ത്ര എന്ന ഞെ­ട്ടി­പ്പി­ക്കു­ന്ന ചോ­ദ്യം നമ്മളെ­ കൂ­ടു­തൽ വേ­ദനി­പ്പി­ച്ചു­.

ഞെ­ട്ടി­പ്പി­ക്കു­ന്നതാണ് അഭയാ­ർത്ഥി­ പ്രശ്നം മൂ­ലം ലോ­കത്തൊ­ട്ടാ­കെ­ ലക്ഷക്കണക്കി­നു­ കു­ട്ടി­കൾ അനു­ഭവി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ദു­രി­തം. 700 ദശലക്ഷം സ്കൂൾ ദി­നങ്ങളാണ് വേ­രറ്റ കു­ഞ്ഞു­ങ്ങൾക്ക് സമീ­പ വർഷങ്ങളി­ലാ­യി­ നഷ്ടപ്പെ­ട്ടി­രി­ക്കു­ന്നത്. ലോ­കത്ത് 22 ദശലക്ഷം പേർ അഭയാ­ർത്ഥി­കളാ­യി­ ഉണ്ട് എന്നാണ് ലഭ്യമാ­യ കണക്ക്. ഇതിൽ പാ­തി­യോ­ളം പേർ കു­ട്ടി­കളാ­ണ്. 

സ്വന്തമി­ടങ്ങളി­ലെ­ വി­വി­ധ പ്രശ്നങ്ങൾ മൂ­ലം കൂ­ടു­തൽ സു­രക്ഷി­തമാ­യ ഇടങ്ങൾ തേ­ടു­ന്നവരാണ് അഭയാ­ർത്ഥി­കൾ. അവർ സ്വാ­ഭാ­വി­കമാ­യും തേ­ടു­ന്നത് അമേ­രി­ക്കയും യൂ­റോ­പ്യൻ രാ­ജ്യങ്ങളും അടക്കമു­ള്ള സന്പന്ന രാ­ഷ്ട്രങ്ങളു­ടെ­ സു­രക്ഷി­തത്വമാ­ണ്. സഹാ­നു­ഭൂ­തി­യു­ള്ളവനാ­കണം സന്പന്നൻ. എന്നാൽ അതി­നു­ വലി­യ വി­ല കൊ­ടു­ക്കാൻ അവർ തയ്യാ­റാ­വേ­ണ്ടി­ വരും. ഇതാണ് അഭയാ­ർത്ഥി­പ്രശ്നത്തിൽ അമേ­രി­ക്ക അടക്കമു­ള്ള രാ­ഷ്ട്രങ്ങൾ നി­ലപാട് പു­നഃപരി­ശോ­ധി­ക്കാൻ നി­ർബന്ധി­തമാ­വു­ന്നത്.

കടു­ത്ത നടപടി­കളാണ് ട്രംപ് ഭരണകൂ­ടം ഇക്കാ­ര്യത്തിൽ കൈ­ക്കൊ­ള്ളു­ന്നത്. ഇതി­ന്റെ ഭാ­ഗമാ­യു­ള്ള കടു­ത്ത നി­ലപാ­ടു­കളു­ടെ­ ഫലമാ­യാണ് മു­ലകു­ടി­ മാ­റാ­ത്ത കു­രു­ന്നു­കളെ­പ്പോ­ലും അമ്മമാ­രിൽ നി­ന്നും വേ­ർപെ­ടു­ത്തു­ന്നു­വെ­ന്ന ആരോ­പണത്തിന് ട്രംപ് വി­ധേ­യനാ­കേ­ണ്ടി­ വരു­ന്നത്. പ്രതി­പക്ഷമാ­യ ഡെ­മോ­ക്രാ­റ്റു­കൾക്കു­ പു­റമേ­ സ്വന്തം പാ­ർട്ടി­ക്കാ­രും എന്തി­നേ­റെ­ പ്രി­യപ്പെ­ട്ട പു­ത്രി­യും ഭാ­ര്യയും പോ­ലും വി­ഷയത്തിൽ ട്രംപി­നെ­ എതി­ർക്കു­കയാ­ണ്.. 

അഭയാ­ർത്ഥി­ പ്രശ്നത്തിൽ തെ­രഞ്ഞെ­ടു­പ്പി­നു­ മു­ന്പു­തൊ­ട്ടേ­ ട്രംപി­ന്റെ പ്രഖ്യാ­പി­ത നി­ലപാട് ഇതു­ തന്നെ­യാ­ണ്. ഭരണത്തി­ലെ­ത്തി­യപ്പോൾ രാ­ജ്യത്തി­ന്റെ ബജറ്റു­കൂ­ടി­ ഇക്കാ­ര്യത്തിൽ നി­ലപാട് കടു­പ്പി­ക്കാൻ ട്രംപി­നെ­ നി­ർബന്ധി­തനാ­ക്കു­ന്നു­. അഭയാ­ർത്ഥി­ കു­ഞ്ഞു­ങ്ങളു­ടെ­ വി­ദ്യാ­ഭ്യാ­സ കാ­ര്യത്തി­നാ­യി­ ബജറ്റിൽ വകയി­രു­ത്തി­യി­രി­ക്കു­ന്ന തു­കയിൽ പാ­തി­യോ­ളം കു­റവു­ വരു­ത്തി­യി­രി­ക്കു­കയാണ് ട്രംപ് സർക്കാർ. Education can not wait പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ അമേ­രി­ക്കയു­ടെ­ നാ­യകത്വത്തിൽ നടന്നു­ വന്ന അഭയാ­ർത്ഥി­വി­ദ്യാ­ഭ്യാ­സ പദ്ധതി­യു­ടെ­ അന്തസത്ത ചോ­ർത്തു­ന്നതാണ് ഈ നടപടി­. 

അസ്വസ്ഥവും സംഘർഷഭരി­തവു­മാ­യ മെ­ക്സി­ക്കോ­, ഹോ­ണ്ടു­റാ­സ്, എൽ സാ­ൽവദോർ, ഗ്വാ­ട്ടി­മാ­ല തു­ടങ്ങി­യ രാ­ജ്യങ്ങളിൽ നി­ന്നു­ള്ള അഭയാ­ർത്ഥി­ പ്രവാ­ഹം നി­യന്ത്രണാ­തീ­തമാ­യതോ­ടെ­യാണ് ട്രംപ് സർക്കാർ നി­യന്ത്രണങ്ങൾ ശക്തമാ­ക്കി­യത്. ഇക്കാ­ര്യത്തിൽ യാ­ഥാ­ർത്ഥ്യങ്ങൾക്ക് അതീ­തമാ­യ വി­മർശനമാണ് ട്രംപ് സർക്കാർ കേ­ൾക്കു­ന്നത് എന്ന വാ­സ്തവവും ഇതി­നൊ­പ്പം ശ്രദ്ധേ­യമാ­ണ്. അഭയാ­ർത്ഥി­കളാ­യെ­ത്തി­യ കു­ഞ്ഞു­ങ്ങളെ­ അമ്മമാ­രിൽ നി­ന്നും വേ­ർപി­രി­ക്കു­ന്ന വി­ല്ലൻ വേ­ഷമാണ് ട്രംപിന് ഇപ്പോ­ഴു­ള്ളത്. ഇതി­ലും അവാ­സ്തവമു­ണ്ട്. 2016 തൊ­ട്ടി­ങ്ങോ­ട്ട് അനധി­കൃ­തമാ­യി­ അമേ­രി­ക്കയി­ലെ­ത്തി­യ കു­ട്ടി­കളിൽ 1475 പോ­രേ­ക്കു­റി­ച്ചു­ള്ള വി­വരങ്ങൾ ആരോ­ഗ്യ മനു­ഷ്യകാ­ര്യ വകു­പ്പി­ന്റെ പക്കലി­ല്ല എന്നതാണ് ഇപ്പോ­ഴത്തെ­ വി­വാ­ദങ്ങളു­ടെ­ ഹേ­തു­. 

അനധി­കൃ­ത കു­ടി­യേ­റ്റം തടയു­കയെ­ന്ന ലക്ഷ്യത്തോ­ടെ­യാണ് അനു­വാ­ദമി­ല്ലാ­തെ­ അതി­ർത്തി­ കടന്നെ­ത്തു­ന്നവർക്കെ­തി­രേ­ അമേ­രി­ക്ക നി­യമ നടപടി­കൾ ശക്തമാ­ക്കി­യത്. ഇതനു­സരി­ച്ച് കു­ടുംബങ്ങളാ­യോ­ തനി­ച്ചോ­ അതി­ർത്തി­ ലംഘനത്തിന് പി­ടി­ക്കപ്പെ­ടു­ന്ന കു­ഞ്ഞു­ങ്ങളെ­ പു­നരധി­വാ­സ കേ­ന്ദങ്ങളി­ലേ­ക്കയക്കും. ഇവരെ­ പി­ന്നീട് സ്പോ­ൺസർമാ­രു­ടെ­ സംരക്ഷണത്തി­ലാ­ക്കും. ഇത്തരത്തിൽ കഴി­ഞ്ഞ രണ്ടു­ വർഷങ്ങളാ­യി­ പാ­ർപ്പി­ക്കപ്പെ­ട്ടത് 7645 കു­ട്ടി­കളെ­യാ­ണ്. കു­ട്ടി­കളെ­ സംരക്ഷി­ച്ചു­ പോ­ന്ന സ്പോ­ൺസർമാ­രിൽ നി­ന്നും ആരോ­ഗ്യവകു­പ്പ് കഴി­ഞ്ഞ വർഷം വി­വരങ്ങൾ ആരാ­ഞ്ഞതിൽ 6075 പേ­രെ­ക്കു­റി­ച്ചു­മാ­ത്രമാണ് വി­വരങ്ങൾ ലഭി­ച്ചത്. ബാ­ക്കി­യു­ള്ള 1475 കു­ഞ്ഞു­ങ്ങളെ­ ചൊ­ല്ലി­യാണ് ഇപ്പോൾ വി­വാ­ദങ്ങളു­യർന്നി­രി­ക്കു­ന്നത്.

പ്രധാ­നമാ­യും ഇങ്ങനെ­യെ­ത്തു­ന്ന കു­ഞ്ഞു­ങ്ങളു­ടെ­ നേ­രത്തെ­യെ­ത്തി­യ ബന്ധു­ക്കളും കു­ടുംബ മി­ത്രങ്ങളു­മൊ­ക്കെ­യാണ് സ്പോ­ൺസർമാ­രാ­യി­ എത്തു­ക. ഇവരിൽ ചി­ലരെ­ങ്കി­ലും നി­യമ നടപടി­കൾ നേ­രി­ടു­ന്നവരാ­ണ്. സർക്കാർ വകു­പ്പു­കളു­മാ­യി­ ബന്ധപ്പെ­ട്ടാൽ ആ നി­യമനടപടി­കൾ തു­ടരു­മെ­ന്ന ഭീ­തി­യി­ലു­ള്ളവർ. അതു­കൊ­ണ്ടു­തന്നെ­ വകു­പ്പി­ന്റെ അന്വേ­ഷണങ്ങൾക്ക് ബോ­ധപൂ­ർവ്വം മറു­പടി­ നൽകാ­ത്തവർ ഏറെ­യു­ണ്ടാ­വു­മെ­ന്നതാണ് ആരോ­ഗ്യ വകു­പ്പ് നൽകു­ന്ന വി­ശദീ­കരണം. ഇനി­യും ചി­ലർ സ്പോ­ൺസർഷി­പ്പി­ലൂ­ടെ­ തങ്ങൾക്കു­ ലഭി­ച്ച കു­രു­ന്നു­കളു­മാ­യി­ ഉണ്ടാ­യ ആത്മബന്ധം മൂ­ലം അവരെ­ക്കു­റി­ച്ചു­ള്ള വി­വരങ്ങൾ മറച്ചു­ വെച്ചേ­ക്കാം. ചി­ലരെ­ങ്കി­ലും മരി­ച്ചു­പോ­യി­ട്ടു­മു­ണ്ടാ­വാം. അതെ­ന്താ­യാ­ലും വി­വി­ധ പ്രശ്നങ്ങളാൽ വേ­ട്ടയാ­ടപ്പെ­ട്ടതു­മൂ­ലം സ്വന്തം നാ­ട്ടിൽ നി­ന്നും നി­ഷ്കാ­സി­തരാ­ക്കപ്പെ­ട്ട് 6075 കു­ഞ്ഞു­ങ്ങൾ സു­രക്ഷി­തരാ­ണെ­ന്ന വർത്തമാ­നം ആശ്വാ­സകരമാ­ണ്. എന്നാൽ നി­യമനടപടി­കളു­ടെ­ തു­ടർച്ചയാ­യി­ അവരെ­യൊ­ക്കെ­ സ്വന്തം നാ­ടു­കളി­ലേ­യ്ക്ക് തി­രി­ച്ചയക്കാ­നാണ് നി­യമം വി­ഭാ­വനം ചെ­യ്യു­ന്നത് എന്ന സത്യം വേ­ദനാ­ജനകമാ­യി­ തു­ടരു­ന്നു­. 2016ൽ ഇത്തരത്തിൽ നടത്തി­യ കണക്കെ­ടു­പ്പിൽ 84 ശതമാ­നം കു­ട്ടി­കളെ­പ്പറ്റി­യു­ള്ള വി­വരങ്ങൾ മാ­ത്രമാ­യി­രു­ന്നു­ ശേ­ഖരി­ക്കാൻ കഴി­ഞ്ഞത്.

അനധി­കൃ­തമാ­യി­ അതി­ർത്തി­കടക്കു­ന്നവരോട് സഹി­ഷ്ണു­ത ആവശ്യമി­ല്ലെ­ന്ന അറ്റോ­ർണി­ ജനറൽ ജെഫ് സെ­ഷൻസി­ന്റെ നി­ർദ്ദേ­ശം പി­ൻപറ്റി­യാണ് സർക്കാർ കടു­ത്ത നടപടി­കൾ തു­ടരു­ന്നത്. അതി­ർത്തി­ലംഘനം എന്തു­ വി­ലകൊ­ടു­ത്തും തടയു­ക എന്ന നി­ലപാ­ടി­ന്റെ പ്രഘോ­ഷണമാണ് സെ­ഷൻസ് നടത്തി­യത്. അന്താ­രാ­ഷ്ട്ര തലത്തി­ലു­ള്ള ശി­ശു­ കടത്തി­നും മയക്കു­ മരു­ന്നു­ കടത്തി­നും ബാ­ലവേ­ലയ്ക്കു­മൊ­ക്കെ­ വഴി­െവയ്ക്കു­ന്നതാണ് ഈ തീ­രു­മാ­നമെ­ന്ന കാ­ര്യത്തിൽ തർക്കമി­ല്ല. അമേ­രി­ക്ക നേ­രി­ടു­ന്ന വലി­യ ഭീ­ഷണി­യാണ് മെ­ക്സി­ക്കോ­ അതി­ർത്തി­ വഴി­യു­ള്ള കള്ളക്കടത്ത് എന്ന മറു­വശവു­മു­ണ്ട് ഇതി­ന്. മനു­ഷ്യാ­വകാ­ശവും ശി­ശു­സംരക്ഷണവു­മൊ­ക്കെ­ ഏറെ­ പ്രധാ­നമാണ് എങ്കി­ലും ഏതൊ­രു­ രാ­ജ്യത്തി­നും സ്വന്തം പൗ­രന്മാ­രു­ടെ­ സു­രക്ഷ അതി­ലേ­റെ­ പ്രധാ­നമാണ് എന്ന സത്യം ഇക്കാ­ര്യത്തിൽ അമേ­രി­ക്കൻ നടപടി­കളെ­ കു­റച്ചെ­ങ്കി­ലും ശരി­വെയ്ക്കു­ന്നു­. അമേ­രി­ക്കയി­ലേ­ക്കു­ള്ള മയക്കു­മരു­ന്നു­ കടത്തി­ന്റെ പ്രധാ­ന ഇടനാ­ഴി­ മെ­ക്സി­ക്കൻ അതി­ർത്തി­യാ­ണ്.

അതു­കൊ­ണ്ടാണ് കടത്തു­ തടയാൻ അമേ­രി­ക്ക- മെ­ക്സി­ക്കോ­ അതി­ർത്തി­യിൽ സു­രക്ഷാ­ മതിൽ നി­ർമ്മി­ക്കണമെ­ന്ന ആവശ്യത്തിൽ പ്രസി­ഡണ്ട് ട്രംപ് ഉറച്ചു­ നി­ൽക്കു­ന്നത്. അതി­ർത്തി­യിൽ ഇപ്പോൾ തന്നെ­ സു­രക്ഷ ശക്തമാ­ണ്. 3201 കി­ലോ­മീ­റ്റർ അതി­ർത്തി­യിൽ 2009ൽ തന്നെ­ 930 കി­ലോ­മീ­റ്റർ മതിൽ ഉയർന്നു­ കഴി­ഞ്ഞു­. മതിൽ നി­ർമ്മാ­ണത്തി­നു­ള്ള തു­ക മെ­ക്സി­ക്കോ­ നൽകണമെ­ന്ന നി­ർദ്ദേ­ശവും ട്രംപ് മു­ന്നോ­ട്ടു­ വെച്ചി­ട്ടു­ണ്ട്. ഈ നി­ർദ്ദേ­ശം മെ­ക്സി­ക്കൻ പ്രസി­ഡണ്ട് എൻറിക് പെ­ന നി­യെ­റ്റോ­ തള്ളി­ക്കളഞ്ഞതോ­ടേ­ മെ­ക്സി­ക്കൻ ഉൽപ്പന്നങ്ങൾക്ക് അധി­ക നി­കു­തി­ ചു­മത്താ­നു­ള്ള നീ­ക്കത്തി­ലാണ് ട്രംപ്. ഇത് പ്രവർത്തി­കമാ­കാൻ സാ­ദ്ധ്യത കു­റവാ­ണ്.

മതി­ലു­കെ­ട്ടി­യാ­ലും അനധി­കൃ­ത കു­ടി­യേ­റ്റത്തിന് പൂ­ർണ്ണമാ­യും തടയി­ടു­ക എളു­പ്പമല്ല. മതി­ലി­നടി­യി­ലൂ­ടെ­ തു­രങ്കങ്ങൾ കു­ഴി­ച്ചു­ള്ള കു­ടി­യേ­റ്റം തു­ടരും. ഒപ്പം മെ­ക്സി­ക്കൻ ഉൾക്കടൽ വഴി­യും പസഫിക് തീ­രം വഴി­യും കടൽമാ­ർഗ്ഗമു­ള്ള മനു­ഷ്യ കടത്തു­ തടയാ­നും മതിൽ ഗു­ണകരമാ­വി­ല്ല. കയറാ­വു­ന്നതി­ലു­മധി­കം ആളു­കളെ­ നി­റച്ച് ചെ­റു­ബോ­ട്ടു­കൾ ഉപയോ­ഗി­ച്ചു­ള്ള മനു­ഷ്യക്കടത്ത് വലി­യ അപകടങ്ങൾക്കും ആൾനാ­ശത്തി­നും വഴി­വെയ്ക്കു­മെ­ന്നും ഉറപ്പ്. മതിൽ നി­ർമ്മാ­ണം ബ്രൗ­ൺസ് വി­ല്ലി­യി­ലെ­ യൂ­ണി­വേ­ഴ്സി­റ്റി­ ഓഫ് ടെ­ക്സസ് ക്യാ­പസി­നെ­യടക്കം വി­ഭജി­ക്കും. അതി­ർത്തി­ക്ക് അപ്പു­റവു­മി­പ്പു­റവു­മാ­യി­ അധി­വസി­ക്കു­ന്ന നി­രവധി­ റെഡ് ഇന്ത്യൻ ഗോ­ത്രങ്ങൾക്കും മതിൽ വലി­യ ഭീ­ഷണി­യാണ് ഉയർത്തു­ന്നത്. 

ട്രംപി­നെ­തി­രേ­ വി­മർശന ശരങ്ങളു­യരു­ന്പോ­ഴും മദ്ധ്യ അമേ­രി­ക്കൻ രാ­ഷ്ട്രങ്ങളി­ലെ­ രാ­ഷ്ട്രീ­യ അസ്ഥി­രതയും സാ­ന്പത്തി­ക അരക്ഷി­താ­വസ്ഥയും അധോ­ലോ­ക പ്രവർത്തനങ്ങളു­മാണ് നി­ലവി­ലെ­ അഭയാ­ർത്ഥി­ പ്രശ്നങ്ങളു­ടെ­ മൂ­ലഹേ­തു­വെ­ന്ന് നി­ഷ്പക്ഷമാ­യി­ പരി­ശോ­ധി­ച്ചാൽ മനസ്സി­ലാ­ക്കാം. സ്വന്തം വീ­ട്ടി­ലെ­ കൊ­ള്ളരു­താ­യ്മകൾ മൂ­ലം വീ­ടു­വി­ട്ടി­റങ്ങി­പ്പോ­രേ­ണ്ടി­ വരു­ന്നവന്റെ സ്ഥി­തി­ ദയനീ­യമാ­ണ്. അങ്ങനെ­ വരു­ന്നവർക്ക് അടു­ത്ത വീ­ട്ടു­കാ­രൻ താ­ൽക്കാ­ലി­ക അഭയം കൊ­ടു­ത്തേ­ക്കാം. അത് മാ­നു­ഷി­ക പ്രവൃ­ത്തി­യാ­ണ്. അങ്ങനെ­ അഭയം ലഭി­ച്ചവർക്ക് അയൽക്കാ­രൻ വീ­തം കൊ­ടു­ക്കണം കൊ­ടു­ക്കണമെ­ന്ന് ആർക്കും ശഠി­ക്കാ­നാ­വി­ല്ല. പരി­ഹരി­ക്കപ്പെ­ടേ­ണ്ടത് മദ്ധ്യ അമേ­രി­ക്കൻ രാ­ജ്യങ്ങളി­ലെ­ അസ്വസ്ഥതകൾ തന്നെ­യാ­ണ്.

You might also like

Most Viewed