ഇറാ­നിൽ നി­ന്നു­ള്ള ഹാ­ജി­മാ­ർ­ക്ക് ഹജ്ജിന് സൗ­കര്യമൊ­രു­ക്കി­ സൗ­ദി­


ജി­ദ്ദ : ഇറാ­നിൽ നി­ന്നു­ള്ള തീ­ർ­ത്ഥാ­ടകർ­ക്ക് ഹജ്ജിന് സൗ­കര്യമൊ­രു­ക്കു­മെ­ന്ന് സൗ­ദി­ അറേ­ബ്യ വ്യക്തമാ­ക്കി­. ഇതോ­ടെ­ ആഗസ്റ്റ് അവസാ­നത്തിൽ നടക്കു­ന്ന ഈ വർ­ഷത്തെ­ വി­ശു­ദ്ധ ഹജ്ജ് കർ­മ്മത്തിൽ പങ്കെ­ടു­ക്കാൻ ഇറാ­നിൽ നി­ന്നും തീ­ർ­ത്ഥാ­ടകരെ­ത്തു­മെ­ന്ന കാ­ര്യം ഉറപ്പാ­യി­. ഇറാ­നിൽ നി­ന്നു­ള്ള എൺ­പത്തഞ്ചാ­യി­രം തീ­ർ­ത്ഥാ­ടകരാണ് വരു­ന്ന ഹജ്ജിൽ പങ്കെ­ടു­ക്കു­ക. ഇവരെ­ സേ­വി­ക്കാ­നാ­യി­ മു­വ്വാ­യി­രത്തോ­ളം ജീ­വനക്കാ­രും സൗ­ദി­യി­ലെ­ത്തും എത്തും. 

ഇറാൻ തീ­ർ­ത്ഥാ­ടകരു­ടെ­ കാ­ര്യങ്ങൾ ശ്രദ്ധി­ക്കാ­നും അതിൽ താ­ൽ­പ്പര്യം എടു­ക്കാ­നാ­യി­ ഹജ്ജ് സീ­സണിൽ ഒരു­ ഇറാൻ തീ­ർ­ത്ഥാ­ടക ബ്യു­റോ­ സൗ­ദി­യിൽ പ്രവർ­ത്തി­ക്കും. ഇത് സംബന്ധി­ച്ച ധാ­രണയും സൗ­ദി­ അറേ­ബ്യയു­ടെ­ രൂ­പപ്പെ­ട്ടി­ട്ടു­ടെ­ന്നാ­ണ് വി­വരം.

ഇറാൻ ഹാ­ജി­മാ­രു­ടെ­ കാ­ര്യങ്ങൾ സംബന്ധി­ച്ച ചർ­ച്ചകളും പ്രാ­ഥമി­ക ഉഭയകക്ഷി­ ധാ­രണകളും ചർ­ച്ച ചെ­യ്യാ­നും രൂ­പപ്പെ­ടുത്താ­നു­മാ­യി­ ഇറാ­നിൽ നി­ന്നു­ള്ള സംഘം കഴി­ഞ്ഞ നാ­ളു­കളിൽ സൗ­ദി­യിൽ എത്തി­യി­രു­ന്നു­. ഇറാൻ ഹജ്ജ് തീ­ർ­ത്ഥാ­ടന സംഘടനയു­ടെ­ മേ­ധാ­വി­ ഹാ­മിദ് മു­ഹമ്മദ് സൗ­ദി­യു­ടെ­ ഹജ് മന്ത്രി­ ഡോ­. മു­ഹമ്മദ് സാ­ലിഹ് ബന്തനെ­ സന്ദർ­ശി­ച്ച് നടത്തി­യ ചർ­ച്ചകളി­ലാണ് ഇത് സംബന്ധി­ച്ച പല ധാ­രണകൾ­ക്കും രൂ­പം കൈ­വന്നത്.

ഇറാൻ പോ­ലെ­ സൗ­ദി­യു­ടെ­ എതിർ ചേ­രി­യിൽ നി­ൽ­ക്കു­ന്ന ഖത്തറിൽ നി­ന്നു­ള്ള തീ­ർ­ത്ഥാ­ടകരു­ടെ­ കാ­ര്യവും സൗ­ദി­ അറേ­ബ്യ അനു­ഭാ­വപൂ­ർ­വമാണ് പരി­ഗണി­ക്കാ­റ്. ഇക്കഴി­ഞ്ഞ റമദാ­നിൽ ഖത്തറിൽ നി­ന്നു­ള്ള ഉംറ തീ­ർ­ത്ഥാ­ടകരെ­ സൗ­ദി­ അറേ­ബ്യ സ്വീ­കരി­ച്ചി­രു­ന്നു­. വരു­ന്ന ഹജ്ജ് തീ­ർ­ത്ഥാ­ടന കാ­ലത്തും ഖത്തറിൽ നി­ന്ന് തീ­ർ­ത്ഥാ­ടകരെ­ത്തും.

2015 ലെ­ ഹജ്ജ് വേ­ളയിൽ മി­നാ­യി­ലു­ണ്ടാ­യ തി­ക്കി­ലും തി­രക്കി­ലും പെ­ട്ട് നൂ­റു­ കണക്കിന് ഇറാൻ ഹാ­ജി­മാർ ഉൾ­പ്പെ­ടെ­യു­ള്ളവർ മരണപ്പെ­ട്ടി­രു­ന്നു­. ഇതി­നെ­ തു­ടന്ന് 2016 ലെ­ ഹജ്ജ് ഇറാൻ ബഹി­ഷ്കരി­ച്ചി­രു­ന്നെ­ങ്കി­ലും 90000 തീ­ർ­ത്ഥാ­ടകർ കഴി­ഞ്ഞ വർ­ഷത്തെ­ ഹജ്ജിൽ പങ്കെ­ടു­ത്തി­രു­ന്നു­.

You might also like

  • Straight Forward

Most Viewed