യെമനിൽ‍ കോളറ ബാധിതരെ ചികിത്സിക്കുന്നതിന് സൗദി 125 മില്യൺ റിയാൽ ഉടൻ നൽകും


റിയാദ് : യെമനിൽ‍ കോ­ളറ ബാ­ധി­തരെ­ ചി­കി­ത്സി­ക്കു­ന്നതിന് സൗ­ദി­ ആദ്യ ഗഡു­വാ­യ 125 മി­ല്യൺ റി­യാൽ ഉടൻ നൽ­കും. സൗ­ദി­ കി­രീ­ടാ­വകാ­ശി­യും പ്രതി­രോ­ധ മന്ത്രി­യു­മാ­യ അമീർ‍ മു­ഹമ്മദ് ബിൻ സൽ‍­മാൻ ഇത് സംബന്ധി­ച്ച നി­ർ­ദ്ദേ­ശം നൽ­കി­.   യൂ­നി­സെ­ഫി­ന്റെ­ കോ­ളറ പ്രതി­രോ­ധ പ്രവർ‍­ത്തനങ്ങൾ‍­ക്കാണ് സംഭാ­വന നൽ‍­കുന്നത്. ലോ­കാ­രോ­ഗ്യ സംഘടനയു­ടെ­ കണക്കു­പ്രകാ­രം 3.32 ലക്ഷം കോ­ളറ ബാ­ധി­തർ‍ യെമനിൽ‍ ഉണ്ടെ­ന്നാണ് റി­പ്പോ­ർ­ട്ട്. കോ­ളറ പ്രതി­രോ­ധ പ്രവർ‍­ത്തനങ്ങൾ‍­ക്ക് 250 മി­ല്യയൺ റി­യാൽ‍ കി­രീ­ടാ­വകാ­ശി­ നേ­രത്തെ­ വാ­ഗ്ദാ­നം ചെ­യ്തി­രു­ന്നു­. ഇതി­ന്റെ­ ഭാ­ഗമാ­യി­ ആദ്യ ഗഡു­ 125 മി­ല്യൺ റി­യാൽ‍ കൈ­മാ­റു­ന്നതി­നു­ളള കരാറിൽ കിംഗ് സൽ‍­മാൻ ഹ്യു­മാ­നി­റ്റേ­റി­യൻ ആൻഡ് റി­ലീഫ് സെ­ന്റർ‍ ജനറൽ‍ സൂ­പ്പർ‍­വൈ­സർ‍ ഡോ­ക്ടർ‍ അബ്ദു­ല്ല അൽ‍ റബീ­അയും യൂ­നി­സെഫ് ഗൾ‍­ഫ് പ്രതി­നി­ധി­ ഷാ­ഹി­ദ അസ്‌ഫറും ഒപ്പു­വെ­ച്ചു­. 

ദു­രി­തം നേ­രി­ടു­ന്ന യെമൻ ജനതയ്ക്ക് കിംഗ് സൽ‍­മാൻ ഹ്യു­മാ­നി­റ്റേ­റി­യൻ ആൻഡ് റി­ലീഫ് സെ­ന്റർ‍ 550 ടൺ മരു­ന്നു­കളും ജീ­വൻ രക്ഷാ­ ഉപകരണങ്ങളും നൽ‍­കി­യി­രു­ന്നു­. ഇതി­നു­ പു­റമെ­ ശു­ചീ­കരണ പ്രവർ‍­ത്തനങ്ങൾ‍­ക്കും പൊ­തു­ജനാ­രോ­ഗ്യ സംരക്ഷണത്തി­നു­മു­ളള പദ്ധതി­കളും നടപ്പി­ലാ­ക്കു­ന്നു­ണ്ട്. കഴി­ഞ്ഞ മൂ­ന്ന്­ മാ­സത്തി­നി­ടെ­ യെ­മനിൽ കോ­ളറ ബാ­ധി­ച്ച് 1817 പേർ‍ മരി­ച്ചതാ­യും 3.63 ലക്ഷം പേ­ർ­ക്ക് കോ­ളറ ബാ­ധി­ച്ചതാ­യും റി­പ്പോ­ർ‍­ട്ടു­കൾ വ്യക്തമാ­ക്കു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed