ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ;മുതിര്‍ന്ന നേതാക്കളെ കയ്യേറ്റം ചെയ്ത് പോലീസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസില്‍ എത്തിയതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കസ്റ്റഡിയിലെടുത്ത് പോലീസ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പോലീസ് കയ്യേറ്റം ചെയ്തു.
അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ വേണുഗോപാല്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണു. കൊവിഡ് നെഗറ്റീവായിട്ട് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും അതാണ് കുഴഞ്ഞുവീണതെന്നും വേണുഗോപാല്‍ പിന്നീട് പ്രതികരിച്ചു. പോലീസിന്‍റെ അമിത ബല പ്രയോഗം മൂലമാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് എംപിമാരെയും പോലീസ് കസ്റ്റിയിലെടുത്തു.
നിരോധനാജ്ഞ പ്രഖ്യാപിച്ച എഐസിസി ആസ്ഥാനത്ത് നിന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നരകിലോമീറ്റര്‍ അകലെവച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വീണ്ടും മുന്നോട്ടുപോയ മുഖ്യമന്ത്രിമാരും എം.പിമാരും അടക്കമുള്ളവരെയും വഴിയില്‍ വച്ച് പോലീസ് തടഞ്ഞു. പിന്നീട് വാഹനത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്.