കേ­രളത്തി­ലേ­ക്ക് വി­ഷമത്സ്യം‍ ഒഴു­കു­ന്നു : പരി­ശോ­ധന കർ­ശനമാ­ക്കും


കൊ­ല്ലം : ഫോ­ർ­മാ­ലിൻ കലർ­ന്ന വി­ഷം നി­റഞ്ഞ മത്സ്യം അന്യ സംസ്ഥാ­നങ്ങളിൽ നി­ന്നും കേ­രളത്തി­ലേ­ക്ക് ഒഴു­കു­ന്ന സാ­ഹചര്യത്തിൽ പരി­ശോ­ധന കർ­ശനമാ­ക്കാൻ സർ­ക്കാർ. മത്സ്യത്തിൽ‍ മാ­യം ചേ­ർ‍­ക്കു­ന്നവർ‍­ക്കെ­തി­രെ­ കർ‍­ശന നടപടി­ സ്വീ­കരി­ക്കു­മെ­ന്ന് മന്ത്രി­ ശൈ­ലജ ടീ­ച്ചർ‍ പറഞ്ഞു­. ചെ­ക്ക് പോ­സ്റ്റു­കളിൽ‍ പരി­ശോ­ധനകൾ‍ കൂ­ടു­തൽ‍ കർ‍­ക്കശമാ­ക്കു­മെ­ന്നും ഓപ്പറേ­ഷൻ സാ­ഗർ‍ റാ­ണി­ പരി­ശോ­ധന തു­ടരു­മെ­ന്നും മന്ത്രി­ അറി­യി­ച്ചു­. ഭക്ഷ്യസു­രക്ഷ വകു­പ്പി­ലെ­യും ആരോ­ഗ്യവകു­പ്പി­ലെ­യും ഉന്നത ഉദ്യോ­ഗസ്ഥരു­ടെ­ യോ­ഗത്തിന് ശേ­ഷമാണ് മന്ത്രി­ ഇക്കാ­ര്യം വ്യക്തമാ­ക്കി­യത്. വി­ഷാംശം കണ്ടെ­ത്തി­യ മത്സ്യങ്ങൾ‍ അതാത് സംസ്ഥാ­നങ്ങളി­ലേ­ക്ക് തി­രി­ച്ചയച്ചു­. ചെ­ക്ക് പോ­സ്റ്റിൽ‍ വെ­ച്ച് തന്നെ­ കേ­സെ­ടു­ത്തെ­ന്നും സംഭവത്തിൽ‍ റി­പ്പോ­ർ‍­ട്ടും ആവശ്യപ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും ശൈ­ലജ ടീ­ച്ചർ‍ അറി­യി­ച്ചു­.

കയറ്റു­മതി­ ചെ­യ്യു­ന്ന മത്സ്യങ്ങളിൽ‍ കീ­ടനാ­ശി­നി­യു­ടെ­യും മറ്റ് രാ­സവസ്തു­ക്കളു­ടെ­യും അംശം കണ്ടെ­ത്തു­വാൻ കർ‍­ശന പരി­ശോ­ധനയു­ണ്ടാ­കു­മെ­ന്ന് കേ­ന്ദ്ര സമു­ദ്രോ­ൽ­പ്പന്ന കയറ്റു­മതി­ വി­കസന അതോ­റി­റ്റി­യും വ്യക്തമാ­ക്കി­. ആരോ­ഗ്യത്തിന് പ്രശ്‌നങ്ങൾ‍ ഉണ്ടാ­ക്കു­ന്ന വസ്തു­ക്കൾ‍ മത്സ്യത്തിൽ‍ കണ്ടെ­ത്തി­യാൽ‍ ഇത്തരം സ്ഥാ­പനങ്ങളു­ടെ­ ലൈ­സൻ‍­സ് റദ്ദാ­ക്കു­മെ­ന്ന് എം.പി­.ഇ.ഡി­.എ അറി­യി­ച്ചു­.

മറ്റു­ സംസ്ഥാ­നങ്ങളിൽ നി­ന്നും വി­ഷം കലർ­ത്തി­യ മത്സ്യം കേ­രളത്തി­ലേ­ക്ക് എത്തു­ന്നു­ എന്ന സംശയം ബലപ്പെ­ട്ടതി­നെ­ തു­ടർ­ന്നാണ് സാ­ഗർ റാ­ണി­ എന്ന മി­ഷൻ തു­ടങ്ങി­യത്. ഘട്ടം ഘട്ടമാ­യി­ട്ടാ­യി­രു­ന്നു­ അതി­ന്റെ­ പ്രവർ­ത്തനങ്ങൾ നടത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നത്. ഇതി­ന്റെ­ ഭാ­ഗമയി­ കൊ­ല്ലം ആര്യങ്കാവ് ചെ­ക്ക് പോ­സ്റ്റിൽ തി­ങ്കളാ­ഴ്ച രാ­ത്രി­ നടത്തി­യ പരി­ശോ­ധനയിൽ ഫോ­ർ‍­മാ­ലിൻ കലർ‍­ന്ന 9,500 കി­ലോ­ മത്സ്യമാണ് പി­ടി­ച്ചെ­ടു­ത്തി­രി­ക്കു­ന്നത്. തൂ­ത്തു­ക്കു­ടി­യിൽ നി­ന്ന് സംസ്ഥാ­നത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളി­ലേ­ക്ക് എത്തി­ക്കാ­നാ­യി­ കൊ­ണ്ടു­വന്നതാണ് ഈ മത്സ്യങ്ങൾ. പി­ടി­ച്ചെ­ടു­ത്തതിൽ‍ ഏഴാ­യി­രം കി­ലോ­ ചെ­മ്മീ­നും ബാ­ക്കി­ മറ്റ് മത്സ്യങ്ങളു­മാ­ണ്. പരി­ശോ­ധനയിൽ‍ മീ­നിൽ‍ വലി­യ തോ­തിൽ‍ ഫോ­ർ‍­മാ­ലിൻ കലർ‍­ന്നി­ട്ടു­ണ്ടെ­ന്ന് കണ്ടെ­ത്തി­യി­ട്ടു­ണ്ട്.

ഇതു­വരെ­ 21,600 കി­ലോ­ഗ്രാം ഫോ­ർ‍മാ­ലിൻ കലർന്ന മത്സ്യമാണ് സംസ്ഥാനത്ത് നിന്ന് പി­ടി­കൂ­ടി­യത്. മു­ന്പ് നടത്തി­യ പരി­ശോ­ധനകളിൽ പാ­ലക്കാട് വാ­ളയാർ ചെ­ക്ക് പോ­സ്റ്റിൽ നി­ന്നു­ള്ള 6,000 കി­ലോ­ഗ്രാം ചെ­മ്മീ­നി­ലും തി­രു­വനന്തപു­രം അമരവി­ള ചെ­ക്ക് പോസ്റ്റിൽ നി­ന്നു­ള്ള 6,000 കി­ലോ­ഗ്രാം മത്സ്യത്തി­ലും ഫോ­ർമാ­ലിൻ കണ്ടെ­ത്തി­യി­രു­ന്നു­. മൃ­തദേ­ഹം കേ­ടു­കൂ­ടാ­തെ­ സൂ­ക്ഷി­ക്കാ­നു­പയോ­ഗി­ക്കു­ന്ന ഫോ­ർ‍­മാ­ലിൻ കഴി­ക്കു­ന്ന മീ­നി­നൊ­പ്പം ശരീ­രത്തി­നു­ള്ളി­ലെ­ത്തി­യാൽ‍ ഗു­രു­തരമാ­യ ആരോ­ഗ്യ പ്രശ്‌നങ്ങളു­ണ്ടാ­ക്കും. 

അതേ­സമയം ഫോ­ർ‍­മാലിൻ കലർ‍­ന്ന മത്സ്യം പി­ടി­ച്ച വാ­ർ‍­ത്ത പു­റത്തു­വന്ന പശ്ചാ­ത്തലത്തിൽ തദ്ദേ­ശീ­യർ പി­ടി­ക്കു­ന്ന മത്സ്യത്തി­ന്റെ­ ഗു­ണമേ­ന്മയെ­ കു­റി­ച്ച് പ്രചാ­രം നടത്താൻ‍ സർ‍­ക്കാർ‍ തയ്യാ­റാ­കണമെ­ന്ന ആവശ്യവു­മാ­യി­ പരന്പരാ­ഗത മത്സ്യത്തൊ­ഴി­ലാ­ളി­കൾ‍ സെക്രട്ടറി­യേ­റ്റിന് മു­ന്നിൽ‍ പ്രതി­ഷേ­ധം സംഘടി­പ്പി­ച്ചു­. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed