എ.ഡി­.ജി­.പി­യു­ടെ­ മകൾ­ക്കെ­തി­രാ­യ കേ­സി­ലെ­ അന്വേ­ഷണം അട്ടി­മറി­ക്കാ­ൻ നീ­ക്കം


തി­രു­വനന്തപു­രം : പോ­ലീസ് ഡ്രൈ­വർ‍ ഗവാ­സ്കറെ­ മർ‍­ദ്ദി­ച്ചെ­ന്ന പരാ­തി­യിൽ‍ എ.ഡി­.ജി­.പി­ സു­ദേഷ് കു­മാ­റി­ന്‍റെ­ മകൾ‍­ക്കെ­തി­രാ­യ കേ­സി­ലെ­ അന്വേ­ഷണം അട്ടി­മറി­ക്കാ­ൻ നീ­ക്കം. ഇതി­ന്‍റെ­ ഭാ­ഗമാ­യി­ വാ­ഹന രേ­ഖകളിൽ‍ തി­രു­ത്തൽ‍ വരു­ത്തി­. സംഭവ ദി­വസം വാ­ഹനമോ­ടി­ച്ചത് മർ‍­ദ്ദനമേ­റ്റ പോ­ലീസ് ഡ്രൈ­വർ‍ ഗവാ­സ്കറല്ലെ­ന്നും മറ്റൊ­രാ­ളാ­ണെ­ന്നും വരു­ത്തി­ തീ­ർ‍­ക്കാ­നാണ് രേ­ഖകൾ‍ തി­രു­ത്തി­യത്. ഇതോ­ടൊ­പ്പം സാ­ക്ഷി­കളെ­ സ്വാ­ധീ­നി­ക്കാ­നും സി­.സി­.ടി­.വി­ ദൃ­ശ്യങ്ങൾ‍ ശേ­ഖരി­ക്കാ­തെ­യും അന്വേ­ഷണ സംഘം ഒത്തു­കളി­ക്കു­ന്നു­ണ്ട്. 

ജൂൺ പതി­നാ­ലി­നാണ് കനകക്കു­ന്നിന് സമീ­പം വെ­ച്ച് സു­ദേഷ് കു­മാ­റി­ന്റെ­ മകൾ മർ­ദ്ദി­ച്ചു­വെ­ന്ന് ഗവാ­സ്കർ പരാ­തി­ നൽ­കി­യി­രു­ന്നത്. എന്നാൽ അന്നേ­ ദി­വസം സു­ദേഷ് കു­മാ­റി­ന്റെ­ വീ­ട്ടിൽ വാ­ഹനം ഓടി­ച്ചത് ജയ്സൺ എന്ന പോ­ലീ­സു­കാ­രനാ­ണെ­ന്നാണ് ഡ്യൂ­ട്ടി­ ബു­ക്കിൽ രേ­ഖപ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്. എന്നാൽ മർ­ദനമേ­റ്റ ഗവാ­സ്കറെ­ ആശു­പത്രി­യിൽ എത്തി­ച്ച ശേ­ഷമാണ് വാ­ഹനം എടു­ത്തതെ­ന്ന് ജയ്സൺ അന്വേ­ഷണ സംഘത്തിന് മൊ­ഴി­ നൽ‍­കി­യതോ­ടെ­ ഈ നീ­ക്കം പൊ­ളി­ഞ്ഞു­. 

ഗവാ­സ്കർ‍­ക്കെ­തി­രാ­യ പരാ­തി­യിൽ‍ എ.ഡി­.ജി­.പി­ സു­േ­ദഷ് കു­മാ­റി­ന്റെ­ മകൾ‍ വീ­ണ്ടും മൊ­ഴി­ തി­രു­ത്തി­യതി­ന്റെ­ തെ­ളി­വു­കളും ഇന്നലെ­ പു­റത്തു­ വന്നി­രു­ന്നു­. പോ­ലീസ് ജീ­പ്പ് കാ­ലിൽ‍ കയറി­യാണ് പരു­ക്കേ­റ്റതെ­ന്നാണ് ക്രൈംബ്രാ­ഞ്ച് സംഘത്തി­ന്റെ­ മൊ­ഴി­യെ­ടു­പ്പിൽ‍ മകൾ ആവർ‍­ത്തി­ച്ചു­ പറഞ്ഞത്. പൊ­രു­ത്തക്കേ­ടു­കൾ‍ വ്യക്തമാ­യെ­ങ്കി­ലും കൂ­ടു­തൽ‍ തെ­ളി­വു­ ശേ­ഖരി­ച്ച ശേ­ഷം മാ­ത്രം എ.ഡി­.ജി­.പി­യു­ടെ­ മകളു­ടെ­ അറസ്റ്റ് മതി­യെ­ന്ന തീ­രു­മാ­നത്തി­ലാണ് അന്വേ­ഷണ സംഘം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed