ജർമ്മനി തങ്ങളുടെ രണ്ട് ആണവ നിലയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു

ബർലിൻ: ജർമ്മനി തങ്ങളുടെ രണ്ട് ആണവ നിലയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ കാൾസ്‌റൂഹിനടുത്തുള്ള ഫിലിപ്‌സ്ബർഗ് പ്ലാന്‍റിലെ രണ്ട് ആണവ കൂളിങ് ടവറുകള്‍ ജർമ്മനി പൊളിച്ചു കളഞ്ഞത്. കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സ്ഫോടനം നടത്തിയത്.
2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകൾ ഉപേക്ഷിക്കാനുള്ള ജർമ്മനിയുടെ ഊർജ്ജനയത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. സൈറ്റിന്റെ ഓപ്പറേറ്റർ എൻബിഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങൾ ഒന്നിലധികം ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നു. ആണവോർജ്ജം ഉപേക്ഷിക്കാനുള്ള ജർമനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകൾ അടച്ചു. ജർമനിയുടെ അവസാനത്തെ ആണവ റിയാക്ടർ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും.
രണ്ട് ടവറുകൾ ഒരിക്കൽ നിലനിന്നിരുന്ന സൈറ്റിൽ ഒരു പുനഃരുപയോഗ ഊർജ്ജ ട്രാൻസ്ഫോർമർ േസ്റ്റഷൻ നിർമ്മിക്കും. 2010ൽ ജർമ്മനിയിലെ ഊർജ്ജമേഖലയിൽ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാൽ, 2017 ൽ ഇത് 11.63 ശതമാനമായി.