ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാൻ; എണ്ണവില 200 ഡോളറിലേക്ക് കുതിച്ചേക്കും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ടെഹ്‌റാൻ: ആഗോള എണ്ണ വിപണിയെയും നയതന്ത്ര ബന്ധങ്ങളെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ പുതിയ പ്രഖ്യാപനം നടത്തി. അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ അവരുടെ സഖ്യകക്ഷികളിലേക്കോ ഒരു ലിറ്റർ എണ്ണ പോലും ഹോർമുസ് കടലിടുക്ക് വഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി. ഇറാനിലെ ഖാതം അൽ-അൻബിയ സൈനിക ആസ്ഥാനത്തുനിന്നുള്ള വക്താവ് ഇബ്രാഹിം സോൾഫാഖാരിയാണ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്.

തിരിച്ചടികൾ നൽകുന്ന പഴയ നയം ഇറാൻ അവസാനിപ്പിച്ചതായും, ഇനി മുതൽ "അടിക്ക് തിരിച്ചടി" (Strike upon Strike) എന്ന ശക്തമായ രീതിയിലായിരിക്കും തങ്ങളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രാജ്യങ്ങളിലേക്ക് പോകുന്ന ഏത് കപ്പലുകളും എണ്ണ ടാങ്കറുകളും ഇറാന്റെ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കപ്പെടും. മേഖലയിലെ സുരക്ഷ തകർത്തത് പാശ്ചാത്യ രാജ്യങ്ങളാണെന്നും അതിന്റെ വില അവർ നൽകേണ്ടി വരുമെന്നും സോൾഫാഖാരി മുന്നറിയിപ്പ് നൽകി.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ ഗണ്യമായ ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഭീഷണി ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറിലേക്ക് ഉയരാൻ തയ്യാറെടുക്കണമെന്നും ഇറാൻ വക്താവ് ഓർമ്മിപ്പിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed