മഹാത്മാ ഗാന്ധി ജന്മ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനാമ : മഹാത്മാ ഗാന്ധിയുടെ ജീവിതവും ആത്മാവും മാനവികതയെ പ്രോത്സാഹിപ്പിക്കുന്നതായി ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പറഞ്ഞു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷപരിപാടികൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം ഓർപ്പിച്ചത്.
മാനുഷീക മൂല്യങ്ങളുടെ വികസനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതും വൈവിധ്യ പൂർണവുമായവയാണ്. 'സ്വയം കണ്ടെത്തുന്നതിനുള്ള മികച്ച മാർഗ്ഗം മറ്റുള്ളവർക്ക് വേണ്ടിയുള്ള സേവനത്തിൽ സ്വയം നഷ്ടപ്പെടുന്നതാണ്' എന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചു. "പല അവസരങ്ങളിലും ശാരീരിക- മാനസിക ശുചിത്വത്തെ(സ്വച്ഛത) പ്രോത്സാഹിപ്പിക്കുന്നതിനായി ഗാന്ധിജി നേരിട്ട് പ്രവർത്തിച്ചു. അക്കാലത്ത് പലരും ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു പലരുടെയും സംശയം. എന്നാൽ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിന്റെ കേന്ദ്രമായിരുന്നു ഇവയെന്നും അലോക് കുമാർ സിൻഹ പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമല്ല, പാവപ്പെട്ടവരെയും ദരിദ്രരെയും ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസമില്ലാത്തവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും, അന്തസ്സായി ജീവിക്കുന്നതിനുള്ള അവകാശം എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനും കൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. മോഹൻദാസ് കരംചന്ദ് ഗാന്ധി ജീവിതം സത്യത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള വീരോചിതമായ പരിശ്രമത്തിന്റെ കഥയാണ്. ആയുധം ഉപയോഗിച്ചുകൊണ്ടുള്ള അക്രമത്തിന്റെ ശക്തിയെക്കാൾ വളരെ ഉയർന്നതാണെന്ന് അഹിംസയുടെ ശക്തിയെന്ന് ചൂണ്ടിക്കാണിക്കാൻ ഗാന്ധിജിയുടെ സമര രീതികളിലൂട സാധിച്ചു. നിങ്ങളുടെ കയ്യിലിരിക്കുന്ന തത്വം നിങ്ങളുടെ കൈകൊണ്ട് ആക്രമിക്കാനുള്ള ശക്തിയേക്കാൾ വളരെ വലുതാണ് എന്നും സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. അഹിംസയുടെ ആയുധം ഗാന്ധിജി നമുക്കു നൽകിയിട്ടുള്ള ഏറ്റവും ഫലപ്രദമായ ആയുധമായിരുന്നു വെന്നും സിൻഹ ചൂണ്ടിക്കാട്ടി.
സമാധാനം, സാഹോദര്യം, പരസ്പര സഹകരണം എന്നിവയെ ഗാന്ധിജി പ്രതിനിധാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ അന്തർദേശീയ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുള്ള ബിൻ അഹ്മദ് അൽ ഖലീഫ പറഞ്ഞു. ശരീരം കൊണ്ട് അദ്ദേഹം നമുക്കൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവും ആശയങ്ങളും ജീവിക്കുന്നു; അദ്ദേഹത്തിന്റെ തത്ത്വങ്ങൾ ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു സമഗ്ര മുന്നോട്ടുവയ്ക്കുന്നത്.
അദ്ദേഹത്തെ സംബന്ധിക്കുന്ന മൂന്ന് കാര്യങ്ങൾ ഊന്നിപ്പറയാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒന്നാമതായി ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുള്ള ഏക മാർഗ്ഗമായി അഹിംസാ സിദ്ധാന്തം മുന്നോട്ട് വെച്ചത് ഗാന്ധിജിയാണ്. രണ്ടാമതായി, ഒരു രാജ്യത്തിനുള്ളിൽ വംശീയ, വിഭാഗീയത, സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവ ദുർബലതയുടെ ലക്ഷണമല്ല എന്ന് ഗാന്ധി വിശ്വസിച്ചു. അത്തരം വ്യത്യാസങ്ങൾ ഏതൊരു രാജ്യത്തിനും അതിന്റെ സ്ഥിരതയുള്ള ശക്തിയുടെ ഉറവിടമായി അദ്ദേഹം കണക്കാക്കി. മൂന്നാമത്, ദേശീയ അതിർത്തികളെ മതപരമായ അടിസ്ഥാനത്തിൽ ചിത്രീകരിക്കാൻ ഗാന്ധി വിസമ്മതിച്ചു.
ഗാന്ധിജിയുടെ തത്വങ്ങൾ ലോകത്തെ പല പ്രമുഖ നേതാക്കന്മാർക്കും പ്രചോദനം നൽകി. അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിങ്ങും ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ നെൽസൺ മണ്ടേലയും ഇവരിൽ പ്രമുഖരാണ്. ഇന്ന് ബഹ്റൈനും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ തത്ത്വങ്ങൾ പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു. അക്രമം കൂടുതൽ അക്രമത്തിന് കാരണമാകുമെന്നും വെല്ലുവിളികളെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം അഹിംസ മാത്രമാണെന്ന് ബഹ്റൈൻ വിശ്വസിക്കുന്നതായും ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. രാജാവിന്റെ മദ്ധ്യം ഉപദേഷ്ടാവ് നബീൽ അൽ ഹമർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.