ആര്യയു­ടെ­ വീ­ടെ­ന്ന സ്വപ്നം പൂ­വണി­ഞ്ഞി­ല്ല; പണം പലവഴി­ക്ക് ചി­ലവാ­ക്കു­ന്നതാ­യി­ ആരോ­പണം


മനാമ :പ്രവാ­സലോ­കത്ത് അടു­ത്തി­ടെ­ നടത്തി­യ ജീ­വകാ­രു­ണ്യ പ്രവർ­ത്തനങ്ങളിൽ ഏറ്റവും ബൃ­ഹത്താ­യതാ­യി­രു­ന്നു­ അജ്ഞാ­ത രോ­ഗത്താൽ ദു­രി­തമനു­ഭവി­ക്കു­ന്ന ആര്യമോ­ൾ­ക്ക് വേ­ണ്ടി­ നടത്തി­യ പ്രവർ­ത്തനം. ഏകദേ­ശം 10 ലക്ഷത്തോ­ളം രൂ­പയാണ് ബഹ്‌റൈ­നിൽ നി­ന്ന് മാ­ത്രം സമാ­ഹരി­ച്ചു­കൊ­ണ്ട് ആര്യയു­ടെ­ പേ­രിൽ നാ­ട്ടി­ലേ­യ്ക്ക് അയക്കാൻ കഴി­ഞ്ഞത്. ആകെ­ രണ്ടര കോ­ടി­യോ­ളം രൂ­പയാണ് ആര്യയു­ടെ­ ചി­കി­ത്സാ­ സഹാ­യ നി­ധി­യി­ലേ­യ്ക്ക് വി­വി­ധ സ്ഥലങ്ങളിൽ നി­ന്നും സംഭാ­വനയാ­യി­ ലഭി­ച്ചത്. കൂ­ടാ­തെ­ ആര്യയു­ടെ­ പി­താ­വി­ന്റെ­ അക്കൗ­ണ്ടിൽ 80 ലക്ഷത്തോ­ളം രൂ­പ വേ­റെ­യും സഹാ­യങ്ങൾ എത്തി­യി­രു­ന്നു­. ആര്യയു­ടെ­ ചി­കി­ത്സ സർ­ക്കാർ ഏറ്റെ­ടു­ക്കു­കയും അമൃ­ത ആശു­പത്രി­യിൽ പ്രവേ­ശി­പ്പി­ച്ച ആര്യയെ­ ഒരു­ മാ­സത്തോ­ളം സർ­ക്കാർ ചി­ലവിൽ സംരക്ഷി­ക്കു­കയും ചെ­യ്തി­രു­ന്നു­. ഏകദേ­ശം ഒന്പത് ലക്ഷത്തോ­ളം രൂ­പയാണ് സർ­ക്കാർ ഇതിന് വേ­ണ്ടി­ ചി­ലവി­ട്ടതെ­ന്നാണ് പ്രാ­ഥമി­ക വി­വരം. അവി­ടെ­നി­ന്ന് ഡി­സ്ചാ­ർ­ജ്ജ് ചെ­യ്യപ്പെ­ട്ട ആര്യ ഇപ്പോ­ഴും താ­മസി­ക്കു­ന്നത് കണ്ണൂർ അഴീ­ക്കോട് മയി­ലാ­ടു­തറയി­ലെ­ ചെ­റി­യ വാ­ടക വീ­ട്ടി­ലാ­ണ്. ഇപ്പോ­ഴും നടക്കാൻ ബു­ദ്ധി­മു­ട്ടു­ള്ള ആര്യയ്ക്ക് ഒരു­ ബാ­ത്ത് റൂം അറ്റാ­ച്ഡ് വീട് വേ­ണമെ­ന്ന സ്വപ്നം പൂ­വണി­ഞ്ഞി­ട്ടി­ല്ല. അതി­നി­ടെ­ ആര്യയു­ടെ­ പി­താവ് തന്റെ­ അക്കൗ­ണ്ടിൽ നി­ന്ന് പണമെ­ടു­ത്ത് സൗ­കര്യമി­ല്ലാ­ത്ത ഒരു­ വീ­ടിന് അഡ്വാ­ൻ­സ് കൊ­ടു­ക്കു­യും ചെ­യ്തു­. വാ­ടക വീ­ട്ടിൽ കു­റഞ്ഞ സൗ­കര്യങ്ങളോ­ടെ­ കഴി­ഞ്ഞ ആര്യയ്ക്ക് വീ­ണ്ടും സൗ­കര്യമി­ല്ലാ­ത്ത വീ­ടാണ് പി­താവ് കണ്ടെ­ത്തി­യത് എന്നറി­ഞ്ഞതോ­ടെ­ സന്നദ്ധ സംഘടനാ­ പ്രവർ­ത്തകർ അതി­നെ­ എതി­ർ­ത്തു­. ആര്യയു­ടെ­ പേ­രിൽ ലഭി­ച്ച പണത്തിൽ നി­ന്ന് സൗ­കര്യപ്രദമാ­യ വീട് തന്നെ­ ആര്യയ്ക്ക് നൽ­കണമെ­ന്നാണ് നാ­ട്ടു­കാർ ആവശ്യപ്പെ­ടു­ന്നത്. ആര്യയു­ടെ­ ദു­രതി­താ­വസ്ഥ ലോ­കത്തി­ന്റെ­ നാ­നാ­ഭാ­ഗങ്ങളിൽ നി­ന്ന് അറി­ഞ്ഞ് മനസ്സു­രു­കി­യ മലയാ­ളി­കൾ നൽ­കി­യ പണം ആര്യയു­ടെ­ സന്തോ­ഷത്തിന് വേ­ണ്ടി­ ചി­ലവാ­ക്കണമെ­ന്നും ആർ­ക്കും ധൂ­ർ­ത്തടി­ക്കാ­നു­ള്ളതല്ലെ­ന്നു­മാണ് നാ­ട്ടു­കാ­രു­ടെ­ പക്ഷം.  ആര്യയ്ക്ക് സൗ­കര്യപ്രദമാ­യ വീട് വേ­ണമെ­ന്ന് ആര്യയു­ടെ­ അവസ്ഥ പു­റം ലോ­കത്തെ­ ഫെ­യ്‌സ്ബു­ക്കി­ലൂ­ടെ­ അറി­യി­ച്ച സി­സ്റ്റർ റോ­സി­യയും പറഞ്ഞു­. ഇപ്പോൾ പഞ്ചാ­ബി­ലേ­യ്ക്ക് ജോ­ലി­ മാ­റ്റം ലഭി­ച്ച സി­സ്റ്റർ, ആര്യയു­ടെ­ കാ­ര്യത്തിൽ തനി­ക്ക് ഇനി­യും ആശങ്കയു­ണ്ടെ­ന്നും അതു­കൊ­ണ്ട് ആര്യയ്ക്ക് ആദ്യം വേ­ണ്ടത് എല്ലാ­ സൗ­കര്യങ്ങളു­മു­ള്ള വീ­ടാ­ണെ­ന്നും 4 പി­.എം ന്യൂ­സി­നോട് പറഞ്ഞു­. ആര്യയു­ടെ­ പേ­രിൽ ലഭി­ച്ച പണം ആര്യയു­ടെ­ ദു­രി­താ­വസ്ഥ കണ്ട് പ്രവാ­സി­കൾ അയച്ച പണമാ­ണ്. അത് സ്വന്തം ആവശ്യത്തിന് വേ­ണ്ടി­ ഉപയോ­ഗി­ക്കരു­തെ­ന്നും ആര്യയു­ടെ­ ചി­കി­ത്സയ്ക്കും ആര്യ ആവശ്യപ്പെ­ടു­ന്ന സൗ­കര്യപ്രദമാ­യ വീ­ടി­നും വേ­ണ്ടി­ ഉപയോ­ഗി­ക്കണമെ­ന്ന് ആര്യയു­ടെ­ നാ­ട്ടു­കാ­രും അഭി­പ്രാ­യപ്പെ­ടു­ന്നു­.  അതേ­സമയം ആര്യയ്ക്ക് ഇപ്പോ­ഴും നടക്കാൻ കഴി­യു­ന്നി­ല്ലെ­ന്നും, സ്‌കൂ­ളിൽ പോ­കാ­നു­ള്ള ആര്യയു­ടെ­ മോ­ഹം ബാ­ക്കി­യാ­ണെ­ന്നും ശരീ­രത്തിൽ വീ­ണ്ടും പൊ­ട്ടലു­കൾ പ്രത്യക്ഷപ്പെ­ട്ട് തു­ടങ്ങി­യതാ­യും മാ­താവ് ഷൈ­മ പറഞ്ഞു­. സൗ­കര്യമി­ല്ലാ­ത്ത വീ­ടിന് നൽ­കി­യ അഡ്വാ­ൻ­സ് തു­ക മടക്കി­ വാ­ങ്ങു­മെ­ന്നും ഓണമാ­കു­ന്പോ­ഴേ­യ്ക്കും നല്ലൊ­രു­ വീട് വാ­ങ്ങാ­നാണ് ഉദ്ദേ­ശമെ­ന്നും ഷൈ­മ 4 പി­.എം ന്യൂ­സി­നോട് പറഞ്ഞു­. സർ­ക്കാർ പ്രഖ്യാ­പി­ച്ച സൗ­ജന്യ ചി­കി­ത്സ ആദ്യം ആശു­പത്രി­യിൽ നി­ന്ന് ഡി­സ്ചാ­ർ­ജ്ജ് ആയതോ­ടെ­ നി­ർ­ത്തി­യി­രി­ക്കു­കയാ­ണെ­ന്നും തു­ടർ­ചി­കി­ത്സയ്ക്കു­ള്ള പണം ഇപ്പോൾ ലഭി­ച്ച സഹാ­യങ്ങളിൽ നി­ന്ന് തന്നെ­യാണ് ഉപയോ­ഗി­ക്കു­ന്നതെ­ന്നും ഷൈ­മ പറഞ്ഞു­. നാ­ളെ­ ആര്യമോ­ളു­ടെ­ പതി­മൂ­ന്നാം പി­റന്നാ­ളാ­ണ്. പ്രവാ­സ ലോ­കത്ത് നി­ന്ന് ലഭി­ച്ച എല്ലാ­ സഹാ­യങ്ങൾ­ക്കും നന്ദി­യു­ണ്ടെ­ന്ന് ഷൈ­മ 4 പി­.എം ന്യൂ­സി­നോട് പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed