മാ­പ്പ് പറയാ­മെ­ന്ന് എ.ഡി­.ജി­.പി­യു­ടെ­ മകൾ : വേ­ണ്ടെ­ന്ന് ഗവാ­സ്‌കറു­ടെ­ കു­ടുംബം


തി­രു­വനന്തപു­രം : എ.ഡി­.ജി­.പി­യു­ടെ­ മകൾ‍ പോ­ലീസ് െ­്രെ­ഡവർ ഗവാ­സ്‌കറെ­ മർ‍­ദ്ദി­ച്ച കേസ് ഒതു­ക്കി­ തീ­ർ‍­ക്കാൻ ശ്രമം. അഭി­ഭാ­ഷക തലത്തിൽ‍ നടത്തി­യ ചർ‍­ച്ചയിൽ ഗവാ­സ്‌കറി­നോട് മാ­പ്പ് പറയാൻ തയ്യാ­റാ­ണെ­ന്ന് എ.ഡി­.ജി­.പി­ സു­ധേഷ് കു­മാ­റി­ന്റെ­ മകൾ‍ സ്‌നി­ക്ത വ്യക്തമാ­ക്കി­. എന്നാൽ‍ ഒത്തു­ തീ­ർ‍­പ്പിന് ഗവാ­സ്‌കറി­ന്റെ­ കു­ടുംബം തയ്യാ­റല്ലെ­ന്നാണ് വി­വരം. നി­യമ നടപടി­കളു­മാ­യി­ മു­ന്നോ­ട്ട് പോ­കാ­നാണ് തീ­രു­മാ­നമെ­ന്നും ഗാ­വാ­സ്കറി­ന്റെ­ അഭി­ഭാ­ഷകൻ എ.ഡി­.ജി­.പി­യു­ടെ­ മകളു­ടെ­ അഭി­ഭാ­ഷകനെ­ അറി­യി­ച്ചു­.

ജൂൺ 14നാണ് എ.ഡി­.ജി­.പി­യു­ടെ­ മകൾ‍ മർ‍­ദ്ദി­ച്ചു­വെ­ന്നു­ ചൂ­ണ്ടി­ക്കാ­ട്ടി­ ഗവാ­സ്‌കർ‍ പോ­ലീ­സിൽ‍ പരാ­തി­ നൽ‍­കി­യത്. ഈ കേസ് സംബന്ധി­ച്ച് ക്രൈംബ്രാ­ഞ്ച് അന്വേ­ഷണം അവസാ­ന ഘട്ടത്തി­ലേ­ക്ക് എത്തി­യ സാ­ഹചര്യത്തി­ലാണ് എ.ഡി­.ജി­.പി­യു­ടെ­ മകൾ മാ­പ്പ് പറഞ്ഞ് തടി­ തപ്പാൻ ശ്രമി­ക്കു­ന്നത്. കേസ് അന്വേ­ഷണത്തി­ന്റെ­ അടി­സ്ഥാ­നത്തിൽ തെ­ളി­വു­കൾ സ്നി­ക്തക്കെ­തി­രാ­ണെ­ന്ന സൂ­ചനകളു­ണ്ട്. കേ­സിൽ‍ സ്‌നി­ക്തയു­ടെ­ അറസ്റ്റ് തടയാ­നാ­വി­ല്ലെ­ന്ന് ഹൈ­ക്കോ­ടതി­ വ്യക്തമാ­ക്കി­യി­രു­ന്നു­. രാ­ജ്യത്തെ­ ഏതു­ പൗ­രനും തു­ല്യമാണ് എ.ഡി­.ജി­.പി­യു­ടെ­ മകളു­മെ­ന്നും കോ­ടതി­ വ്യക്തമാ­ക്കി­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed