ചൂ­ട് കൂടുന്നു : അഗ്നി­ശമന സംവി­ധാ­നങ്ങൾ പലയി­ടത്തും പ്രവർ­ത്തനസജ്ജമല്ല


മനാ­മ : തീ­പ്പി­ടു­ത്ത സാ­ധ്യതകൾ വളരെ­ അധി­കമു­ള്ള വേ­നൽ കാ­ലത്ത് പല കെ­ട്ടി­ടങ്ങളി­ലും ഉള്ള അഗ്നി­ശമന സംവി­ധാ­നങ്ങൾ പ്രവർ­ത്തന സജ്ജമല്ല. ബഹ്‌റൈ­നി­ലെ­ പല പ്രദേ­ശങ്ങളി­ലുള്ള നി­രവധി­ കെ­ട്ടി­ടങ്ങളിൽ ഇത്തരമൊരു­ സംവി­ധാ­നം നി­ലവിൽ ഇല്ലെ­ന്ന്­ തന്നെ പറയാം. പു­തി­യ കെ­ട്ടി­ടങ്ങളിലെല്ലാം തീ പി­ടി­ക്കു­ന്പോൾ ഓട്ടോ­മാ­റ്റിക്കായി­ പ്രവർ­ത്തി­ക്കുന്ന തീ­ അണയ്ക്കൽ സംവി­ധാ­നം വേ­ണമെ­ന്നത് നിർബന്ധമാ­ണ്. പക്ഷെ­ പല പഴയ കെ­ട്ടി­ടങ്ങളി­ലും ഈ സംവി­ധാ­നം ഇല്ലെ­ന്ന് മാ­ത്രമല്ല ഉള്ളവ പ്രവർ­ത്തന സജ്ജവു­മല്ല. 

കെ­ട്ടി­ട നി­ർ‍­മ്മാ­ണ ചട്ടങ്ങൾ‍ പ്രകാ­രം നി­ശ്ചി­ത മാ­നദണ്ധങ്ങൾ‍ക്ക് മു­കളി­ലു­ള്ളവയ്ക്ക് അഗ്‌നി­ശമന സംവി­ധാ­നങ്ങൾ‍ നി­ർ‍­ബന്ധമാ­ണ്. ഇവ പരി­ശോ­ധി­ച്ച ശേ­ഷമാണ് കെ­ട്ടി­ടങ്ങൾ‍ക്ക് അംഗീ­കാ­രം ലഭി­ക്കു­ക. ഇവ ഓരോ­ വർ‍­ഷവും വീ­ണ്ടും പരി­ശോ­ധനയ്ക്ക് വി­ധേ­യമാ­ക്കു­കയും ചെ­യ്യേ­ണ്ടതാ­ണ്. എന്നാൽ‍ ആദ്യഘട്ടത്തിൽ‍ അഗ്‌നി­ശമന ഉപകരണങ്ങൾ‍ സ്ഥാ­പി­ച്ചു ­കഴി­ഞ്ഞാൽ‍ പി­ന്നെ­ പല കെ­ട്ടി­ടങ്ങളി­ലും, പ്രത്യേ­കി­ച്ച്­ ഫ്‌ളാ­റ്റു­കളിൽ സ്ഥാ­പി­ച്ചി­ട്ടു­ള്ളവ സമയാ­സമയം പു­തു­ക്കു­കയോ­ പ്രവർ­ത്തന സജ്ജമാ­ണോ­ എന്ന് ഉറപ്പു­വരു­ത്തു­കയോ ചെ­യ്യു­ന്നി­ല്ല. മനാ­മയിൽ തൊ­ഴി­ലാ­ളി­കൾ തി­ങ്ങി­പ്പാ­ർ­ക്കു­ന്ന പല കെ­ട്ടി­ടങ്ങളി­ലും ഇത്തരം സംവി­ധാ­നങ്ങൾ സ്ഥാ­പി­ച്ചി­ട്ടേ­യി­ല്ല. നഗരഹൃ­ദയത്തിൽ‍ തന്നെ­യു­ള്ള പല ബഹു­നി­ല മന്ദി­രങ്ങളു­ടേ­യും അഗ്‌നി­ശമന ഉപകരണങ്ങൾ‍ ഭൂ­രി­ഭാ­ഗവും കാ­ലപ്പഴക്കം സംഭവി­ച്ചവയാ­ണ്. തു­ണി­ക്കടകൾ, സ്വർ‍­ണക്കടകൾ, മാ­ളു­കൾ, തീ­യേ­റ്ററു­കൾ ആശു­പത്രി­കൾ, ഹോ­ട്ടലു­കൾ, ബാ­ങ്കു­കൾ, പണമി­ടപാ­ട് ­സ്ഥാ­പനങ്ങൾ തു­ടങ്ങി­ സെ­ന്റട്രലൈ­സ്ഡ് എസി­യിൽ‍ പ്രവർ‍­ത്തി­ക്കു­ന്നവയി­ലെ­ല്ലാം സീ­ലിംഗു­കൾ‍ തെ­ർ‍­മോ­കോ­ളും പ്ലാ­സ്റ്റി­ക്കും കൊ­ണ്ടാണ് നി­ർ‍­മ്മി­ച്ചി­രി­ക്കു­ന്നത്. ചെ­റി­യ ഒരു­ തീ­പ്പൊ­രി­ പോലും വലി­യ അപകടത്തിന് കാ­രണമാ­കും. എന്നാൽ പഴയ പല കെ­ട്ടി­ടങ്ങളി­ലു­മു­ള്ള അഗ്‌നി­ശമന സഹാ­യി­യാ­യ വാ­ട്ടർ‍ ടാ­ങ്കു­കൾ‍ പലതും ഒഴി­ഞ്ഞ അവസ്ഥയി­ലാ­ണ്. ഫയർ ‍­എസ്റ്റി­റ്റിംഗ്യൂ­ഷറു­കൾ‍ പലതും റീ­ഫി­ൽ‍ ചെ­യ്യാ­ത്തവയു­മാ­ണ്. തീ­യും പു­കയും വന്നാൽ‍ അടി­ക്കു­വാ­നു­ള്ള അലാ­റമു­കൾ‍ പല സ്ഥാ­പനങ്ങളി­ലും നി­ശ്ചലമാ­ണ്. ഹൈ­ഡ്രന്റ് പൈ­പ്പു­കൾ‍ പൊ­ട്ടി­യതും ഉപയോ­ശൂ­ന്യമാ­ണ്. തീ­പി­ടി­ത്തത്തി­ന്റെ­ ഘട്ടങ്ങളിൽ‍ വെ­ള്ളം പന്പ് ചെ­യ്യാ­നു­ദ്ദേ­ശി­ച്ച് സ്ഥാ­പി­ച്ചി­ട്ടു­ള്ള പന്പു­കൾ‍ പ്രവർ‍­ത്തനസജ്ജമാ­ണോ­ എന്ന് പോ­ലും പലരും പരി­ശോ­ധനയ്ക്ക് വി­ധേ­യമാ­ക്കു­ന്നി­ല്ല. ചി­ല കെ­ട്ടി­ടങ്ങളിൽ ഇവയു­മാ­യി­ ബന്ധപ്പെ­ട്ട പെ­പ്പ്‌ ലൈ­നു­കൾ തു­രു­ന്പെ­ടു­ത്ത് നശി­ച്ച നി­ലയി­ലാ­ണ്. അത്യാ­വശ്യഘട്ടത്തിൽ‍ ഉപയോ­ഗി­ക്കേ­ണ്ട സ്വി­ച്ചു­കൾ‍ പോ­ലും പ്രവർ‍­ത്തനരഹി­തമാ­ണ്. 

കാ­ലപ്പഴക്കം കാ­രണം ആപൽ‍ഘട്ടത്തിൽ‍ ഇവ പ്രവർ‍­ത്തനസജ്ജമാ­കു­മോ ­എന്ന് കണ്ടേ­ അറി­യാ­നാ­കൂ­. എമർ‍­ജൻ‍സി­ പു­റം വാ­തിൽ‍ ഇല്ലാ­ത്ത സ്ഥാ­പനങ്ങളാണ് ഏറെ­യും. ഇത്തരം വാ­തി­ലു­കളും പടി­കെ­ട്ടു­കളും ഉള്ളയി­ടത്താണ് പല സ്ഥാ­പനങ്ങളിലും സാ­ധനങ്ങൾ‍ കെ­ട്ടു­കെ­ട്ടാ­യി­ സൂ­ക്ഷി­ച്ചി­രി­ക്കു­ന്നത്. അതു­കൊ­ണ്ട്തന്നെ­ അപകടമു­ണ്ടാ­യാൽ‍ പ്രധാ­നവഴി­യി­ലൂ­ടെ­ മാ­ത്രമേ­ ആളുകൾക്ക് പു­റത്ത് കടക്കാ­നാ­കൂ­ എന്നത് അപകടങ്ങളു­ടെ­ രൂ­ക്ഷത വർ‍­ദ്ധി­പ്പി­ക്കു­ന്നു­. ചി­ലയി­ടങ്ങളി­ലെ­ ഗോ­വണി­കൾ‍ ബലമി­ല്ലാ­ത്തതു­മൂ­ലം ഉപയോ­ഗശൂ­ന്യമാ­ണ്. ഫയർ‍­ എസ്റ്റി­റ്റിംഗ്യൂ­ഷറു­കൾ‍ മി­ക്കവാ­റും വറ്റി­ വരണ്ട അവസ്ഥയി­ലാ­ണ്. കെ­ട്ടി­ടങ്ങൾ അടു­ത്തടു­ത്താ­യു­ള്ള മനാ­മ സൂ­ക്ക് പോ­ലു­ള്ള സ്ഥലങ്ങളിൽ അഗ്നി­ശമന ഉപകരണങ്ങൾ കൃ­ത്യമാ­യി­ ഘടി­പ്പി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ പോലും മാ­നദണ്ധങ്ങൾ ഒന്നും പാ­ലി­ക്കാ­ത്തവ യഥേ­ഷ്ടം ഉള്ളതി­നാൽ യഥാ­ർത്­ഥ ഫലം ഇല്ലാ­താ­കു­ന്നു­.

ബഹ്‌റൈ­നി­ലെ­ പല ലേ­ബർ ക്യാ­ന്പു­കളി­ലും അനു­വദനീ­യമാ­യതി­ലും കൂ­ടു­തൽ തൊ­ഴി­ലാ­ളി­കളാണ് താ­മസി­ക്കു­ന്നത്. അതു­കൊ­ണ്ടു­തന്നെ­ തു­ടർ­ച്ചയാ­യു­ള്ള എയർ കണ്ടീ­ഷണറു­കളു­ടെ­യും ഫാ­നു­കളു­ടെ­യും ഉപയോ­ഗം വളരെ­ കൂ­ടു­തലാ­ണ്. എയർ കണ്ടീ­ഷനു­കൾ പലതും പഴകി­യതും യഥാ­സമയം സർ­വ്വീസ് ചെ­യ്യാ­ത്തവയു­മാ­ണ്. പല മു­റി­കളി­ലേ­യ്ക്ക് ഒരേ­ പ്ലഗ്ഗിൽ നി­ന്നും ഒന്നി­ലധി­കം വൈ­ദ്യു­തി­ കണക്ഷനു­കൾ ഉപയോ­ഗി­ച്ചും ഫ്ളക്സ് ബോ­ക്സു­കൾ വഴി­യും ഇലക്ട്രിക് സ്റ്റൗ­, ഉൾപ്പടെ കൂ­ടു­തൽ വൈ­ദ്യു­തി­ ഉപകരണങ്ങൾ പ്രവർ­ത്തി­പ്പി­ക്കു­ന്നു­മു­ണ്ട്. ഇവയെ­ല്ലാം അപകടത്തിന് വഴി­വെ­യ്ക്കു­ന്നു. അപകടം ഉണ്ടാ­യാൽ ആളു­കൾ­ക്ക് ഓടി­ രക്ഷപ്പെ­ടാ­നു­ള്ള വീ­തി­യേ­റി­യ ബാ­ൽ­ക്കണി­ പോ­ലും ഇത്തരം പല താ­മസ സ്ഥലങ്ങളി­ൽ ഇല്ല. ഇത്തരം ഇടങ്ങളിൽ ഒരി­ടത്തും മി­കച്ച അഗ്നി­ശമന സാ­മഗ്രി­കൾ സ്ഥാ­പി­ക്കു­ന്നതിൽ കെ­ട്ടി­ട ഉടമകളോ­ തൊ­ഴി­ലാ­ളി­കളെ­ പാ­ർ­പ്പി­ച്ചി­രി­ക്കു­ന്ന കന്പനി­കളോ­ മു­ൻ­കൈ­യെ­ടു­ക്കു­ന്നി­ല്ലെ­ന്ന് പറയാം. ഒരു­ ചെ­റി­യ തീ­പ്പൊ­രി­ ഉണ്ടാ­യാൽ പോ­ലും വൻ അപകടങ്ങൾ­ക്ക് വഴി­വെ­യ്ക്കാ­വു­ന്ന ഇത്തരം സംഭവങ്ങൾ ഒഴി­വാ­ക്കാൻ അഗ്നി­ശമന ഉപകരണങ്ങൾ യഥാ­സമയം പരി­ശോ­ധി­ക്കു­കയും അത് പ്രവർ­ത്തന സജ്ജമാ­ണെ­ന്ന് ഉറപ്പു­വരു­ത്തു­കയും ചെ­യ്യേ­ണ്ടത്­ അത്യാ­വശ്യമാ­ണെ­ന്ന് അധി­കൃ­തർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­. അതു­പോ­ലെ­ വാ­ഹനങ്ങളി­ലും ഇപ്പോൾ അഗ്നി­ശമന ഉപകരണങ്ങൾ ഘടി­പ്പി­ക്കേ­ണ്ടതി­ന്റെ­ ആവശ്യകതയും കൂ­ടു­തലാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed