ഉപയോ­ഗി­ച്ച തു­ണി­ത്തരങ്ങളു­ടെ­ അനധി­കൃ­ത വ്യാ­പാ­രം പെ­രു­കു­ന്നു­


മനാ­മ : രാ­ജ്യത്ത് പല ചാ­രി­റ്റബിൾ സൊ­സൈ­റ്റി­കളും ഉപയോ­ഗി­ച്ച തു­ണി­ത്തരങ്ങളു­ടെ­ അനധി­കൃ­ത വ്യാ­പാ­രം നടത്തു­ന്നു­. രാ­ജ്യത്തി­ലെ­ ജനങ്ങളു­ടെ­ ഉദാ­രമനസ്കതയെ­യാണ് ഇവർ ചൂ­ഷണം ചെ­യ്യു­ന്നത്.

ആഫ്രി­ക്ക ഉൾ­പ്പെ­ടെ­യു­ള്ള രാ­ജ്യങ്ങളി­ലെ­ അഭയാ­ർ­ത്ഥി­കൾ­ക്ക് വി­തരണം ചെ­യ്യാൻ എന്ന നി­ലയ്ക്കാണ് പലയി­ടത്തും സ്ഥാ­പി­ച്ച ബോ­ക്സു­കൾ വഴി­ ഉപയോ­ഗി­ച്ച തു­ണി­ത്തരങ്ങൾ ശേ­ഖരി­ക്കു­ന്നത്. എന്നാൽ ഈ ബോ­ക്സു­കളിൽ വസ്ത്രങ്ങൾ നി­റഞ്ഞു­കഴി­ഞ്ഞാൽ, അവ പ്രാ­ദേ­ശി­ക വി­പണി­കളിൽ വി­ൽ­ക്കു­കയും വ്യാ­പാ­രി­കൾ­ക്ക് കൈ­മാ­റു­കയും ചെ­യ്യു­ന്നു­. ആളു­കൾ സംഭാ­വന ചെ­യ്ത വസ്ത്രങ്ങൾ ഇവി­ടെ­ വ്യാ­പാ­രി­കൾ ­വാ­ങ്ങു­കയും ഇത് വരു­മാ­നം കു­റഞ്ഞ രാ­ജ്യങ്ങളി­ലേ­യ്ക്ക് കയറ്റു­മതി­ ചെ­യ്യു­കയും ചെ­യ്യു­ന്നു­. ഇത്തരത്തിൽ വസ്ത്രങ്ങൾ നി­റഞ്ഞ ഒരു­ വലി­യ ബോ­ക്സി­ൽ­നി­ന്നും ചി­ലർ 30 ബഹ്‌റൈൻ ദി­നാർ വരെ­ ലാ­ഭമു­ണ്ടാ­ക്കു­ന്നതാ­യി­ സാ­മൂ­ഹ്യപ്രവർ­ത്തകനാ­യ അഹമ്മദ് അലി­ പറഞ്ഞു­. 

വ്യത്യസ്ത രീ­തി­കളി­ലാണ് വസ്ത്രങ്ങൾ­ക്ക് വി­ല നി­ശ്ചയി­ക്കു­ന്നതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. കി­ലോ­ കണക്കി­നും, ബോ­ക്സു­കളു­ടെ­ എണ്ണത്തി­നും വി­ലയി­ടു­ന്നവർ ഉണ്ട്. മറ്റ് ­ചി­ലർ വസ്ത്രം ഒന്നിന് 200 അല്ലെ­ങ്കിൽ 300 ഫി­ൽ­സ് വീ­തമാണ് വി­ലയി­ടു­ന്നത്.

ഈ തു­ണി­ത്തരങ്ങൾ വാ­ങ്ങു­ന്ന കച്ചവടക്കാർ ആഫ്രി­ക്ക, ജോ­ർ­ദാൻ, ലെ­ബനോൻ എന്നി­വി­ടങ്ങളി­ലേ­യ്ക്ക് അവ വൻ തു­കക്ക് കയറ്റി­ അയക്കു­ന്നു­. വ്യാ­പാ­രി­കൾ ഇവി­ടെ­ 200 ഫി­ൽ­സിന് വാ­ങ്ങു­ന്ന തു­ണി­ത്തരങ്ങൾ ജോ­ർ­ദാ­നി­ലും ലെ­ബനോ­നി­ലും ടർ­ക്കി­യി­ലും സി­റി­യൻ അഭയാ­ർത്­ഥി­ ക്യാ­ന്പു­കളി­ലും അഞ്ച് ബഹ്‌റൈൻ ദി­നാർ വരെ­ വി­ലയ്ക്ക് വി­ൽ­ക്കു­ന്നു­. ഈ അവർ ഉണ്ടാ­ക്കു­ന്ന ലാ­ഭം വളരെ­ വലു­താണെ­ന്നും അഹമ്മദ് അലി­ പറയു­ന്നു­.

ഞങ്ങൾ 30 ബഹ്‌റൈൻ ദി­നാ­റിന് 100 കി­ലോ­ വസ്ത്രങ്ങൾ വാ­ങ്ങു­ന്നു­. അഞ്ച് ബഹ്‌റൈൻ ദി­നാ­റാണ് ഷി­പ്പിംഗ് ചി­ലവ്. 10 ബഹ്‌റൈൻ ദി­നാർ ജോ­ർ­ദാ­നി­ലെ­ ഇറക്കു­മതി ­നി­കു­തി­യാ­യി­ നൽ­കണം. ജോ­ർ­ദാ­നി­ലേ­യ്ക്ക് വസ്ത്രങ്ങൾ കയറ്റി­ അയയ്ക്കാൻ 45 ബഹ്‌റൈൻ ദി­നാർ ചെ­ലവു­ണ്ട്. 

70 ബഹ്‌റൈൻ ദി­നാ­റി­നാണ് അവി­ടെ­ തു­ണി­ത്തരങ്ങൾ വി­ൽ­ക്കു­ന്നതെ­ന്നും കച്ചവടക്കാ­രിൽ ഒരാ­ളാ­യ അബു­ സൗദ് പറഞ്ഞു­. നി­യമപരമാണ് ബി­സി­നസ് നടത്തു­ന്നതെ­ന്നും ഇതിൽ നി­യമവി­രു­ദ്ധമാ­യത് ഒന്നു­മി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ബഹ്റൈൻ, സൗ­ദി­ അറേ­ബ്യ, ജോ­ർ­ദാൻ എന്നീ­ രാ­ജ്യങ്ങളു­ടെ­ നി­യമങ്ങൾ പാ­ലി­ച്ചാണ് ബി­സി­നസ് നടത്തു­ന്നതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഇത്തരത്തിൽ വാ­ങ്ങി­ച്ച തു­ണി­ത്തരങ്ങളിൽ മോ­ശമാ­യവ അർ­ഹരാ­യവർ­ക്ക് സൗ­ജന്യമാ­യി­ നൽ­കാ­റു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed