സമാ­ധാ­നം, അഭി­മാ­നകരം…


പു­രസ്കാ­രങ്ങളൊ­ന്നും വി­മർ­ശനങ്ങൾ­ക്ക് അതീ­തമല്ല. നൊബേൽ സമ്മാ­നത്തി­ന്റെ­ കാ­ര്യവും മറി­ച്ചല്ല.  ലോ­ക സമാ­ധാ­നത്തി­ന്റെ­ കാ­ര്യത്തിൽ ഇന്നും വലി­യ സ്വാ­ധീ­നമു­ള്ള വ്യക്തി­ത്വമാണ് മോ­ഹൻ­ദാസ്&zwnj; കരംചന്ദ്&zwnj; ഗാ­ന്ധി­ എന്ന നമ്മു­ടെ­ രാ­ഷ്ട്രപി­താവ് മഹാ­ത്മാ­ ഗാ­ന്ധി­. അഞ്ചു­ തവണ നൊബേൽ സമ്മാ­നത്തി­നു­ നാ­മ നി­ർ­ദ്ദേ­ശം ചെ­യ്യപ്പെ­ട്ടി­ട്ടും ഒറ്റത്തവണ പോ­ലും മഹാ­ത്മാ­വിന് ആ സമ്മാ­നം ലഭി­ച്ചി­ല്ല. അത് അങ്ങനെ­യാ­ണെ­ങ്കി­ലും നൊബേൽ സമ്മാ­നത്തി­ന്റെ­ മഹത്വം നമ്മൾ ഒട്ടും കു­റച്ചു­  കാ­ണേ­ണ്ടതി­ല്ല. പ്രത്യേ­കി­ച്ച് സമ്മാ­നി­തരാ­കു­ന്ന വ്യക്തി­ത്വങ്ങൾ അവരു­ടെ­ കർ­മ്മ മണ്ഡലങ്ങളിൽ നന്മയു­ടെ­യും പ്രതീ­ക്ഷയു­ടെ­യും വെ­ളി­ച്ചം പകരു­ന്നവരാ­കു­ന്പോൾ.<br>
ഇന്ത്യ പാക് ബന്ധം വീ­ണ്ടും ഉലയു­ന്ന വേ­ളയിൽ ഒരു­ ലോ­ക സമ്മാ­നം ഇരു­ രാ­ജ്യങ്ങൾ­ക്കു­മാ­യി­ പങ്കു­വെച്ചു­ നൽ­കു­ന്നതി­നു­ പി­ന്നി­ലെ­ രാ­ഷ്ട്രീ­യം ഇനി­യും ചർ­ച്ച ചെ­യ്യപ്പെ­ട്ടേ­ക്കാം. ലോ­കത്തി­ന്റെ­ വി­വി­ധ സംഘർ­ഷ പ്രദേ­ശങ്ങളിൽ ശാ­ശ്വത സമാ­ധാ­നം കൊ­ണ്ടു­വരാ­നും ചി­ലയി­ടങ്ങളിൽ ജീ­വൻ പണയം വെച്ച്­ ദു­രി­താ­ശ്വാ­സം നടത്തു­ന്നവരും ഒക്കെ­ വേ­റെ­ ഒരു­പാ­ടു­ പേ­രു­ണ്ട്. ഗാ­ന്ധി­ജി­യെ­പോ­ലെ­ അവരെ­യൊ­ന്നും പരി­ഗണി­ക്കാ­തെ­ പു­രസ്കാ­രം ഇന്ത്യൻ ഉപഭൂ­ഘണ്ധത്തി­ന്­ വീ­തി­ച്ചു­ നൽ­കി­യതിൽ പരി­ഭവം പു­ലർ­ത്തു­ന്നവരു­മു­ണ്ടാ­വാം. കൗ­മാ­രക്കാ­രി­യാ­യ മലാ­ല യൂ­സഫ്&zwnj; സാ­യി­യെ­ന്ന പെ­ൺ&zwj;കു­ട്ടി­ക്ക് തി­ടു­ക്കത്തിൽ സമ്മാ­നം നല്കി­യതി­നു­ പി­ന്നിൽ പാ­ശ്ചാ­ത്യ ഗൂ­ഢോ­ദ്ദേ­ശങ്ങൾ ഉണ്ടാ­യേ­ക്കാം എന്നും വാ­ദമു­യരാം.<br>
കാ­ര്യങ്ങൾ അങ്ങനെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഇന്ത്യൻ ഉപ ഭൂ­ഘണ്ധത്തിന് ഈ നൊബേൽ പു­രസ്കാ­രം അഭി­മാ­നാ­ർ­ഹം തന്നെ­യാ­ണ്. പാ­ശ്ചാ­ത്യരു­ടെ­ അളവു­ കോ­ലു­കളും മാ­നദണ്ധങ്ങളും ഒക്കെ­ വെച്ച് അവർ നൽ­കു­ന്നതാണ് എങ്കി­ലും നൊബലി­ന്റെ­ പ്രാ­ധാ­ന്യം കു­റയു­ന്നി­ല്ല. ഏഷ്യയി­ലേ­ക്ക് ഈ പു­രസ്കാ­രം കടന്നു­ വന്നതു­ തന്നെ­ ഒരു­ ഇന്ത്യക്കാ­രനി­ലൂ­ടെ­യാ­ണ്. 1913 ൽ രവീ­ന്ദ്ര നാ­ഥ ടാ­ഗൂ­റി­ലൂ­ടെ­യാണ് ഏഷ്യാ വൻ­കര ആദ്യമാ­യി­ നൊബേൽ സമ്മാ­നത്തിന് അർ­ഹമാ­കു­ന്നത്. ഇപ്പോൾ ഏറ്റവും കു­റഞ്ഞ പ്രാ­യത്തിൽ ഈ ബഹു­മതി­ ലഭ്യമാ­യത് ഇന്ത്യൻ ഉപഭൂ­ഘണ്ധത്തിൽ നി­ന്നു­ള്ള ഒരു­ പെ­ൺ&zwj;കു­ട്ടി­യ്ക്കാണ് എന്നത് അതി­ലേ­റെ­ ആഹ്ലാ­ദം പകരു­ന്നു­. വ്യക്തി­പരമാ­യ സംഭാ­വനക്ക് സമാ­ധാ­നത്തി­നു­ള്ള നൊബേൽ ചരി­ത്രത്തി­ലാ­ദ്യമാ­യി­ ഒരി­ന്ത്യൻ വംശജൻ കൂ­ടി­ നേ­ടു­ന്പോൾ ആ സന്തോ­ഷം ഇരട്ടി­ക്കു­ന്നു­.<br>
ആത്യന്തി­ക ലോ­ക സമാ­ധാ­നത്തി­ലേ­ക്കു­ള്ള അതീ­വ നി­ർ­ണ്ണാ­യകമാ­യ പടി­ക്കെ­ട്ടു­കളാണ് ബാ­ലി­കാ­ വി­ദ്യാ­ഭ്യാ­സവും ബാ­ലാ­വകാ­ശ പാ­ലനവു­മൊ­ക്കെ­. മർ­മ്മ പ്രധാ­നമാ­യ ഈ രംഗങ്ങളി­ലെ­ സേ­വനമാണ് മലാ­ല യൂ­സ്സുഫ് സാ­യി­യെ­ന്ന പാ­കി­സ്ഥാ­നി­ പെ­ൺ&zwj;കൊ­ടി­യെ­യും കൈ­ലാഷ് സത്യാ­ർ­ത്ഥി­യെ­ന്ന ഭാ­രതീ­യനേ­യും നൊബേൽ സമ്മാ­നി­തരാ­ക്കി­യി­രി­ക്കു­ന്നത്.<br>
സമൂ­ഹ നന്മ ലാ­ക്കാ­ക്കി­യു­ള്ള നി­സ്വാ­ർ­ത്ഥ പ്രവർ­ത്തനങ്ങളാണ് ഇരു­വരെ­യും ഈ മഹോ­ന്നത ബഹു­മതി­ നേ­ടാൻ പ്രാ­പ്തരാ­ക്കി­യത്. അതി­നു­ വേ­ണ്ടി­യു­ള്ള പ്രവർ­ത്തനങ്ങൾ­ക്കി­ടെ­ ഇരു­വർ­ക്കും നേ­രി­ടേ­ണ്ടി­ വന്നത് വലി­യ ഭീ­ഷണി­കളു­മാ­ണ്. നേ­ട്ടങ്ങൾ എന്തൊക്കെ­യു­ണ്ടാ­യാ­ലും അതി­നാ­യി­ ഇരു­വരും നൽ­കി­യതും നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്നതും വളരെ­ വലി­യ വി­ലയു­മാ­ണ്.<br>
പാ­കി­സ്ഥാ­നി­ലെ­ വടക്കു­പടി­ഞ്ഞാ­റൻ അതി­ർ­ത്തി­ പ്രവിശ്യയാ­യ സ്വാ­ത്തിൽ താ­ലി­ബാൻ ഭീ­കരരു­ടെ­ കണ്ണി­ലെ­ കരടാ­യി­ ബാ­ലി­കാ­ വി­ദ്യാ­ഭ്യാ­സ അവകാ­ശങ്ങൾ­ക്ക് വേ­ണ്ടി­ നടത്തി­യ ചെ­റു­ത്തു­നി­ൽ­പ്പ്&zwnj; മലാ­ലയെ­ തള്ളി­യി­ട്ടത് മരണ വക്ത്രത്തി­ലേ­ക്കാ­യി­രു­ന്നു­. മലാ­ലയും സഹപാ­ഠി­കളും യാ­ത്രചെ­യ്തി­രു­ന്ന വാ­ഹനം തടഞ്ഞു­നി­ർ­ത്തി­ തീ­വ്രവാ­ദി­കളു­തി­ർ­ത്ത വെ­ടി­യു­ണ്ടകൾ അവളു­ടെ­ ജീ­വനെ­ടു­ത്തു­ എന്നു­ തന്നെ­ ലോ­കം ഭയന്നതാ­ണ്. പാ­കി­സ്ഥാ­നി­ലും തു­ടർ­ന്ന് യൂ­.കെ­യി­ലും ലഭി­ച്ച വി­ദഗ്ദ്ധ ചി­കി­ത്സയി­ലൂ­ടെ­യാണ് അവൾ ജീ­വി­തത്തി­ലേ­ക്കു­ തി­രി­ച്ചു­ വന്നത്. എങ്കി­ലും താ­ലി­ബാൻ ഭീ­ഷണി­ ശക്തമാ­യ സ്വാ­ത്തി­ലെ­ സ്വന്തം വീ­ട്ടി­ലേ­ക്ക് തി­രി­ച്ചു­ പോ­കാൻ ഇനി­യും അവൾ­ക്കാ­യി­ട്ടി­ല്ല. ചി­കി­ൽ­സയ്ക്കാ­യെ­ത്തി­യ ഇംഗ്ലീഷ് മണ്ണു­ കേ­ന്ദ്രീ­കരി­ച്ച് കു­ട്ടി­കൾ­ക്കും സ്ത്രീ­കൾ­ക്കും സമാ­ധാ­നത്തി­നു­മാ­യു­ള്ള പരി­പാ­ടി­കളിൽ കർ­മ്മ നി­രതയാണ് ഈ പെ­ൺ&zwj;കു­ട്ടി­.<br>
പാ­ശ്ചാ­ത്യ ശക്തി­കളു­ടെ­ കയ്യി­ലെ­ പാ­വയാ­യി­ അവൾ മാ­റി­യെ­ന്ന ആരോ­പണം ചി­ല കോ­ണു­കളിൽ നി­ന്നു­യരു­ന്നു­ണ്ട് എങ്കി­ലും തീ­വ്രവാ­ദത്തി­നെ­തി­രെ­യു­ള്ള ചെ­റു­ത്തു­ നി­ല്പ്പി­ന്റെ­ ഏറ്റവും തി­ളങ്ങു­ന്ന പ്രതീ­കമാ­യി­ മാ­റു­കയാ­യി­രു­ന്നു­ മലാ­ല. ലോ­കമൊ­ട്ടാ­കെ­യു­ള്ള അടി­ച്ചമർ­ത്തപ്പെ­ട്ടവരും അല്ലാ­ത്തവരു­മാ­യ പെ­ൺ&zwj;കു­ട്ടി­കളു­ടെ­ പ്രതീ­ക്ഷാ­നാ­ളമാ­യി­ മാ­റി­ അവൾ.<br>
കഴി­ഞ്ഞ കൊ­ല്ലം തന്നെ­ നൊബേൽ സമ്മാ­നം അവൾ­ക്കു­ നല്കി­യേ­ക്കും എന്ന് പ്രതീ­ക്ഷി­ക്കപ്പെ­ട്ടി­രു­ന്നു­. ഇത്തവണ അത് യാ­ഥാ­ർ­ത്ഥ്യവു­മാ­യി­.<br>
നാ­ളെ­യു­ടെ­ പ്രതീ­ക്ഷയാണ് ഇന്നേ­ കഴിവ് തെ­ളി­യി­ച്ച ആ പെ­ൺകു­ട്ടി­. ഭാ­ഗ്യത്തി­ന്റെ­ ആനു­കൂ­ല്യവും ഇക്കാ­ര്യത്തിൽ അവൾ­ക്കു­ണ്ട്. എന്നാൽ അങ്ങനെ­ ഭാ­ഗ്യം ഇല്ലാ­ത്തവരാ­യി­ ഇനി­യും ഒരു­പാ­ടു­ ലക്ഷം കു­രു­ന്നു­കൾ നമു­ക്കൊ­പ്പം ജീ­വി­ക്കു­ന്നു­. അവരെ­ കൈ­പി­ടി­ച്ചു­ നടത്തു­കയെ­ന്ന ദൗ­ത്യം സ്വയമേ­റ്റെ­ടു­ത്ത വ്യക്തി­യാണ് കൈ­ലാഷ് സത്യാ­ർ­ത്ഥി­. ഔദ്യോ­ഗി­കമാ­യും സാ­ന്പത്തി­കമാ­യും ഉണ്ടാ­കാ­മാ­യി­രു­ന്ന ഔന്നി­ത്യങ്ങളെ­ല്ലാ­മു­പേ­ക്ഷി­ച്ച് സേ­വനപാ­തയി­ലേക്കി­റങ്ങി­യ സത്യാ­ർ­ത്ഥി­യും പലപ്പോ­ഴാ­യി­ ഒട്ടേ­റെ­ ആക്രമണങ്ങൾ­ക്ക് ഇരയാ­യി­ട്ടു­ണ്ട്.<br>
ആസു­രമാ­യ വർ­ത്തമാ­നകാ­ലത്ത് കാ­ലി­ടറു­ന്ന പൊ­തു­സമൂ­ഹത്തെ­ സധൈ­രം മു­ന്നേ­റാൻ പ്രേ­രി­പ്പി­ക്കു­ന്ന വി­ളക്കു­മരങ്ങളാണ് മലാ­ലയും സത്യാ­ർ­ത്ഥി­യും ഒക്കെ­.

You might also like

  • NEC

Most Viewed