നമ്മു­ടെ­ ജനാ­ധി­പത്യ ഉത്സവങ്ങൾ...


പ്രദീപ് പു­റവങ്കര

ചെ­ങ്ങന്നൂർ ചെ­ങ്കൊ­ടി­യു­മാ­യി­ മു­ന്പോ­ട്ട് എന്ന ഫലം പു­റത്ത് വന്നി­രി­ക്കു­ന്നു­. ഇവി­ടെ­ നടന്ന നി­യമസഭാ­ ഉപതെ­രഞ്ഞെ­ടു­പ്പിൽ ഇടതു­പക്ഷ ജനാ­ധി­പത്യ മു­ന്നണി­ സ്ഥാ­നാ­ർ­ത്ഥി­ സജി­ ചെ­റി­യാന് ഉജ്ജ്വലമാ­യ വി­ജയമാണ് വോ­ട്ടർ­മാർ നൽ‍­കി­യി­രി­ക്കു­ന്നത്. അധി­കാ­രത്തി­ന്റെ­ രണ്ടാം വാ­ർ­ഷി­ക ആഘോ­ഷത്തിൽ പി­ണറാ­യി­ സർ­ക്കാ­രിന് ലഭി­ച്ച അംഗീ­കാ­രം കൂ­ടി­യാ­യി­ ഇതി­നെ­ കണക്കാ­ക്കാം. അഴി­മതി­, വർ­ഗീ­യത, ജനവി­രു­ദ്ധ നയങ്ങൾ എന്നി­വയ്ക്ക് എതി­രാ­യു­ള്ള വി­ധി­യെ­ഴു­ത്താ­യി­ട്ടും ഈ ഫലത്തെ­ വി­ലയി­രു­ത്താ­വു­ന്നതാ­ണ്. ഈ കാ­ര്യങ്ങൾ­ക്ക് വേ­ണ്ടി­യാണ് എൽ­ഡി­എഫ് ഗവൺമെ­ന്റി­നെ­ കേ­രളത്തി­ലെ­ ജനം അധി­കാ­രത്തിൽ എത്തി­ച്ചതെ­ന്നും, ആ വഴി­ തന്നെ­ മു­ന്പോ­ട്ട് പോ­കണമെ­ന്ന ആഗ്രഹമാണ് ചെ­ങ്ങന്നൂർ വി­ധി­യെ­ഴു­ത്ത് എന്നതു­മാണ് ഇടതു­പക്ഷ നേ­താ­ക്കൾ­ക്ക് ഈ വി­ജയം നൽ­കു­ന്ന അടി­സ്ഥാ­ന പാ­ഠം. 

ചെ­ങ്ങന്നൂ­രി­ലെ­ വി­ജയം തീ­ർ­ച്ചയാ­യും ഇടതു­പക്ഷത്തിന് അഭി­മാ­നകരവും, പ്രതീ­ക്ഷ നൽ­കു­ന്നതും ആണെ­ന്ന് പറയു­ന്പോൾ തന്നെ­ ഈ വി­ജയം തലയ്ക്ക് പി­ടി­ക്കു­ന്ന ഒന്നാ­യി­ മാ­റരു­ത്. തങ്ങളു­ടെ­ ഭരണകാ­ലത്ത് നടത്തി­വരു­ന്ന പ്രവർ­ത്തനങ്ങളു­ടെ­ ശോ­ഭ കെ­ടു­ത്തു­ന്നത് പ്രധാ­നമാ­യും ആഭ്യന്തര വകു­പ്പി­ന്റെ­ പ്രകടനങ്ങളാണ് എന്ന തി­രി­ച്ചറിവ് ഈ നേ­രത്ത് മു­ഖ്യമന്ത്രി­ക്കും സർ­ക്കാ­രി­നും ഉണ്ടാ­കേ­ണ്ടതാ­ണ്. സാ­ധാ­രണക്കാ­ർ­ക്ക് പോ­ലീസ് വകു­പ്പിൽ നി­ന്ന് നീ­തി­ ലഭി­ക്കു­ന്നി­ല്ലെ­ന്ന പരാ­തി­ വ്യാ­പകം തന്നെ­യാണ് എന്നത് മറച്ച് വെ­ക്കാ­വു­ന്ന കാ­ര്യമല്ല. ഇങ്ങി­നെ­യാ­ണെ­ങ്കി­ലും ഇടതു­പക്ഷം കൂ­ടു­തൽ ഉത്തരവാ­ദി­ത്വത്തോ­ടെ­ ജനപക്ഷത്ത് നി­ൽ‍­ക്കു­മെ­ന്ന ജനങ്ങളു­ടെ­ വി­ശ്വാ­സത്തി­ന്റെ­ തെ­ളി­വാണ് ചെ­ങ്ങന്നൂ­രി­ലെ­ വി­ജയം. 

അതേ­സമയം ബി­ജെ­പി­യെ­ ദേ­ശീ­യടി­സ്ഥാ­നത്തിൽ നേ­രി­ടാൻ കെ­ൽ­പ്പു­ണ്ടെ­ന്ന് അവകാ­ശപ്പെ­ടു­ന്ന കോ­ൺ­ഗ്രസി­ന്റെ­ കേ­രള ഘടകത്തിൽ സമൂ­ലമാ­യ അഴി­ച്ചു­പണി­കൾ­ക്ക് സമയമാ­യി­ എന്നും ഈ തെ­രഞ്ഞെ­ടു­പ്പ് ഫലം അവരെ­ ഓർ­മ്മി­പ്പി­ക്കു­ന്നു­. കെ­എം മാ­ണി­യു­മാ­യി­ അവസാ­ന നി­മി­ഷം നടത്തി­യ ഒത്തു­തീ­ർ­പ്പ് രാ­ഷ്ട്രീ­യം കോ­ൺ­ഗ്രസി­ന്റെ­ വി­ശ്വാ­സ്യത കു­റയ്ക്കു­ന്നതിന് കാ­രണമാ­യി­ട്ടു­ണ്ട്. അധി­കാ­ര കസേ­ര മാ­ത്രം ലക്ഷ്യമാ­ക്കി­ പ്രവർ­ത്തി­ക്കു­ന്ന നേ­താ­ക്കാ­ൻ­മാ­രു­ടെ­ അമി­ത സാ­ന്നി­ദ്ധ്യം കേ­രളത്തി­ലെ­ കോ­ൺ­ഗ്രസി­ന്റെ­ വളർ­ച്ചയ്ക്ക് വി­ഘാ­തമാ­കും എന്ന കാ­ര്യവും ചെ­ങ്ങന്നൂർ ഫലം ആവർ­ത്തി­ച്ച് വ്യക്തമാ­ക്കു­ന്നു­. ബി­ജെ­പി­ ഇത്തവണ ചെ­ങ്ങന്നൂ­രിൽ കൊ­ടി­നാ­ട്ടു­മെ­ന്ന് ബി­ജെ­പി­ വി­രു­ദ്ധയു­ള്ളവർ പോ­ലും ഇടയ്ക്ക് വി­ചാ­രി­ച്ചി­രു­ന്നു­. താ­രതമ്യേ­ന കു­റ്റം പറയാൻ പറ്റാ­ത്ത ശ്രീ­ധരൻ പി­ള്ള എന്ന സ്ഥാ­നാ­ർ­ത്ഥി­ ഈ തോ­ന്നലിന് ഒരു­ കാ­രണവു­മാ­യി­രു­ന്നു­. എന്നാൽ മു­ന്പത്തേ­ക്കാൾ വോ­ട്ട് കു­റഞ്ഞാണ് ഇത്തവണ ബി­ജെ­പി­ മൂ­ന്നാം സ്ഥാ­നത്തേ­ക്ക് പി­ന്തള്ളപ്പെ­ട്ടി­രി­ക്കു­ന്നത്. ഇപ്പോ­ഴും കേ­രളം എന്നത് ബി­ജെ­പി­ക്ക് ബാ­ലി­കേ­റാ­മലയാ­യി­ട്ട് തന്നെ­ നി­ൽ­ക്കു­ന്നു­ എന്നത് രാ­ഷ്ട്രീ­യപരമാ­യി­ ഏറെ­ ശ്രദ്ധേ­യമാ­കു­ന്ന കാ­ര്യമാ­ണ്. വെ­ള്ളാ­പള്ളി­യു­ടെ­ നി­ഷ്പക്ഷ സമീ­പനവും ഇത്തവണ ബി­ജെ­പി­ക്ക് ചെ­ങ്ങന്നൂ­രിൽ വോ­ട്ട് കു­റയു­ന്നതിന് കാ­രണമാ­യി­ട്ടു­ണ്ടാ­കാ­മെ­ന്ന് നി­രീ­ക്ഷകർ വി­ലയി­രു­ത്തു­ന്നു­. 

ജനാ­ധി­പത്യത്തി­ലെ­ ഉത്സവകാ­ലമാണ് ഓരോ­ തെ­രഞ്ഞെ­ടു­പ്പും. ജനം മാ­ത്രമാണ് ഇവി­ടെ­ രാ­ജാ­വ്. അവർ അവരു­ടെ­ പു­തി­യ പ്രതി­നി­ധി­കളെ­ സൃ­ഷ്ടി­ക്കു­ന്നു­. ചി­ലരെ­ തഴയു­ന്നു­. തഴയു­ന്നവർ തി­രി­ച്ചറി­യേ­ണ്ടത് അവരു­ടെ­ പാ­കപി­ഴകളെ­ പറ്റി­യാ­ണ്. വി­ജയി­ച്ചവർ ഇത്തരം പാകപി­ഴകൾ എങ്ങി­നെ­ വരു­ത്താ­തി­രി­ക്കാ­മെ­ന്ന് ചി­ന്തി­ക്കണമെ­ന്ന് ഓർ­മ്മി­പ്പി­ച്ചു­ കൊ­ണ്ട്...

You might also like

  • Straight Forward

Most Viewed