നമ്മുടെ കുട്ടികൾ പു­കഞ്ഞു തീരേണ്ടവരല്ല...


സ്വന്തം ലേഖകൻ

‘ഒരു­ പഫ് ഇങ്ങ് തന്നേ­ടാ­...’ പു­കവലി­ക്കു­ന്നവരു­ടെ­ ഇടയി­ലെ­ സ്ഥരം ഡയലോ­ഗാ­ണി­ത്. ലഹരി­യു­ടെ­ പല മേ­ഖലയി­ലൂ­ടെ­യും കടന്നു­ പോ­കു­ന്ന ഒരു­ വി­ഭാ­ഗത്തി­ൽ­പ്പെ­ട്ട കൗ­മാ­രക്കാർ സമൂ­ഹത്തിൽ വരു­ത്തി­വെ­യ്ക്കു­ന്ന വി­ഭത്തു­ക്കൾ നമ്മൾ വാ­ർ­ത്തകളി­ലൂ­ടെ­യും അല്ലാ­തെ­യും കണ്ടും കേ­ട്ടുംകൊ­ണ്ടി­രി­ക്കു­ന്നു­. ഇന്ന് പത്താം ക്ലാസ് വി­ദ്യാ­ർ­ത്ഥി­ പോ­ലും ലഹരി­ ഉപയോ­ഗി­ക്കാൻ ധൈ­ര്യം കാ­ണി­ക്കു­ന്നു­ണ്ട്. മാ­ത്രവു­മല്ല സ്കൂൾ, കോ­ളേ­ജു­കൾ കേ­ന്ദ്രീ­കരി­ച്ചാണ് ലഹരി­ വി­പണനം ഇപ്പോൾ കൂ­ടു­തലാ­യും നടക്കു­ന്നതും.

വളരെ­ ഉത്സാ­ഹത്തോ­ടെ­ സ്കൂ­ളിൽ‍ പോ­കു­കയും കൂ­ട്ടു­കാ­രും വീ­ട്ടു­കാ­രു­മാ­യി­ സന്തോ­ഷത്തോ­ടെ­ സമയം ചെ­ലവി­ടു­കയും ചെ­യ്ത ഒരു­ വി­ദ്യാ­ർ­ത്ഥി­ക്ക് പെ­ട്ടന്നാണ് മാ­റ്റങ്ങൾ കണ്ടു­ തു­ടങ്ങു­ക. അവൻ മൂ­കനാ­യി­ മാ­റും. ഒന്നി­ലു­മൊ­രു­ താ­ൽ­പ്പര്യമി­ല്ലാ­യ്മ. നന്നാ­യി­ പഠി­ച്ചി­രു­ന്ന കു­ട്ടി­ പെ­ട്ടന്ന് പഠനത്തി­ലും പി­ന്നോ­ക്കമാ­കു­ന്നു­. പി­ന്നീട് വീ­ട്ടു­കാർ‍ വി­ദ്യാ­ർ­ത്ഥി­യെ­ ഡോ­ക്ടറു­ടെ­ അടു­ത്തു­ കൊ­ണ്ടു­പോ­കു­കയും. വി­ശദ പരി­ശോ­ധനയിൽ കു­ട്ടി­ മയക്കു­മരു­ന്നി­നും മദ്യത്തി­നും അടി­മയാ­ണെ­ന്ന് മനസ്സി­ലാ­വു­കയും ചെ­യ്യും. ഇതൊ­രിക്കലും­ ഒറ്റപ്പെ­ട്ട സംഭവമല്ല. ഇന്ന് കേ­രളത്തിൽ ഏറെ­ പു­തു­മയല്ലാ­ത്ത ഒരു­ സംഭവമാ­യി­ ഇത് മാ­റി­യി­ട്ടു­ണ്ട്.

കൗ­മാ­രക്കാ­രാ­യ കു­ട്ടി­കൾ‍­ക്കി­ടയിൽ‍ മദ്യത്തി­ന്റെ­യും മയക്കു­മരു­ന്നി­ന്റെ­യും ഉപയോ­ഗം വർ­ദ്ധി­ച്ചു­ വരി­കയാ­ണെ­ന്ന യാ­ഥാ­ർ­ത്ഥ്യം ആദ്യം മനസ്സി­ലാ­ക്കേ­ണ്ടത് സർ­ക്കാ­രും മാ­താ­പി­താ­ക്കളു­മാ­ണ്. മദ്യം, മയക്കു­മരു­ന്ന്, പു­കയി­ല, ലഹരി­വസ്തു­ക്കൾ‍ എന്നി­വ കു­ട്ടി­കൾ‍­ക്കി­ടയിൽ‍ വ്യാ­പകമാ­കു­ന്നു­. ഇത് കു­ട്ടി­കളു­ടെ­ ആരോ­ഗ്യത്തെ­ സാ­രമാ­യി­ ബാ­ധി­ക്കു­മെ­ന്ന കാ­ര്യത്തിൽ‍ സംശയമി­ല്ല. പെ­ട്ടെ­ന്നൊ­രു­ ദി­വസം തു­ടങ്ങു­ന്നതല്ല ലഹരി­ വസ്തു­ക്കളു­ടെ­ ഉപയോ­ഗം. വളരെ­ സാ­വധാ­നമാണ്‌ കു­ട്ടി­കൾ‍ പലപ്പോ­ഴും ലഹരി­ക്ക്‌ അടി­മപ്പെ­ടു­ന്നത്. പലപ്പോ­ഴും മോ­ശം കൂ­ട്ടു­കെ­ട്ടു­കൾ‍ തന്നെ­യാണ് ഇത്തരം സാ­ഹചര്യങ്ങളിൽ‍ കൊ­ണ്ടെ­ത്തി­ക്കു­ന്നത്. വീ­ട്ടി­ലെ­ പ്രശ്നങ്ങൾ‍, വി­ഷാ­ദരോ­ഗം, ടെ­ൻ‍­ഷൻ‍, പ്രണയനൈ­രാ­ശ്യം, അധി­കമാ­യി­ ലഭി­ക്കു­ന്ന പോ­ക്കറ്റ് മണി­ എന്തു­ ചെ­യ്യണമെ­ന്നറി­യാ­തെ­ നടക്കു­ന്നവർ‍, കൂ­ട്ടു­കാ­രിൽ‍ നി­ന്നും കേ­ട്ട നി­റംപി­ടി­പ്പി­ച്ച കഥകൾ‍ കേ­ട്ടു­ള്ള ആവേ­ശം, അങ്ങനെ­ പല പ്രശ്നങ്ങൾ‍ അഭി­മു­ഖീ­കരി­ക്കു­ന്ന കു­ട്ടി­കൾ‍ ഇത്തരം കൂ­ട്ടു­കെ­ട്ടു­കളിൽ‍ പെ­ട്ടെ­ന്ന് ചെ­ന്നു­വീ­ഴും. ഇവരെ­ വല വീ­ശി­ പി­ടി­ക്കാ­നാ­യി­ സ്‌കൂ­ളു­കളും ഹോ­സ്റ്റലു­കളും കേ­ന്ദ്രീ­കരി­ച്ച് മയക്കു­ മരു­ന്നി­ന്റെ­ റാ­ക്കറ്റു­കൾ‍ തന്നെ­ പ്രവർ‍­ത്തി­ക്കു­ന്നു­ണ്ട്. ആദ്യമൊ­ക്കെ­ ഒരു­ രസത്തി­നാ­യി­ തു­ടങ്ങു­ന്ന ഈ ലഹരി­ ഉപയോ­ഗം ക്രമേ­ണ ശീ­ലമാ­യി­ മാ­റു­ന്നു­. അത് ക്രമേ­ണ ആസക്തി­യി­ലേയ്­ക്കും അടി­മത്തത്തി­ലേയ്­ക്കും നീ­ങ്ങു­ന്നു­.

അടു­ത്തി­ടെ­ നടത്തി­യ ഒരു­ പഠനം പ്രകാ­രം കൗ­മാ­രപ്രാ­യത്തിൽ‍ മദ്യത്തി­നും മയക്കു­മരു­ന്നി­നും അടി­മപ്പെ­ടു­ന്ന കു­ട്ടി­കൾ‍ ഭാ­വി­യിൽ‍ പലതരത്തി­ലെ­ സങ്കീ­ർ‍­ണ്ണതകൾ‍ നേ­രി­ടു­ന്നു­ണ്ട്. ഇവരു­ടെ­ വി­ദ്യാ­ഭ്യാ­സം, ജോ­ലി­, വി­വാ­ഹജീ­വി­തം, സാ­മൂ­ഹി­കബന്ധങ്ങൾ‍ എന്നി­വയി­ലെ­ല്ലാം ഇതി­ന്റെ­ ആഘാ­തങ്ങൾ‍ വ്യക്താ­മാ­ണെ­ന്നു­ പഠനം പറയു­ന്നു­. അമേ­രി­ക്കൻ‍ പബ്ലിക്‌ ഹെ­ൽ‍­ത്ത് അസോ­സി­യേ­ഷന്റെ­ റി­പ്പോ­ർ‍­ട്ട് പ്രകാ­രം ഇത്തരത്തിൽ‍ ഒരി­ക്കൽ‍ മയക്കു­മരു­ന്നി­നു­ അടി­മയാ­യി­രു­ന്നർ‍­ക്ക് അവരു­ടെ­ മു­ന്നോ­ടു­ള്ള ജീ­വി­തത്തിൽ‍ സമപ്രാ­യക്കാ­രെ­ പോ­ലെ­ മു­ന്നേ­റാൻ കഴി­യാ­തെ­ വരു­ന്ന അവസ്ഥയു­ണ്ട്.

നി­രന്തരമാ­യ ലഹരി ­ഉപയോ­ഗം ബു­ദ്ധി­ശേ­ഷി­യിൽ‍ ഗണ്യമാ­യ കു­റവു­വരു­ത്തു­മെ­ന്ന് ഗവേ­ഷണങ്ങൾ‍ വ്യക്തമാ­ക്കു­ന്നു­. 1165 കു­ട്ടി­കളിൽ‍ അവരു­ടെ­ 12 വയസ്സ് മു­തൽ‍ 25 വയസ്സ് വരെ­ നടത്തി­യ പഠനങ്ങളിൽ‍ ഇത് വ്യക്തമാ­ക്കു­ന്നു­ണ്ട്. ലഹരി­യു­ടെ­ ദോ­ഷവശങ്ങൾ ഒരാ­ളെ­ ബാ­ധി­ക്കു­ക ശാ­രീ­രി­കമാ­യും മാ­നസി­കമാ­യു­മാ­ണ്. മി­തമാ­യ ലഹരി­ ഉപയോ­ഗം കാ­ലക്രമേ­ണ ഓർ­മ്മ, ചി­ന്ത, സ്വബോ­ധം എന്നി­വ നഷ്ടമാ­ക്കു­ന്നു­. വൈ­കാ­തെ­ കു­ട്ടി­ കടു­ത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയി­ല്ലാ­യ്‌മ, നി­രു­ത്സാ­ഹം എന്നി­വയ്‌ക്കു­ അടി­മപ്പെ­ടു­ന്നു­ എന്ന് പഠനങ്ങൾ‍ വ്യക്തമാ­ക്കു­ന്നു­ണ്ട്. ശകാ­രമോ­ കു­റ്റപ്പെ­ടു­ത്താ­ലോ­ ദേ­ഹോ­ദ്രപവമോ­ വഴി­ ഇതി­നു­ പരി­ഹാ­രം തേ­ടാൻ‍ പാ­ടി­ല്ല. നമ്മു­ടെ­ കൗ­മാ­രവും യു­വത്വവും ലഹരി­യു­ടെ­ കയങ്ങളി­ലേ­ക്കു­ വീ­ഴാ­തെ­ കാ­ക്കേ­ണ്ടത്‌ നമ്മു­ടെ­ കൂ­ടി­ കടമയാ­ണ്.

ആൺ‍­കു­ട്ടി­കൾ‍ മാ­ത്രമല്ല ഇപ്പോ­ഴത്തെ­ കാ­ലത്ത് ലഹരി­ വസ്തു­ക്കൾ ഉപയോ­ഗി­ക്കു­ന്നത്. നമ്മു­ടെ­ പെ­ൺ‍­കു­ട്ടി­കളും ഒട്ടും സു­രക്ഷി­തരല്ല. ഗേ­ൾ‍­സ് ഹോ­സ്റ്റലു­കളിൽ‍ ഫോൺ‍ വഴി­ ഓർ‍­ഡർ‍ എടു­ത്ത് ലഹരി­ മരു­ന്നു­കൾ‍ എത്തി­ക്കു­ന്ന സംഘങ്ങളു­ണ്ട്. 20ഓ 30ഓ രൂ­പ കൂ­ടു­തൽ‍ കെ­ാ­ടു­ത്താൽ‍ സാ­ധനം ഹോ­സ്റ്റലി­നു­ള്ളിൽ‍ കി­ട്ടു­മെ­ന്നാണ് പറയു­ന്നത്. സോ­ഷ്യൽ‍ മീ­ഡി­യകളും ഇതിന് കാ­രണമാ­കു­ന്നു­ണ്ട്. ഇത്തരത്തി­ലു­ള്ള ഗ്രൂ­പ്പിൽ‍ പെ­ട്ടാൽ‍ അവർ‍ ചെ­യ്യു­ന്നതെ­ല്ലാം ഹീ­റോ­യി­സമാ­ണെ­ന്നും ചെ­യ്യാ­തി­രു­ന്നാൽ‍ മോ­ശക്കാ­രാ­കു­മെ­ന്നും തെ­റ്റി­ദ്ധരി­ക്കു­ന്നു­. മയക്കു­മരു­ന്നി­ന്റെ­ ‘കി­ക്കി­’നെ­ക്കു­റി­ച്ചും താൻ‍ പരീ­ക്ഷി­ച്ച പു­തി­യ ‘സ്റ്റഫു­’ കളെ­ക്കു­റി­ച്ചു­മെ­ല്ലാം സോ­ഷ്യൽ‍ മീ­ഡി­യകളിൽ‍ പോ­സ്റ്റ് ചെ­യ്യു­ന്നത് മറ്റു­ സമപ്രാ­യക്കാ­ർ‍­ക്കി­ടിൽ‍ ഹീ­റോ­ പരി­വേ­ഷം നൽ‍­കു­മെ­ന്ന് ചി­ലരെ­ങ്കി­ലും കരു­തു­ന്നു­.

സ്‌കൂ­ളു­കളും ഹോ­സ്റ്റലു­കളും കേ­ന്ദ്രീ­കരി­ച്ച് മയക്കു­ മരു­ന്നി­ന്റെ­ റാ­ക്കറ്റു­കൾ‍ പ്രവർ‍­ത്തി­ക്കു­ന്നു­ണ്ടെ­ന്നാണ് നഗരത്തി­ലെ­ പ്രമു­ഖ ഡോ­ക്ടർ‍­മാർ‍ ഒരേ­ സ്വരത്തിൽ‍ പറയു­ന്നത്. സ്‌കൂൾ‍ യൂ­ണി­ഫോ­മി­ന്റെ­ മറവിൽ‍ മയക്കു­മരു­ന്ന് കച്ചവടം വ്യാ­പകമാ­ണ്. ഒരി­ക്കൽ‍ ഉപയോ­ഗി­ച്ചു­ കഴി­ഞ്ഞാൽ‍ അതി­ന്റെ­ പേ­രിൽ‍ ബ്ലാ­ക്‌മെ­യിൽ‍ ചെ­യ്ത് കൂ­ട്ടു­കാ­രെ­ക്കൂ­ടി­ സംഘത്തിൽ‍ പെ­ടു­ത്താൻ‍ നി­ർ‍­ബന്ധി­ക്കും. വലയിൽ‍ പെ­ട്ടു­ പോ­കു­ന്ന കു­ട്ടി­, ആരോ­ടും പറയാൻ‍ കഴി­യാ­തെ­ അനു­സരി­ക്കു­കയും ചെ­യ്യും.

സ്‌കൂ­ളിൽ‍ മു­ടങ്ങു­ക, സ്‌കൂ­ളിൽ‍ പോ­വു­കയാ­ണെ­ന്ന ഭാ­വത്തിൽ‍ മറ്റെ­വി­ടെ­യെ­ങ്കി­ലും പോ­കു­ക, കു­ട്ടി­യു­ടെ­ ശരീ­രത്തിൽ‍ നി­ന്നോ­, വസ്ത്രങ്ങൾ‍, മു­റി­ എന്നി­വി­ടങ്ങളിൽ‍ നി­ന്നോ­ സി­ഗററ്റി­ന്റെ­യോ­ പു­കയു­ടെ­യോ­ മണം വരി­ക, പെ­ട്ടെ­ന്നു­ണ്ടാ­കു­ന്ന സ്വഭാ­വ വ്യതി­യാ­നങ്ങൾ‍ ദേ­ഷ്യം, അമർ‍­ഷം, പൊ­ട്ടി­ത്തെ­റി­, നി­രാ­ശ എന്നി­വ അനി­യന്ത്രി­തമാ­വു­ക. വി­ക്കൽ‍, സംസാ­രി­ക്കു­ന്പോൾ‍ തപ്പി­ത്തടയൽ‍ എന്നി­വ ഉണ്ടാ­വു­ക. ആവശ്യങ്ങൾ‍ ഏറി­വരി­ക, ആവശ്യത്തിന് പണം കി­ട്ടി­യി­ല്ലെ­ങ്കിൽ‍ ചോ­ദി­ക്കാ­തെ­ എടു­ത്തു­കൊ­ണ്ടു­ പോ­കു­ക, പോ­ക്കറ്റി­ലോ­ ബാ­ഗി­ലോ­ മു­റി­യി­ലോ­ ആവശ്യത്തിൽ‍ കൂ­ടു­തൽ‍ പണം കാ­ണപ്പെ­ടു­ക, ചോ­ദി­ച്ചാൽ‍ കള്ളം പറയു­ക. മു­റി­യിൽ‍ കയറി­ അധി­കനേ­രം വാ­തി­ലടച്ചി­രി­ക്കു­ക, മണി­ക്കൂ­റു­കളോ­ളം കു­ളി­ക്കു­ക, ശരീ­രഭാ­രം അമി­തമാ­യി­ കു­റയു­കയോ­ കൂ­ടു­കയോ­ ചെ­യ്യു­ക, മറ്റു­ വി­നോ­ദോ­പാ­ധി­കൾ‍ ത്യജി­ക്കു­ക, ഇഷ്ടപ്പെ­ട്ട ഹോ­ബീ­സ്, ഹാ­ബി­റ്റ്‌സ് എന്നി­വയിൽ‍ താ­ത്പര്യം ഇല്ലാ­താ­വു­ക. ഉറക്കം, ഭക്ഷണം എന്നി­വ ഒന്നു­കിൽ‍ വളരെ­ കു­റഞ്ഞു­ പോ­വു­ക, അല്ലെ­ങ്കിൽ‍ വളരെ­ കൂ­ടു­ക, വ്യക്തി­ബന്ധങ്ങളിൽ‍ വി­ള്ളൽ‍ വരി­ക, വീ­ട്ടിൽ‍ ആർ‍­ക്കും മു­ഖം നൽ‍­കാ­തെ­ ഒഴി­ഞ്ഞു­ മാ­റു­ക, പു­തി­യ കൂ­ട്ടു­കെ­ട്ടു­കൾ‍ തു­ടങ്ങു­ക, പഴയ ചങ്ങാ­തി­മാ­രെ­ക്കു­റി­ച്ച് ചോ­ദി­ച്ചാൽ‍ അവരെ­ കു­റ്റം പറയു­ക, ദേ­ഷ്യപ്പെ­ടു­ക. നന്നാ­യി­ പഠി­ക്കു­ന്ന കു­ട്ടി­ പെ­ട്ടെ­ന്ന് പഠനത്തിൽ‍ പി­ന്നാ­ക്കം പോ­കു­ക, വീ­ട്ടിൽ‍ നി­ന്ന് മാ­റി­നി­ൽ‍­ക്കാൻ‍ താ­ത്പര്യം കാ­ട്ടു­ക ഇതെ­ല്ലാം ലഹരി­ ഉപയോ­ഗം തു­ടങ്ങി­യ ഒരു­ കു­ട്ടി­യിൽ കണ്ടു­ വരു­ന്ന ലക്ഷണങ്ങളാ­ണ്.

മരു­ന്നു­കളും കൗ­ൺ‍­സലി­ങ്ങും ഒപ്പം കൊ­ണ്ടു­പോ­കണം. പി­ൻ‍­വാ­ങ്ങൽ‍ ലക്ഷണങ്ങൾ‍ കു­റയ്ക്കാ­നും ശാ­രീ­രി­ക പ്രശ്‌നങ്ങൾ‍ നേ­രി­ടാ­നും മരു­ന്ന് കൂ­ടി­യേ­ തീ­രൂ­. ഒറ്റയടി­ക്ക് സ്വയം തീ­രു­മാ­നി­ച്ച് മാ­റ്റാൻ‍ കഴി­യു­ന്ന ഒന്നല്ല മയക്കു­മരു­ന്നു­കളോ­ടും ലഹരി­ വസ്തു­ക്കളോ­ടു­മു­ള്ള അഡി­ക്ഷൻ‍. ഒരു­തവണ ട്രീ­റ്റ്‌മെ­ന്റ് എടു­ത്ത് മു­ഴു­മി­പ്പി­ക്കു­ന്നതി­നു­ മു­ന്പ് തന്നെ­ വീ­ണ്ടും അവ ഉപയാ­ഗി­ക്കാൻ‍ സാ­ധ്യതയു­ണ്ട്. അത് തു­റന്നു­പറഞ്ഞാൽ‍ നാ­ണക്കേ­ടാ­വു­മെ­ന്നോ­ എല്ലാ­വരും കു­റ്റപ്പെ­ടു­ത്തു­മെ­ന്നോ­ കരു­തേ­ണ്ട. രക്ഷി­താ­ക്കൾ മു­ൻ­കരു­തലെ­ടു­ത്താൽ മരു­ന്നും കൗ­ൺ‍­സലി­ങ്ങും വഴി­ പൂ­ർ‍­ണ്ണമാ­യും മാ­റ്റാൻ‍ കഴി­യു­ന്നതാണ് ഇത്തരം ലഹരി­ വസ്തു­ക്കളു­ടെ­ ഉപയോ­ഗം. ആവശ്യത്തി­ലധി­കം പോ­ക്കറ്റ് മണി­ കു­ട്ടി­കൾ‍­ക്ക് നൽ‍­കരു­ത്. എന്നു­ കരു­തി­ ന്യാ­യമാ­യ ആവശ്യങ്ങൾ‍­ക്ക് നൽ‍­കാ­തി­രി­ക്കു­കയു­മരു­ത്.

ലഹരി­ മരു­ന്നു­കൾ‍­ക്ക് അടി­മപ്പെ­ട്ടു­ എന്നു­റപ്പി­ക്കാ­നാ­യാൽ‍ എത്രയും പെ­ട്ടെ­ന്ന് കൗ­ൺ‍­സി­ലിങ് നൽ‍­കണം. പു­റത്തറി­യു­മെ­ന്നോ­ നാ­ണക്കേ­ടാ­ണെ­ന്നോ­ കരു­തരു­ത്. കു­ട്ടി­യു­ടെ­ ഭാ­വി­യു­ടെ­യും ജീ­വി­തത്തി­ന്റെ­യും കാ­ര്യമാ­ണെ­ന്നോ­ർ‍­ക്കു­ക. ഭീ­ഷണി­പ്പെ­ടു­ത്തി­യോ­ മർ‍­ദ്ദി­ച്ചോ­ ഉപദേ­ശി­ച്ചോ­ ശകാ­രി­ച്ചോ­ ഇത്തരത്തി­ലു­ള്ള ശീ­ലം മാ­റ്റാൻ‍ കഴി­യി­ല്ല. അതിന് മനഃശാ­സ്ത്ര വി­ദഗ്ദ്ധന്റെ­യോ­ കൗ­ൺ‍­സി­ലിങ് വി­ദഗ്ദ്ധന്റെ­യോ­ സഹാ­യവും മരു­ന്നു­കളും വേ­ണം. ഒപ്പംതന്നെ­, എന്തു­ സംഭവി­ച്ചാ­ലും ഞങ്ങൾ‍ കൂ­ടെ­യു­ണ്ടാ­വും എന്ന വി­ശ്വാ­സം കു­ട്ടി­യി­ലു­ണ്ടാ­ക്കാൻ‍ രക്ഷി­താ­ക്കൾ‍­ക്ക് കഴി­യണം.

ചി­കി­ത്സ തു­ടങ്ങി­യാൽ‍ പൂ­ർ‍­ണ്ണമാ­യും അത് പി­ന്തു­ടരണം. പെ­ട്ടെ­ന്ന് നി­ർ‍­ത്താൻ‍ കഴി­യു­ന്നതല്ല ഇത്തരം ലഹരി­ വസ്തു­ക്കളോ­ടു­ള്ള അടി­മത്തം. ചി­കി­ത്സയ്ക്കി­ടയിൽ‍ കു­ട്ടി­ ചി­ലപ്പോൾ‍ വീ­ണ്ടും അത്തരം ശീ­ലങ്ങളി­ലേ­യ്ക്ക് മടങ്ങി­പ്പോ­യേ­ക്കാം. അപ്പോ­ഴെ­ല്ലാം ക്ഷമയോ­ടെ­ അവനെ­ തി­രി­ച്ചു­കൊ­ണ്ടു­വരണം. ചി­കി­ത്സാ­ സമയത്തോ­ അതി­നു­ ശേ­ഷമോ­ കൂ­ട്ടി­ലി­ട്ട കി­ളി­യെ­പ്പോ­ലെ­ കു­ട്ടി­യെ­ കൈ­കാ­ര്യം ചെ­യ്യരു­ത്. ആവശ്യത്തിന് സ്വാ­തന്ത്ര്യം നൽ‍­കണം. നല്ല ചങ്ങാ­തി­മാ­രെ­ ഇക്കാ­ര്യത്തിൽ‍ സഹാ­യത്തിന് വി­ളി­ക്കാം. ആരോ­ഗ്യകരമാ­യ കു­ടുംബാ­ന്തരീ­ക്ഷം കു­ട്ടി­ക്ക് നൽ‍­കു­ക. സംരക്ഷി­ക്കാ­നും സ്‌നേ­ഹി­ക്കാ­നും ഒരു­ പ്രശ്‌നം വന്നാൽ‍ ഒറ്റക്കെ­ട്ടാ­യി­ നി­ന്ന് നേ­രി­ടാ­നും കു­ടുംബം കൂ­ടെ­യു­ണ്ടെ­ന്ന വി­ശ്വാ­സം ഇത്തരം ശീ­ലങ്ങളി­ലേ­ക്ക് ഒരി­ക്കലും തി­രി­കെ­പ്പോ­കാ­തി­രി­ക്കാൻ‍ കു­ട്ടികളെ സ്വയം പ്രേ­രി­പ്പി­ക്കും. നമ്മളാണ് കരു­തലെ­ടു­ക്കേ­ണ്ടത്. നീറിപു­കഞ്ഞ് തീ­രേ­ണ്ടതല്ല നമ്മു­ടെ­ കു­ട്ടി­കൾ...

You might also like

  • Straight Forward

Most Viewed