പു­കയി­ലയോട്‌ വി­ട പറയൂ­...


കാ­സിം പാ­ടത്തകാ­യി­ൽ­

ഇന്ന് ലോ­ക പു­കയി­ല വി­രു­ദ്ധ ദി­നം. ലോ­കത്ത്‌ പ്രതി­ വർ­ഷം ശരാ­ശരി­ 6 ദശലക്ഷം ആളു­കൾ പു­കവലി­ മൂ­ലം മരി­ക്കു­ന്നു­വെ­ന്നാണ്‌ ലോ­കാ­രോ­ഗ്യ സംഘടനയു­ടെ­ വി­ലയി­രു­ത്തൽ. എന്നാൽ 6 ലക്ഷത്തോ­ളം ആളു­കൾ പു­കവലി­ക്കു­ന്നവരു­ടെ­യു­ള്ള സന്പർ­ക്കം മൂ­ലം മരി­ക്കു­ന്നു­വെ­ന്നതാണ്‌ മറ്റൊ­രു­ ഞെ­ട്ടി­പ്പി­ക്കു­ന്ന വസ്തു­ത. പു­കവലി­യു­ടെ­ ദൂ­ഷ്യവശങ്ങളെ­കു­റി­ച്ച്‌ ബോ­ധവൽ­ക്കരി­ക്കാൻ ഡബ്ലി­യു­ എച്ച്‌ ഒ 1988 മു­തൽ മെയ്‌ 31 പു­കയി­ല വി­രു­ദ്ദ ദി­നം (No tobacco day) ആ­യി­ ആചരി­ക്കു­ന്നു­. 

കേ­രളത്തിൽ സാ­മൂ­ഹി­ക സന്നദ്ധ സംഘടനകൾ ഈ ദി­നം വി­വി­ധ ബോ­ധവൽ­ക്കരണ പരി­പാ­ടി­കളോ­ടെ­ ആചരി­ക്കു­ന്നു­. ലഹരി­ പദാ­ർ­ത്ഥങ്ങൾ­ക്ക്‌ അടി­മപ്പെ­ടു­ന്നതി­നേ­ക്കാൾ സങ്കീ­ർ­ണ്ണമാണ്‌ പു­കവലി­ എന്നത്‌ നാം പലരും കാ­ണാ­തെ­ പോ­കു­ന്നു­. ഒരു­ നേ­രന്പോ­ക്കി­ലോ­ നൈ­മി­ഷി­ക രസങ്ങളി­ലോ­ തു­ടങ്ങു­ന്ന ഈ രാ­ക്ഷസ സ്വഭാ­വം പി­ന്നീട്‌ ജീ­വി­തത്തി­ന്റെ­ ഭാ­ഗമാ­ക്കി­വരാണ്‌ പലരും. രാ­വി­ലെ­ പ്രഭാ­ത കർ­മ്മം മു­തൽ തു­ടങ്ങു­ന്നു­ ഈ ശീ­ലത്തി­ന്റെ­ ദൈ­നേ­നയു­ള്ള സമാ­രംഭം ഭക്ഷണത്തി­നു­ മുന്പും ശേ­ഷവും ചാ­യക്ക്‌ മുന്പും ശേ­ഷവും തു­ടങ്ങി­ ദുഃ­ഖങ്ങൾ­ക്കും സന്തോ­ഷങ്ങൾ­ക്കും വരെ­ ഒരു­ ദി­വസം 10 മു­തൽ 20 വരെ­ സി­ഗരറ്റു­കൾ വലി­ച്ചു­ തീ­ർ­ക്കു­ന്നവരാണ്‌ പലരും. സാ­മൂ­ഹി­ക പ്രവർ­ത്തകരും മത മേ­ലാ­ൾ­ക്കന്മാ­രും ഡോ­ക്ടർ­മാർ വരെ­ ഇതിൽ പി­റകി­ലല്ല എന്നതാണ്‌ ദുഃ­ഖകരം. 

വെ­റും പു­കവലി­ മാ­ത്രമല്ല. നമ്മു­ടെ­ നാ­ട്ടി­ലെ­ പല തദ്ദേ­ശസ്ഥാ­പനങ്ങൾ നി­യമം മൂ­ലം വി­പണനം നി­രോ­ധി­ച്ച പാൻ മസാ­ലകളും പാൻ ഉൽ­പ്പന്നങ്ങളും ഇന്നും ഇത്തരം സ്ഥലങ്ങളിൽ തന്നെ­ സു­ലഭമാ­യി­ തന്നെ­ ലഭി­ക്കു­ന്നു­. പൊ­തു­നി­രത്തിൽ പു­കവലി­ നി­രോ­ധി­ച്ചു­വെ­ങ്കി­ലും അതെ­ല്ലാം കടലാ­സിൽ മാ­ത്രം ഒതു­ങ്ങു­ന്നു­. നടപ്പാ­ക്കേ­ണ്ട നി­യമപാ­ലകർ തന്നെ വലി­ച്ചു­ രസി­ക്കു­ന്ന ചി­ത്രങ്ങൾ സാ­മൂ­ഹ്യ മാ­ധ്യമങ്ങളി­ലെ­ ട്രോ­ളു­കളാ­ണ്‌. മു­തി­ർ­ന്ന സ്ത്രീ­കളി­ലെ­ പു­കയി­ല ചേ­ർ­ത്ത “മു­റു­ക്കൽ­” ഇപ്പോ­ഴും നി­ന്നി­ട്ടി­ല്ല എങ്കി­ലും യു­വ തലമു­റയിൽ ഈ ശീ­ലം ഇല്ലാ­ത്തത്‌ വളരെ­ നല്ല കാ­ര്യം തന്നെ­. 

നി­രോ­ധനത്തേ­ക്കാൾ വർ­ജ്ജനമാണ്‌ എന്നും അഭി­കാ­മ്യം എന്നതിൽ സംശയമി­ല്ല. ബഹ്‌റൈൻ എന്ന ഈ കൊ­ച്ചു­ ദ്വീ­പിൽ ആരോ­ഗ്യ മന്ത്രാ­ലയവും വാ­ണി­ജ്യ മന്ത്രാ­ലയവും പി­ന്തു­ടരു­ന്ന തീ­രു­മാ­നങ്ങൾ ഈ കാ­ര്യത്തിൽ അഭി­നന്ദനാ­ർ­ഹരാ­ണ്‌. സി­ഗരറ്റു­കൾ വി­ൽ­ക്കു­ന്ന സ്ഥാ­പനങ്ങൾ­ക്ക്‌ മൂ­ന്ന് മടങ്ങ്‌ അധി­ക ആക്റ്റി­വി­റ്റി­ ഫീ­സ്‌, വി­ൽ­പ്പനയിൽ 100 ശതമാ­നം മു­തൽ 200 ശതമാ­നം വരെ­ നി­കു­തി­, 18 വയസ്സി­നു­ താ­ഴെ­ പ്രാ­യമു­ള്ളവർ­ക്ക്‌ പു­കയി­ല ഉൽ­പ്പന്നങ്ങൾ വി­ൽ­ക്കാൻ പാ­ടി­ല്ല എന്ന കർ­ശ്ശന നി­ർ­ദ്ദേ­ശം, പൊ­തു­ വി­ൽ­പ്പന ശാ­ലകളിൽ സി­ഗരറ്റ്‌ ഡി­സ്പ്ലെ­ ചെ­യ്യാ­തെ­ കാ­ബി­നു­കൾ അടച്ചു­ വെ­ക്കാ­നു­ള്ള നി­ർ­ദ്ദേ­ശം, പൊ­തു­ സ്ഥലങ്ങളിൽ വലി­ക്കരു­തെ­ന്ന നി­ർ­ദ്ദേ­ശം തു­ടങ്ങി­യവയെ­ല്ലാം മാ­തൃ­കാ­പരമാ­ണ്‌. 

ശ്വാ­സ കോ­ശാ­ർ­ബു­ദം, ഹൃ­ദയാ­ഗാ­തം തു­ടങ്ങി­ ഒട്ടേ­റെ­ മാ­രക രോ­ഗങ്ങൾ­ക്കും മരണത്തി­നും ഇടയാ­ക്കു­ന്ന ഈ ദു­ശീ­ലത്തെ­ നാം സ്വമനസ്സാ­ലെ­ ഒറ്റത്തീ­രു­മാ­നത്തി­ലൂ­ടെ­ എന്നെ­ന്നേ­ക്കു­മാ­യി­ നി­ർ­ത്താൻ ദൃ­ഢ പ്രതി­ജ്ഞയെ­ടു­ക്കേ­ണ്ട സമയം എന്നേ­ കടന്ന് പോ­യി­രി­ക്കു­ന്നു­... ഇനി­യും പു­കയി­ല ഉപഭോ­ഗം നി­ർ­ത്താ­ത്തവർ ഈ ദി­നത്തിൽ വി­ടപറയാൻ സന്നദ്ധരാ­വു­ക. നമ്മു­ടെ­യും കു­ടുംബത്തി­ന്റെ­യും ആരോ­ഗ്യത്തെ­ കു­റി­ച്ച്‌ ബോ­ധവാ­നാ­കു­ക...

You might also like

  • Straight Forward

Most Viewed