ഉദ്ബു­ദ്ധ കി­രീ­ടത്തിൽ ഒരു­ തൂ­വൽ കൂ­ടി­...


പ്രദീപ് പു­റവങ്കര

ഇന്ത്യൻ സംസ്ഥാ­നങ്ങളിൽ സ്വാ­തന്ത്ര്യാ­നന്തരം കേ­രളം എന്ന നമ്മു­ടെ­ കൊ­ച്ചു­ നാട് എന്നും ഒരു­ ന്യൂ­ജൻ സ്വഭാ­വം നി­ലനി­ർ­ത്തി­ക്കൊ­ണ്ടാ­യി­രു­ന്നു­ വേ­റി­ട്ട് നി­ന്നത്. രാ­ഷ്ട്രീ­യമാ­യാ­ലും, മതമാ­യാ­ലും, വർ­ഗ്ഗമാ­യാ­ലു­മൊ­ക്ക ഒരു­ പ്രത്യേ­ക തലത്തിൽ ചി­ന്തി­ക്കാ­നു­ള്ള കഴിവ് ഓരോ­ മലയാ­ളി­യും ചെ­റു­പ്പത്തിൽ തന്നെ­ ആർ­ജ്ജി­ക്കാ­റു­ണ്ട്. ഇന്ത്യൻ സമൂ­ഹത്തി­ലെ­ മറ്റ് സംസ്ഥാ­നങ്ങൾ നടന്നു­പോ­കാ­ത്ത വഴി­യി­ലൂ­ടെ­ സഞ്ചരി­ക്കാൻ കേ­രളത്തിന് സാ­ധി­ച്ചത് ഇത്തരം ചി­ന്താ­ഗതി­കൾ കൊ­ണ്ടാ­യി­രു­ന്നു­. തൊ­ട്ടു­കൂ­ടാ­യ്മ നി­ലനി­ന്നി­രു­ന്ന ഒരി­ടത്തിൽ നി­ന്ന്, വി­വേ­കാ­നന്ദൻ ഭ്രാ­ന്താ­ലയമെ­ന്ന് വി­ളി­ച്ച ഒരു­ കാ­ലത്തിൽ നി­ന്ന് കേ­രളം മാ­റി­യത് ഇത്തരം ചി­ന്താ­ധാ­രകൾ കാ­രണമാ­യി­രു­ന്നു­. അതിന് വേ­ണ്ടി­ എത്രയോ­ സാ­മൂ­ഹി­ക വി­പ്ലവകാ­രി­കൾ നമ്മു­ടെ­ നാ­ട്ടിൽ ജന്മം കൊ­ണ്ടു­. അവർ സ്വയമാ­യും, മറ്റു­ള്ളവരെ­ കൊ­ണ്ടും പരി­ഷ്കരണങ്ങൾ നടത്തി­യാണ് ഇന്ന് നമ്മൾ അഹങ്കാ­രത്തോ­ടെ­ വി­ളി­ക്കു­ന്ന ഉദ്ബു­ദ്ധ കേ­രളം തന്നെ­ ഉണ്ടാ­യത്. പന്തി­ഭോ­ജനവും, മി­ശ്രവി­വാ­ഹവും, സ്ത്രീ­കളു­ടെ­ മാറ് മറക്കലും, ക്ഷേ­ത്ര പ്രവേ­ശനവും, ഒക്കെ­ ഇത്തരം പരി­ഷ്കരണങ്ങൾ­ക്ക് ഉദാ­ഹരണമാ­ണ്. ഇതിൽ  മി­ശ്ര വി­വാ­ഹങ്ങൾ ഏറെ­ നടന്നി­രു­ന്ന ഒരു­ നാ­ടാ­യി­രു­ന്നു­ നമ്മു­ടേ­ത്.  രാ­ഷ്ട്രീ­യനേ­താ­ക്കളും, സാ­ഹി­ത്യ നാ­യകൻ­മാ­രും, സി­നി­മാ­താ­രങ്ങളു­മൊ­ക്കെ­ ഇത്തരത്തിൽ വി­വാ­ഹം കഴി­ച്ച് മാ­തൃ­ക സൃ­ഷ്ടി­ക്കു­കയും ചെ­യ്തി­ട്ടു­ണ്ട്.  കേ­വല പ്രണയത്തി­ലു­പരി­യാ­യി­ സമൂ­ഹത്തിൽ ഇത്തരം മാ­റ്റങ്ങൾ ആവശ്യമാ­ണെ­ന്ന പക്ഷക്കാ­രു­മാ­യി­രു­ന്നു­ ഇതിൽ പലരും. ഇത്തരം ചി­ല വി­വാ­ഹങ്ങൾ ബന്ധു­ക്കളു­ടെ­ അൽ­പ്പകാ­ലത്തെ­ മു­റു­മു­റു­പ്പിന് കാ­രണമാ­കാ­റു­ണ്ടെ­ങ്കി­ലും അത് മനു­ഷ്യന്റെ­ ജീ­വനെ­ടു­ക്കു­ന്ന അവസ്ഥയി­ലേ­യ്ക്ക് എത്തു­ന്ന സാ­ഹചര്യങ്ങൾ നമ്മു­ടെ­ നാ­ട്ടിൽ വളരെ­ കു­റവാ­യി­രു­ന്നു­. ആ ഒരു­ അവസ്ഥയ്ക്കാണ് കെ­വിൻ എന്ന ചെ­റു­പ്പക്കാ­രന്റെ­ കൊ­ലപാ­തകത്തോ­ടെ­ അന്ത്യം സംഭവി­ച്ചി­രി­ക്കു­ന്നത്. അതോ­ടൊ­പ്പം താൻ പ്രണയി­ച്ച പെ­ൺ‍­കു­ട്ടി­യെ­ ജീ­വി­തത്തിൽ ഒപ്പം കൂ­ട്ടാൻ ആഗ്രഹി­ച്ച ‘കു­റ്റ’ത്തിന് കെ­വിൻ പി­ ജോ­സഫ് എന്ന 23 കാ­രൻ അരും കൊ­ല ചെ­യ്യപ്പെ­ട്ടതി­നു­ പി­ന്നിൽ കേ­രള പൊ­ലീ­സി­ന്റെ­ അക്ഷന്തവ്യമാ­യ അനാ­സ്ഥയു­മു­ണ്ട് എന്നതും ആശങ്കപ്പെ­ടു­ത്തു­ന്ന കാ­ര്യമാ­ണ്.  കെ­വി­നെ­ തട്ടി­ക്കൊ­ണ്ടു­പോ­യതാ­യു­ള്ള പരാ­തി­ കി­ട്ടി­യ ഉടനെ­ പോ­ലീസ് ഊർ‍­ജ്ജി­തമാ­യി­ അന്വേ­ഷണം നടത്തി­യി­രു­ന്നെ­ങ്കിൽ ആ ചെ­റു­പ്പക്കാ­രൻ കൊ­ല്ലപ്പെ­ടി­ല്ലെ­ന്നു­ തന്നെ­യാണ് ബന്ധു­ക്കൾ വി­ശ്വസി­ക്കു­ന്നത്.  

ഉത്തരേ­ന്ത്യയിൽ നി­ന്ന് ഇത്തരം ദു­രഭി­മാ­ന കൊ­ലകളു­ടെ­ വാ­ർ­ത്തകൾ വരു­ന്പോൾ അവയെ­ പു­ച്ഛി­ച്ച് തള്ളി­യ ഒരു­ സമൂ­ഹത്തി­ലാണ് ഈ സംഭവം നടന്നി­രി­ക്കു­ന്നത്. ജാ­തി­ക്കും ഗോ­ത്രത്തി­നും പു­റത്തു­ പ്രണയവും വി­വാ­ഹവും ഉണ്ടാ­യാൽ ഉത്തരേ­ന്ത്യയിൽ ബന്ധു­ക്കൾ തന്നെ­ അവരു­ടെ­ പെ­ൺ­മക്കളെ­ കൊ­ന്നു­കളയു­ന്ന ഏർ­പ്പാ­ടി­നെ­യാണ് ദു­രഭി­മാ­ന കൊ­ല എന്ന് വി­ളി­ച്ചി­രു­ന്നത്. വയറു­ വി­ശന്ന ആദി­വാ­സി­യെ­ തല്ലി­ക്കൊ­ന്ന, മോ­ഷ്ടാ­വെ­ന്ന് ആരോ­പി­ച്ച് ഇതര സംസ്ഥാ­ന തൊ­ഴി­ലാ­ളി­യെ­ അടി­ച്ചു­കൊ­ന്ന, ചി­കി­ത്സ നി­ഷേ­ധി­ച്ച് ഒരു­ തമി­ഴ്നാ­ട്ടു­കാ­രനെ­ ഇഞ്ചി­ഞ്ചാ­യി­ കൊ­ലചെ­യ്ത കേ­രളത്തി­ന്റെ­ ഉദ്ബു­ദ്ധ കി­രീ­ടത്തിൽ മറ്റൊ­രു­ ‘തൂ­വൽ‍­’ കൂ­ടി­യാണ് കെ­വി­ന്റെ­ കൊ­ലപാ­തകം. ജാ­തി­യും മതവും കൂ­ടു­തൽ ശക്തി­യോ­ടെ­ കേ­രളത്തി­ന്റെ­ പൊ­തു­മനസി­ലേ­യ്ക്ക് വി­നാ­ശത്തി­ന്റെ­ വി­ത്ത് വി­തച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു­ കാ­ലത്ത് നമ്മൾ മലയാ­ളി­കൾ ഒന്നാ­കും എന്ന അപൂ­ർ­വം കു­റച്ച് നല്ല മനു­ഷ്യരു­ടെ­ സ്വപ്നങ്ങൾ കൂ­ടി­യാണ് ഇത്തരം സംഭവങ്ങളി­ലൂ­ടെ­ മാ­ഞ്‍ഞു­പോ­കു­ന്നതെ­ന്ന് ഓർ­മ്മി­പ്പി­ച്ചു­ കൊ­ണ്ട്.... 

You might also like

  • Straight Forward

Most Viewed