മോ­ഹൻ­ലാൽ വരു­മോ­ ഇല്ലയോ...


വി.ആർ സത്യദേവ്

“നിങ്ങളിൽ പലരും മോ­ഹൻ‍ലാൽ വരു­മോ­ എന്ന് സംശയി­ക്കു­ന്നു­ണ്ടാ­വും...” എന്നത് പഴയ മമ്മു­ക്കാ­ ഹി­റ്റ് സി­നി­മ കോ­ട്ടയം കു­ഞ്ഞച്ചനി­ലെ­ ജഗതി­യു­ടെ­ ഡയലോ­ഗാ­ണ്. മഞ്ജു­ വാ­ര്യർ ചി­ത്രമാ­യ ‘മോ­ഹൻ­ലാ­ലി­ന്റെ’ പരസ്യങ്ങളി­ലൂ­ടെ­ ഇത് നമ്മൾ വീ­ണ്ടും കേ­ട്ടു­. ഈ ഡയലോ­ഗി­ലേ­തി­നു­ സമാ­നമാ­യ സന്ദേ­ഹമാണ് കൊ­റി­യൻ മണ്ണി­ലെ­ ശാ­ശ്വത സമാ­ധാ­നം ലക്ഷ്യമി­ട്ട് അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡൊ­ണാ­ൾ­ഡ് ട്രംപും ഉത്തരകൊ­റി­യൻ നാ­യകൻ കിം ജോംഗ് ഉന്നും തമ്മിൽ നടക്കാ­നി­രി­ക്കു­ന്ന ഉച്ചകോ­ടി­യു­ടെ­ കാ­ര്യത്തി­ലും നി­ലനി­ൽ­ക്കു­ന്നത്. മേ­ഖലയിൽ ആണവനി­രാ­യു­ധീ­കരണവും അതു­വഴി­ സമാ­ധാ­നവും കൈ­വരു­മെ­ന്ന പ്രത്യാ­ശ വാ­നോ­ളമു­യത്തി­ക്കൊ­ണ്ട് ഉത്തര കൊ­റി­യൻ സ്വേ­ച്ഛാ­ധി­പതി­ കിം ജോംഗ് ഉൻ ഏകപക്ഷീ­യമാ­യ ആണവസാ­ങ്കേ­തി­ക വി­കസന പരി­പാ­ടി­കൾ നി­ർ­ത്തലാ­ക്കു­ന്നതാ­യി­ പ്രഖ്യാ­പി­ച്ചതോ­ടെ­യായി­രു­ന്നു­ വഷളാ­യിക്കൊ­ണ്ടി­രു­ന്ന പ്രശ്നത്തിന് വലി­യ വഴി­ത്തി­രി­വു­ണ്ടാ­യത്. എന്നാൽ അസാ­ധാ­രണവും പ്രവചനാ­തീ­തവു­മാ­യ സ്വഭാ­വ വി­ശേ­ഷങ്ങളു­ള്ള കിം ഏറെ­ താ­മസി­യാ­തെ­ ഏകപക്ഷീ­യമാ­യി­ ചർച്ചയിൽ നി­ന്നും പി­ന്മാ­റു­ന്നതാ­യും പ്രഖ്യാ­പി­ച്ചു­. മറു­വശത്ത് അമേ­രി­ക്കൻ പ്രസി­ഡണ്ട് ട്രംപും കാ­ര്യങ്ങൾ കു­ളമാ­ക്കു­ന്നതിൽ തന്റേതാ­യ സംഭാ­വനകൾ നൽ­കി­പ്പോ­ന്നതോ­ടേ­ സംഗതി­ അക്ഷരാ­ർ­ത്ഥത്തിൽ  മോ­ഹൻ‍ലാൽ വരു­മോ­ പരു­വത്തി­ലാ­യി­. എന്നാൽ കൊ­റി­യയി­ലും അമേ­രി­ക്കയി­ലും നി­ന്നു­ള്ള ഏറ്റവും പു­തി­യ റി­പ്പോ­ർ­ട്ടു­കൾ നൽ­കു­ന്ന സൂ­ചന മോ­ഹൻ­ലാൽ വരും എന്നാ­ണ്.

ഏറെ­ കൗ­തു­കകരമാണ് കൊ­റി­യൻ പ്രശ്നത്തി­ലെ­ ട്രംപ്-കിം വാ­ക്പോ­ര്. അതി­ന്റെ നാ­ൾ­വഴി­കൾ പരി­ശോ­ധി­ക്കു­ന്പോൾ പണ്ടെ­ങ്ങോ­ വാ­യി­ച്ച അഡ്വഞ്ചർ ചി­ത്രകഥകൾ വീ­ണ്ടും കാ­ണു­ന്ന പ്രതീ­തി­. മാ­ർ­വൽ കോ­മി­ക്സി­ന്റെയും ഡീ­സീ­ കോ­മി­ക്സി­ന്റെയു­മൊ­ക്കെ­ ചി­ത്രകഥകളി­ലെ­ കഥാ­പാ­ത്രങ്ങൾ പലപ്പോ­ഴും അതി­മാ­നു­ഷരാ­യി­രു­ന്നു­. അവരെ­യൊ­ക്കെ­പ്പോ­ലെയാണ് പച്ച ജീ­വി­തത്തി­ലും ചി­ലരെ­ങ്കി­ലും സംവദി­ക്കു­ന്നതെ­ന്ന് വ്യക്തമാ­ക്കു­ന്നതാണ് കൊ­റി­യൻ വി­ഷയത്തി­ലെ­ വാ­ക്പോ­ര്. എങ്ങു­മെ­ത്താ­ത്ത അത്യന്തം വെ­ടി­യും പു­കയും നി­റഞ്ഞ കൊ­റി­യൻ സംഘർ­ഷത്തി­ന്റെ ശബ്ദരേ­ഖ പരി­ശോ­ധി­ക്കു­ന്പോൾ ഇരു­പക്ഷങ്ങളി­ലെ­യും നാ­യകന്മാർ ബാ­റ്റ്മാ­നി­ലെ­ പെ­ൻ­ഗ്വി­നെ­ന്ന വി­ല്ലൻ കഥാ­പാ­ത്രത്തെ­പ്പോ­ലെ­ വി­ല്ലന്മാ­രാ­ണോ­ അതോ­ കോ­മഡി­ത്താ­രങ്ങളാ­ണോ­ എന്ന സംശയം ബാ­ക്കി­യാ­വു­ന്നു­. തി­കച്ചും ബാ­ലി­ശവും പലപ്പോ­ഴും നി­രു­ത്തരവാ­ദപരവു­മാണ് ഈ നേ­താ­ക്കന്മാ­രു­ടെ­ പ്രസ്താ­വനകൾ. ഇരു­ പക്ഷവും തമ്മി­ലു­ള്ള വാ­ചകക്കസർ­ത്തി­ന്റെ സൗ­ണ്ട് ട്രാ­ക്ക് പരി­ശോ­ധനയ്ക്കു­ വി­ധേ­യമാ­ക്കി­യാൽ ഇക്കാ­ര്യം ആരും സമ്മതി­ക്കു­മെ­ന്നു­റപ്പ്.  

സമാ­ധാ­ന ചർ­ച്ചകളെ­ക്കു­റി­ച്ചു­ള്ള ആലോ­ചനകൾ സജീ­വമാ­കു­ന്നതി­നി­ടെ­യാണ് ചർ­ച്ച മു­ടങ്ങി­യേ­ക്കാ­മെ­ന്ന് 2017 ഏപ്രിൽ 28ന് പ്രസി­ഡണ്ട് ട്രംപ് ആശങ്ക പ്രകടി­പ്പി­ച്ചത്. ശാ­ശ്വത സമാ­ധാ­നത്തോട് ആത്മാ­ർ­ത്ഥമാ­യ പ്രതി­ബദ്ധതയു­ണ്ടെ­ങ്കിൽ വ്യത്യസ്ഥപക്ഷങ്ങളി­ലു­ള്ളവർ സാ­ധാ­രണ ചെ­യ്യാ­റു­ള്ളത് എതി­ർ­പക്ഷത്തെ­  വേ­ണ്ടപ്പെ­ട്ടവരു­മാ­യി­ ആ ആശങ്ക പങ്കു­വെയ്ക്കു­കയാണ് വേ­ണ്ടത്. അതി­നു­ പകരം ഉണർ­ന്നെ­ഴു­ന്നേ­റ്റയു­ടൻ നവമാ­ദ്ധ്യമങ്ങളി­ലൂ­ടെ­ അത് ലോ­കത്തോ­ടു­ വി­ളി­ച്ചു­ പറയു­ന്നത് അധി­കാ­രസ്ഥാ­നങ്ങി­ളി­ലി­രി­ക്കു­ന്നവർ­ക്ക് ഭൂ­ഷണമല്ല. അതു­കൊ­ണ്ടു­ തന്നെ­ ഇക്കാ­ര്യത്തി­ലെ­ ട്രംപി­ന്റെ ആത്മാ­ർ­ത്ഥതയെ­ക്കു­റി­ച്ച് സംശയമു­യർ­ത്തു­ന്നതു­ തന്നെ­യാ­യി­രു­ന്നു­ ട്രംപി­ന്റെ ഈ പരസ്യ വെ­ടി­പൊ­ട്ടി­ക്കൽ.

ഉരു­ളയ്ക്കു­പ്പേ­രി­യെ­ന്നപോ­ലെ­ ഏറെ­ താ­മസി­യാ­തെ­ കൊ­റി­യൻ പക്ഷത്തു­ നി­ന്നു­ള്ള മറു­പടി­യെ­ത്തി­. ആഴ്ചകളു­ടെ­ സാ­വകാ­ശമെ­ടു­ത്താ­യി­രു­ന്നു­ അവരു­ടെ­ മറു­പടി­. ആണവപരീ­ക്ഷണത്തി­നും കൂ­ടു­തൽ ശാ­ക്തീ­കരണത്തി­നും കൂ­ടു­തൽ സമയമെ­ടു­ക്കു­ക എന്നതാ­യി­രു­ന്നു­ ആ സമയത്ത് ഉത്തരകൊ­റി­യൻ ശൈ­ലി­. അമേ­രി­ക്കയും പ്രസി­ഡണ്ട് ട്രംപും തങ്ങളെ­ പ്രകോ­പി­പ്പി­ക്കു­കയാ­ണെ­ന്നും ചരി­ത്രത്തിൽ അവർ­ നേ­രി­ട്ടതിൽ ഏറ്റവും വലി­യ വി­പത്തി­ലേ­ക്കാ­യി­രി­ക്കും ഇത്തരത്തി­ലൊ­രു­ വകതി­രി­വി­ല്ലാ­യ്മ അമേ­രി­ക്കയെ­ കൊ­ണ്ടു­ ചെ­ന്നെ­ത്തി­ക്കു­ന്നതും എന്നതാ­യി­രു­ന്നു­ രണ്ടാ­ഴ്ചകളോ­ളമെ­ടു­ത്ത് ചി­ന്തി­ച്ചു­റച്ച് ഉത്തര കൊ­റി­യ നടത്തി­യ വെ­ളിവ് ഒട്ടു­മി­ല്ലാ­ത്ത മറു­പടി­. ചർ­ച്ചയിൽ നി­ന്നും അമേ­രി­ക്ക ഏകപക്ഷീ­യമാ­യി­ പി­ന്നോ­ട്ടു­ പോ­യാൽ അവരെ­ ഉന്മൂ­ലനം ചെ­യ്യു­മെ­ന്ന പ്രഖ്യാ­പനത്തിന് വേ­റെ­ അർ­ത്ഥങ്ങളി­ല്ല എന്നു­ വ്യക്തം. 

ഈ പ്രതി­കരണം മറ്റൊ­രു­ ആണവമി­സൈൽ ലോ­ഞ്ചു­തന്നെ­യാണ് എന്നതാ­യി­രു­ന്നു ഇതി­നോ­ടു­ള്ള അമേ­രി­ക്കൻ പ്രതി­കരണം. ഉത്തരകൊ­റി­യൻ നാ­യകന് ഇതല്ലാ­തെ­ ഗു­ണമു­ള്ളതൊ­ന്നും ചെ­യ്യാ­നി­ല്ലേ­ എന്ന ഉരു­ളയ്ക്കു­പ്പേ­രി­ പോ­ലു­ള്ള പ്രതി­കരണം വന്നത് 2017 ജൂ­ലൈ­ നാ­ലി­നാ­യി­രു­ന്നു­. കിം തീ­കൊ­ണ്ടു­ള്ള കളി­ നി­ർ­ത്തു­ന്നതാണ് നല്ലത്. ഈ തീ­ക്കളി­ക്ക് വെ­ടി­യും പു­കയു­മു­ള്ള ഉശി­രൻ മറു­പടി­ കി­ട്ടു­മെ­ന്ന് ആഗസ്ത് 8 അമേ­രി­ക്ക വീ­ണ്ടും മു­ന്നറി­യി­പ്പു­ നൽ­കി­. 

അതി­നോ­ടൊ­ക്കെ­യു­ള്ള കിം ഭരണകൂ­ടത്തി­ന്റെ പ്രതി­കരണം സാ­ധാ­രണ പോ­ലെ­ വൈ­കി­യി­ല്ല.  സൈ­നി­ക നടപടി­ക്കു­ള്ള അമേ­രി­ക്കൻ നീ­ക്കം ആ സാ­മ്രാ­ജ്യത്വത്തി­ന്റെ തന്നെ­ അന്ത്യം കു­റി­യ്ക്കു­മെ­ന്ന ഉത്തരകൊ­റി­യൻ പ്യൂ­പ്പി­ൾ­സ് ആർ­മി­ ആഗസ്ത് 9 ന് വ്യക്തമാ­ക്കി­.  ഉത്തരകൊ­റി­യയ്ക്കെ­തി­രാ­യ സൈ­നി­ക നടപടി­ക്ക് അമേ­രി­ക്ക സജ്ജമാ­ണെ­ന്ന പ്രഖ്യാ­പനം രണ്ടു­ ദി­വസങ്ങൾ­ക്കു­ള്ളി­ലെ­ത്തി­. ഇതോ­ടെ­ ലോ­കം മറ്റൊ­രു­ ആഗോ­ള യു­ദ്ധത്തി­ന്റെ ഭീ­തി­യിൽ അമർ­ന്നു­ എന്നതാണ് വാ­സ്തവം. സെ­പ്തംബർ 19ന് അമേ­രി­ക്ക കൊ­റി­യയെ­ കൂ­ടു­തൽ പ്രകോ­പി­പ്പി­ച്ചു­കൊ­ണ്ട് അടു­ത്ത പ്രസ്താ­വനയു­മാ­യി­ രംഗത്തെ­ത്തി­. ചാ­വേ­റാ­കാ­നു­റച്ച റോ­ക്കറ്റ് മാന് വേ­റേ­ പണി­യൊന്നു­മി­ല്ലേ­യെ­ന്നതാ­യി­രു­ന്നു­ അമേ­രി­ക്കയു­ടെ­ പരി­ഹാ­സം. ഐക്യരാ­ഷ്ട്രസഭയു­ടെ­ പൊ­തു­സഭയിൽ നടത്തി­യ പ്രസംഗത്തിൽ പ്രസി­ജണ്ട് ട്രംപ് തന്നെ­യാണ് ഈ ചോ­ദ്യശരമെ­യ്തത്.

വി­രണ്ട നാ­യ ഉറക്കെ­ കു­രയ്ക്കു­കയാ­ണെ­ന്ന് നാ­ലു­ ദി­വസത്തി­നു­ള്ളിൽ  കിം ഇതിന് മറു­പടി­ നൽ­കി­. പോ­പ്പട്ടി­യെ­ തീ­കൊ­ണ്ട് നി­ലയ്ക്കു­ നി­ർ­ത്തു­മെ­ന്നും പ്രതി­കരണം വ്യക്തമാ­ക്കി­. അമേ­രി­ക്കൻ സംയമനം ദൗ­ർ­ബല്യമെ­ന്ന് കരു­തേ­ണ്ടന്നും അത്തരത്തി­ലു­ള്ളൊ­രു­ തെ­റ്റി­ദ്ധാ­രണ അപകടകരമെ­ന്നും കൂ­ടി­ കിം പറഞ്ഞു­ വെച്ചു­. മു­തു­ക്കന്റെ പാ­ഴ്്വാ­ക്കെ­ന്നാ­യി­രു­ന്നു­ ഇതി­നോ­ടു­ള്ള കി­മ്മി­ന്റെ പ്രതി­കരണം. കു­ള്ളനും തടി­യനു­മാ­യ കി­മ്മി­നെ­ താൻ അങ്ങനെ­യൊ­ന്നും വി­ളി­ക്കാ­ത്തി­ടത്ത്  തന്നെ­ കി­ളവനെ­ന്നു­ വി­ളി­ച്ചത് കി­മ്മി­ന്റെ വി­വരക്കേ­ടെ­ന്ന് ട്രംപ് നവംബർ 12ന് പ്രതി­വചി­ച്ചു­. 

വാ­ക്പോര് 2017 കൊ­ണ്ടു­ തീ­ർ­ന്നി­ല്ല. ആണവ ബോംബി­ന്റെ ബട്ടൻ തന്റെ മേ­ശപ്പു­റത്തു­ണ്ടെ­ന്ന് അമേ­രി­ക്ക മറക്കേ­ണ്ട എന്ന് പു­തി­യ വർ­ഷത്തി­ന്റെ ആദ്യ ദി­നം കിം പ്രതി­കരി­ച്ചപ്പോൾ ലോ­കവും അക്ഷരാ­ർ­ത്ഥത്തിൽ നടു­ങ്ങി­. അമേ­രി­ക്ക തങ്ങളു­ടെ­ ആണവാ­യു­ധ പരി­ധി­യി­ലെ­ന്നും കിം തു­ടർ­ന്നു­. എന്നാൽ അതി­ലും വലി­യ ബട്ടൺ തന്റെ മേ­ശപ്പു­റത്തു­ണ്ടെ­ന്ന് പട്ടി­ണി­പ്പട്ടാ­ളത്തി­ലെ­ ആരെ­ങ്കി­ലും കി­മ്മി­നെ­ പറഞ്ഞു­ മനസ്സി­ലാ­ക്കി­യെ­ങ്കിൽ എന്ന് രണ്ടു­ നാ­ൾ­ക്കു­ള്ളിൽ ട്രംപ് തി­രി­ച്ചടി­ച്ചു­. പരാ­ജി­തന്റെ മനോ­ഭാ­വം വെളി­വാ­ക്കു­ന്ന പഴഞ്ചൻ ജൽ­പ്പനമെ­ന്നാ­യി­രു­ന്നു­ ഇതി­നോ­ടു­ള്ള ഉത്തരകൊ­റി­യൻ ദേ­ശീ­യ ദി­നപത്രത്തി­ന്റെ പ്രതി­കരണം.

ഇതി­നെ­ല്ലാ­മി­ടയിൽ ഏപ്രൽ 20ന് ഉത്തര കൊ­റി­യയു­ടെ­ ചരി­ത്ര പ്രഖ്യാ­പനമെ­ത്തി­. ഏകപക്ഷീ­യമാ­യി­ ആണവ പരീ­ക്ഷണങ്ങളെ­ല്ലാം നി­ർ­ത്തി­ െവയ്ക്കു­മെ­ന്നും മാ­ൺ­ടാപ് പർ­വ്വത നി­രകളി­ലെ­ ആണവപരീ­ക്ഷണ നി­ലയം അടച്ചു­ പൂ­ട്ടു­മെ­ന്നു­മാ­യി­രു­ന്നു­ പ്രതീ­ക്ഷാ­ കി­രണങ്ങൾ ഉയർ­ത്തി­ക്കൊ­ണ്ടു­ള്ള പ്രഖ്യാ­പനം. ലോ­കം ഇതി­നെ­ സ്വാ­ഗതം ചെ­യ്തു­. ട്രപി­നെ­യും കി­മ്മി­നെ­യും ഈ നടപടി­കൾ നോ­ബൽ സമ്മാ­നാ­ർ­ഹരാ­ക്കു­മെ­ന്ന്­ തന്നെ­ പലരും പാ­ടി­ത്തു­ടങ്ങി­. എന്നാൽ പി­ന്നേം ശങ്കരൻ തെ­ങ്ങേ­ലെ­ന്ന പോ­ലെ­ കിം ചർ­ച്ചയിൽ നി­ന്നും നടപടി­കളിൽ നി­ന്നും ഏകപക്ഷീ­യമാ­യി­ പി­ന്മാ­റു­ന്നതാ­യി­ പ്രഖ്യാ­പി­ച്ചു­. മറു­വശത്ത് ട്രംപും ചർ­ച്ച ഉടനെ­ന്നും ചർ­ച്ചക്കി­ല്ലെ­ന്നും മാ­റി­മാ­റി­പ്പറഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു­.

കി­മ്മി­ന്റെ തോ­ന്ന്യാ­സം പറച്ചിൽ തു­ടരു­ന്നതി­നി­ടെ­ ചർ­ച്ചക്ക് തങ്ങളി­ല്ലെ­ന്ന് കഴി­ഞ്ഞയാ­ഴ്ച അമേ­രി­ക്ക നി­ലപാ­ടെ­ടു­ത്തതോ­ടേ­ അടു­ത്തമാ­സം 12 ന് സിംഗപ്പൂ­രിൽ നടക്കാ­നി­രി­ക്കു­ന്ന കൂ­ടി­ക്കാ­ഴ്ചയു­ടെ­ കഥകഴി­ഞ്ഞെ­ന്ന് ലോ­കം കരു­തി­യതാ­ണ്. അമേ­രി­ക്കയു­ടെ­ ഏകപക്ഷീ­യ പി­ന്മാ­റ്റം ഞെ­ട്ടി­ക്കു­ന്നതാ­ണെ­ന്നും സമാ­ധാ­ന നടി­പടി­കളോട് തങ്ങൾ പ്രതി­ജ്ഞാ­ബദ്ധരാ­ണെ­ന്നും ഇന്നലെ­ കൊ­റി­യ വ്യക്തമാ­ക്കി­. ടർ­ച്ചകളിൽ മാ­റ്റമി­ല്ലെ­ന്നാണ് ഇപ്പോൾ അമേ­രി­ക്കൻ പ്രസി­ഡണ്ട് ട്രംപ് പറയു­ന്നത്.

ഇതെ­ല്ലാം ഒന്നി­ച്ചു­ വാ­യി­ക്കു­ന്പോൾ ചി­രി­ക്കണോ­ കരയണോ­ എന്നും എന്തു സംഭവി­ക്കു­മെ­ന്നും വ്യക്തമാ­കാ­ത്ത അവസ്ഥയി­ലാണ് ലോ­ക സമൂ­ഹവും നി­രീ­ക്ഷകരും. ആകപ്പാ­ടെ നേ­രത്തേ­ പറഞ്ഞതു­പോ­ലെ­ ഒരു­ ചി­ത്രകഥ വാ­യി­ക്കു­ന്നതി­നു­ സമാ­നമാണ് നി­രീ­ക്ഷകരു­ടെ­ അവസ്ഥ. ഏതാ­യാ­ലും മോ­ഹൻ­ലാൽ വരു­മോ­ ഇല്ലയോ­ എന്ന് കണ്ടു­ തന്നെ­ അറി­യാം.

You might also like

  • Straight Forward

Most Viewed