വേ­ണം, തെ­രഞ്ഞെ­ടു­പ്പ് ശു­ദ്ധീ­കരണം !


ജെ­. ബി­ന്ദു­രാ­ജ്

 

1931-ൽ യങ് ഇന്ത്യയിൽ ഗാ­ന്ധി­ജി­ എഴു­തി­യ പ്രസക്തമാ­യ ഒരു­ ലേ­ഖനമു­ണ്ട്. രാ­ഷ്ട്രീ­യ പ്രസ്ഥാ­നങ്ങൾ വളരു­ന്തോ­റും ആ പ്രസ്ഥാ­നങ്ങളി­ലേ­ക്ക് മോ­ശപ്പെ­ട്ട പ്രവണതകൾ കടന്നു­വരു­മെ­ന്നും പ്രഖ്യാ­പി­തലക്ഷ്യങ്ങളിൽ നി­ന്നും പ്രസ്ഥാ­നങ്ങൾ വ്യതി­ചലി­ച്ചേ­ക്കാ­മെ­ന്നും ആശങ്ക ഉണർ­ന്നി­രു­ന്ന ഒരു­ പശ്ചാ­ത്തലത്തി­ലാണ് ഗാ­ന്ധി­ജി­ ആ ലേ­ഖനം എഴു­തി­യത്. തന്റെ­ ഈ ആശങ്ക അക്കാ­ലത്തു­ തന്നെ­ ഗാ­ന്ധി­ജി­ കോ­ൺ­ഗ്രസി­ന്റെ­ സമ്മേ­ളനങ്ങളിൽ പങ്കു­വെയ്ക്കു­കയും ജനാ­ധി­പത്യത്തെ­ അപകടപ്പെ­ടു­ത്തു­ന്ന ഇത്തരം പ്രവണതകളെ­ ചെ­റു­ക്കേ­ണ്ടതി­ന്റെ­ ആവശ്യകതയെ­പ്പറ്റി­ പറയു­കയും ചെ­യ്യു­മാ­യി­രു­ന്നു­. പക്ഷേ­ ജനാ­ധി­പത്യത്തി­ലെ­ ഇത്തരം പു­ഴു­ക്കു­ത്തു­കൾ മൂ­ലം ജനാ­ധി­പത്യം മോ­ശപ്പെ­ട്ട ഒരു­ മാ­തൃ­കയാ­ണെ­ന്ന് വാ­ദി­ക്കു­ന്നവർ അക്കാ­ലത്തും ഇന്നത്തെ­ കാ­ലത്തെ­ന്നപോ­ലെ­ ഉണ്ടാ­യി­രു­ന്നു­. എന്നാൽ ഗാ­ന്ധി­ജി­ എന്തു­ വി­ലകൊ­ടു­ത്തും ജനാ­ധി­പത്യത്തെ­ നി­ലനി­ർ­ത്തണമെ­ന്ന പക്ഷക്കാ­രനാ­യി­രു­ന്നു­. യങ് ഇന്ത്യയിൽ 1931-ൽ എഴു­തി­യ ലേ­ഖനത്തിൽ ജനാ­ധി­പത്യത്തെ­ ദു­രു­പയോ­ഗം ചെ­യ്യാൻ രാ­ഷ്ട്രീ­യ പ്രസ്ഥാ­നങ്ങൾ ശ്രമി­ക്കു­ന്പോൾ, അത്തരം അവസരങ്ങൾ പരമാ­വധി­ കു­റയ്ക്കാ­നു­ള്ള ഇടപെ­ടലു­കൾ ജനപക്ഷത്തു­ നി­ന്നും ഉണ്ടാ­കണമെ­ന്ന് ഗാ­ന്ധി­ജി­ എഴു­തി­യത് അതു­കൊ­ണ്ടാ­ണ്. കഴി­ഞ്ഞയാ­ഴ്ച കർ­ണ്ണാ­ടകത്തിൽ എം എൽ എമാ­രെ­ വി­ലയ്ക്കു­ വാ­ങ്ങി­ ഭൂ­രി­പക്ഷം ഒപ്പി­ക്കാ­നു­ള്ള ബി­ജെ­പി­യു­ടെ­ തന്ത്രം സു­പ്രീം കോ­ടതി­യു­ടെ­ ഇടപെ­ടൽ മൂ­ലം ദയനീ­യമാ­യി­ പരാ­ജയപ്പെ­ട്ടപ്പോൾ ജനാ­ധി­പത്യസംവി­ധാ­നത്തിന് അതൊ­രു­ മു­തൽ­ക്കൂ­ട്ടാ­യി­ മാ­റു­കയാ­യി­രു­ന്നു­. ഇന്ത്യയി­ലെ­ ഭരണഘടനാ­ സ്ഥാ­പനങ്ങൾ­ക്കൊ­ന്നും വി­ലകൽ­പ്പി­ക്കാ­തെ­, ആർഎസ്എസ്സി­ന്റെ­ ചട്ടു­കമാ­യി­ പ്രവർ­ത്തി­ക്കാ­നാ­കു­മെ­ന്ന് ധരി­ച്ചു­വശാ­യി­രു­ന്ന ബി­ജെ­പി­യെ­ സംബന്ധി­ച്ചി­ടത്തോ­ളം ജനാ­ധി­പത്യത്തി­ന്റെ­ ഈ കരണത്തടി­യു­ടെ­ ചൂട് അത്ര പെ­ട്ടെ­ന്നൊ­ന്നും അവരെ­ വി­ട്ടു­പോ­കു­കയി­ല്ലെ­ന്നു­റപ്പ്.

ഇന്ത്യൻ തി­രഞ്ഞെ­ടു­പ്പു­കൾ ജനാ­ധി­പത്യത്തി­ന്റെ­ ഉത്സവങ്ങളാ­ണ്. തി­രഞ്ഞെ­ടു­പ്പു­ കമ്മീ­ഷന്റെ­ കണക്കു­കൾ പ്രകാ­രം ഇന്ത്യയി­ലെ­ 132 കോ­ടി­ ജനങ്ങളിൽ 83 കോ­ടി­യി­ലധി­കം ജനങ്ങൾ വോ­ട്ടവകാ­ശമു­ള്ളവരാ­ണ്. അതിൽ 43 കോ­ടി­ പേർ പു­രു­ഷന്മാ­രും 39 കോ­ടി­ പേർ സ്ത്രീ­കളും 30,000-ത്തോ­ളം പേർ മൂ­ന്നാം ലിംഗക്കാ­രും. ഒന്പതു­ ലക്ഷത്തി­ലധി­കം പോ­ളിങ് ബൂ­ത്തു­കളി­ലാ­യാണ് അവർ പൊ­തു­തിരഞ്ഞെ­ടു­പ്പിന് വോ­ട്ട് രേ­ഖപ്പെ­ടു­ത്തു­ന്നത്. ആറ് ദേ­ശീ­യ പാ­ർ­ട്ടി­കളടക്കം മൊ­ത്തം 1646 പാ­ർ­ട്ടി­കളാണ് ഇന്ത്യയി­ലു­ള്ളതെ­ങ്കി­ലും 2014-ലെ­ പൊ­തു­ തി­രഞ്ഞെ­ടു­പ്പിൽ പങ്കെ­ടു­ത്തത് കേ­വലം 454 പാ­ർ­ട്ടി­കൾ മാ­ത്രമാ­ണ്. ബാ­ക്കി­യു­ള്ളവയു­ടെ­ പ്രധാ­ന ധർ­മ്മം രാ­ഷ്ട്രീ­യത്തി­ന്റെ­ മറവി­ലു­ള്ള കള്ളപ്പണം വെ­ളു­പ്പി­ക്കലാ­കാം. 2014-ലെ­ പാ­ർ­ലമെ­ന്റ് തിരഞ്ഞെ­ടു­പ്പി­ന്റെ­ കാ­ര്യം തന്നെ­യെ­ടു­ക്കാം. തിരഞ്ഞെ­ടു­പ്പിൽ പങ്കെ­ടു­ത്ത മൊ­ത്തം സ്ഥാ­നാ­ർ­ത്ഥി­കൾ 8251 ആയി­രു­ന്നു­. ഈ സ്ഥാ­നാ­ർ­ത്ഥി­കളിൽ കു­റഞ്ഞത് 3500 പേ­രെ­ങ്കി­ലും ഗൗ­രവപൂ­ർ­വ്വം തി­രഞ്ഞെ­ടു­പ്പിൽ പങ്കെ­ടു­ത്തവരാ­ണെ­ന്ന കാ­ര്യത്തിൽ സംശയമി­ല്ല. 

ഇന്ത്യയി­ലെ­ ആദ്യ പൊ­തു­തി­രഞ്ഞെ­ടു­പ്പു­മാ­യി­ 2014-ലെ­ പൊ­തു­തി­രഞ്ഞെ­ടു­പ്പി­നെ­ താ­രതമ്യം ചെ­യ്യു­ന്നത് നന്നാ­യി­രി­ക്കു­മെ­ന്നു­ തോ­ന്നു­ന്നു­. 1951 ഒക്ടോ­ബറി­നും 1952 മാ­ർ­ച്ചി­നു­മി­ടയി­ലാ­യി­രു­ന്നു­ ആദ്യ പൊ­തു­തിരഞ്ഞെ­ടു­പ്പ്. നാ­ലു­ മാ­സക്കാ­ലമാ­യി­ നടന്ന തി­രഞ്ഞെ­ടു­പ്പിൽ 68 ദി­വസങ്ങളി­ലാ­യി­ട്ടാ­യി­രു­ന്നു­ വോ­ട്ടെ­ടു­പ്പ്. 17 കോ­ടി­യി­ലധി­കം പേ­രാ­യി­രു­ന്നു­ വോ­ട്ടർ­മാർ. അതിൽ 45 ശതമാ­നത്തോ­ളം സ്ത്രീ­കളു­മാ­യി­രു­ന്നു­. മൊ­ത്തം 1,96,084 പോ­ളിങ് േസ്റ്റ­ഷനു­കളാണ് അതി­നാ­യി­ സ്ഥാ­പി­ക്കപ്പെ­ട്ടത്. അതിൽ 27,527 പോ­ളിങ് േസ്റ്റ­ഷനു­കൾ സ്ത്രീ­കൾ­ക്കു­ മാ­ത്രമാ­യി­ സംവരണം ചെ­യ്യപ്പെ­ട്ടതു­മാ­യി­രു­ന്നു­. 17 കോ­ടി­ വോ­ട്ടർ­മാ­രിൽ 10 കോ­ടി­ വോ­ട്ടർ­മാ­രാണ് വോ­ട്ട് രേ­ഖപ്പെ­ടു­ത്തി­യത്. ലോ­ക്‌സഭയി­ലേ­ക്കും സംസ്ഥാ­ന നി­യമസഭകളി­ലേ­ക്കു­മാ­യി­ നടന്ന തിരഞ്ഞെ­ടു­പ്പു­കളി­ലാ­കെ­ 17,500 സ്ഥാ­നാ­ർ­ത്ഥി­കളാണ് മത്സരരംഗത്തു­ണ്ടാ­യി­രു­ന്നത്. 1952 ഏപ്രിൽ രണ്ടിന് നി­ലവിൽ വന്ന ആദ്യത്തെ­ ലോ­ക്‌സഭയിൽ ആകെ­യു­ണ്ടാ­യി­രു­ന്നത് 489 പേ­രാ­ണ്. ജനസംഖ്യയ്ക്ക് അനു­സൃ­തമാ­യി­ മണ്ധലങ്ങൾ തി­രി­ച്ചതോ­ടെ­ ഇന്നത് 543 പേ­രാ­യി­ മാ­റി­യി­രി­ക്കു­ന്നു­. 2026 വരെ­ മണ്ധലങ്ങളു­ടെ­ എണ്ണം 543 തന്നെ­യാ­യി­രി­ക്കു­മെ­ന്നാണ് 2002-ലെ­ ഡീ­ലി­മി­റ്റേ­ഷൻ ആക്ട് പ്രകാ­രം ഡീ­ലി­മി­റ്റേ­ഷൻ കമ്മീ­ഷൻ കണക്കാ­ക്കി­യി­രി­ക്കു­ന്നത്. എക്‌സി­ക്യൂ­ട്ടീ­വിൽ നി­ന്നും പാ­ർ­ലെ­മന്റിൽ നി­ന്നും ഭരണത്തി­ലി­രി­ക്കു­ന്ന പാ­ർ­ട്ടി­യിൽ നി­ന്നു­മൊ­ക്കെ­ അകലം പാ­ലി­ക്കു­കയും സ്വതന്ത്രമാ­യി­ പ്രവർ­ത്തി­ക്കു­കയും ചെ­യ്യു­ന്ന തിരഞ്ഞെ­ടു­പ്പ് കമ്മീ­ഷനാണ് ഇന്ത്യയി­ലെ­ തിരഞ്ഞെ­ടു­പ്പു­കളെ­യെ­ല്ലാം നി­യന്ത്രി­ക്കേ­ണ്ടതി­ന്റെ­ ഉത്തരവാ­ദി­ത്തം. പക്ഷേ­ അടി­യന്തരാ­വസ്ഥയ്ക്കു­ശേ­ഷം ടി­എൻ ശേ­ഷൻ മു­ഖ്യതിരഞ്ഞെ­ടു­പ്പു­ കമ്മീ­ഷണറാ­യി­ എത്തു­ന്ന തൊ­ണ്ണൂ­റു­കൾ വരേ­യ്ക്കും പല കമ്മീ­ഷനു­കളും സർ­ക്കാ­രി­ന്റെ­ ദാ­സന്മാ­രെ­പ്പോ­ലെ­യാണ് പ്രവർ­ത്തി­ച്ചത്. 

തിരഞ്ഞെ­ടു­പ്പു­കളേ­യും തിരഞ്ഞെ­ടു­പ്പു­ ഫലങ്ങളേ­യും അട്ടി­മറി­ക്കാ­നു­ള്ള ശ്രമങ്ങൾ രാ­ഷ്ട്രീ­യകക്ഷി­കൾ നടത്താൻ ആരംഭി­ച്ചതോ­ടെ­യാണ് ലോ­കത്തെ­ ഏറ്റവും വലി­യ ജനാ­ധി­പത്യരാ­ജ്യത്തി­ന്റെ­ രാ­ഷ്ട്രീ­യത്തിൽ ആദ്യമാ­യി­ വലി­യ അപലക്ഷണങ്ങൾ കണ്ടു­ തു­ടങ്ങി­യത്. വോ­ട്ടർ­മാ­രെ­ സ്വാ­ധീ­നി­ക്കാൻ മദ്യവും പണവും വി­തരണം ചെ­യ്യു­ന്നതു­ മു­തൽ, അക്രമസംഭവങ്ങൾ നടത്തി­ വോ­ട്ടർ­മാ­രെ­ പോ­ളിങ് ബൂ­ത്തു­കളിൽ നി­ന്ന് അകറ്റു­ന്നതു­വരെ­യും ജനങ്ങളെ­ വർ­ഗീ­യമാ­യി­ ഭി­ന്നി­പ്പി­ക്കാൻ മതത്തെ­ ഉപയോ­ഗി­ക്കു­ന്നതു­ തൊ­ട്ട് കള്ളവോ­ട്ടു­ വരെ­യും തിരഞ്ഞെ­ടു­പ്പി­നു­ ശേ­ഷം വി­ജയി­ച്ച സ്ഥാ­നാ­ർ­ത്ഥി­യെ­ കൂ­റു­മാ­റ്റി­ തങ്ങളു­ടെ­ കൂ­ടെ­ കൂ­ട്ടി­ ഭരണം പി­ടി­ച്ചെ­ടു­ക്കു­ന്ന അവസ്ഥ വരെ­ കൊ­ണ്ടെ­ത്തി­ച്ചു­ അത്. അതി­നെ­ പ്രതി­രോ­ധി­ക്കാൻ കൊ­ണ്ടു­വന്ന കൂ­റു­മാ­റ്റ നി­യമപ്രകാ­രം ഒരു­ പാ­ർ­ട്ടി­യു­ടെ­ മൂ­ന്നിൽ രണ്ടു­ ശതമാ­നത്തെ­ വി­ഘടി­പ്പി­ച്ചാൽ മാ­ത്രമേ­ കൂ­റു­മാ­റ്റ നി­യമം ബാ­ധകമല്ലാ­താ­കു­കയു­ള്ളു­വെ­ന്ന് വന്നി­ട്ടും രാ­ഷ്ട്രീ­യ തി­രി­മറി­കൾ­ക്ക് കു­റവു­ണ്ടാ­യി­ല്ല. തിരഞ്ഞെ­ടു­ക്കപ്പെ­ട്ട എതി­ർ­കക്ഷി­യു­ടെ­ എംഎൽഎമാ­രെ­ വോ­ട്ടെ­ടു­പ്പിൽ നി­ന്നും മാ­റ്റി­നി­ർ­ത്തു­കയോ­ രാ­ജി­വെപ്പി­ക്കു­കയോ­ ചെ­യ്തു­കൊ­ണ്ട് നി­യമസഭയി­ലോ­ പാ­ർ­ലെ­മന്റി­ലോ­ ഭൂ­രി­പക്ഷം നേ­ടി­യെ­ടു­ക്കാ­മെ­ന്ന തന്ത്രം പരീ­ക്ഷി­ക്കപ്പെ­ട്ടു­. ക്രി­മി­നലു­കളാ­യവരും (രണ്ടു­ വർ­ഷത്തിൽ താ­ഴെ­ തടവു­ശി­ക്ഷ അനു­ഭവി­ച്ചവർ­ക്ക് ഇപ്പോ­ഴും മത്സരി­ക്കാം) ക്രി­മി­നൽ കേ­സ്സു­കളിൽ വി­ചാ­രണ നേ­രി­ടു­ന്നവരും മത്സരി­ക്കു­ന്നതും മതത്തെ­ തിരഞ്ഞെ­ടു­പ്പിൽ വി­ജയം നേ­ടു­ന്നതി­നാ­യി­ ഉപയോ­ഗി­ക്കു­ന്നതും പെ­യ്ഡ് ന്യൂ­സി­ലൂ­ടെ­ വോ­ട്ടർ­മാ­രെ­ സ്വാ­ധീ­നി­ക്കു­ന്നതു­മൊ­ക്കെ­ തടയാൻ സർ­ക്കാർ നീ­ക്കങ്ങൾ നടത്തു­ന്നു­ണ്ടെ­ങ്കി­ലും ഇപ്പോ­ഴും അവയെ­ല്ലാം തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­. 

തിരഞ്ഞെ­ടു­പ്പു­കളി­ലെ­ ഈ വി­ശ്വാ­സത്തകർ­ച്ചയ്ക്ക് തു­ടക്കമി­ട്ടത് ഇന്ദി­രാ­ഗാ­ന്ധി­യാ­യി­രു­ന്നു­വെ­ന്ന കാ­ര്യത്തിൽ തർ­ക്കം വേ­ണ്ട. റാ­യ്ബറേ­ലി­യിൽ ഇന്ദി­രാ­ഗാ­ന്ധി­ തിരഞ്ഞെ­ടു­പ്പ് ചട്ടങ്ങൾ ലംഘി­ച്ചതി­ന്റെ­ പേ­രിൽ 1975-ൽ അലഹാ­ബാദ് ഹൈ­ക്കോ­ടതി­ ഇന്ദി­രാ­ഗാ­ന്ധി­യു­ടെ­ തിരഞ്ഞെ­ടു­പ്പ് റദ്ദാ­ക്കി­യതി­നെ­ തു­ടർ­ന്നാണ് ഇന്ത്യ ജനാ­ധി­പത്യത്തി­ലെ­ അധി­കാ­രക്കൊ­തി­ എത്ര വലി­യ പ്രശ്‌നങ്ങളി­ലേ­യ്ക്ക് രാ­ജ്യത്തെ­ കൊ­ണ്ടെ­ത്തി­ക്കു­മെ­ന്ന് കണ്ടത്. തിരഞ്ഞെ­ടു­പ്പ് റദ്ദാ­ക്കി­യതി­നെ­ പ്രതി­രോ­ധി­ക്കാൻ രാ­ജ്യത്ത് അടി­യന്തരാ­വസ്ഥ പ്രഖ്യാ­പി­ച്ചതും പാ­ർ­ലമെ­ന്റി­ന്റെ­ കാ­ലാ­വധി­ നീ­ട്ടി­യതും വാ­ർ­ത്താ­മാ­ധ്യമങ്ങൾ­ക്ക് സെ­ൻ­സർ­ഷി­പ്പ് ഏർ­പ്പെ­ടു­ത്തി­യതും രാ­ഷ്ട്രീ­യ പ്രതി­യോ­ഗി­കളെ­ ഒതു­ക്കു­ന്നതി­നാ­യി­ അവരെ­ തടവറയി­ലാ­ക്കി­യതും അഭി­പ്രാ­യസ്വാ­തന്ത്ര്യത്തിന് കൂ­ച്ചു­വി­ലങ്ങി­ട്ടതും അധി­കാ­രരാ­ഷ്ട്രീ­യം എങ്ങനെ­യാണ് രാ­ഷ്ട്രീ­യ ധാ­ർ­മ്മി­കതയ്ക്കു­മേൽ ഇടം നേ­ടു­ന്നതെ­ന്നതി­ന്റെ­ വ്യക്തമാ­യ ചി­ത്രമാണ് നൽ­കി­യത്. അധി­കാ­രം നി­ലനി­ർ­ത്തു­ന്നതി­നാ­യി­ എന്ത് തോ­ന്ന്യാ­സവും ഇന്ത്യയിൽ ആകാം എന്ന ചി­ന്തയ്ക്ക് ഇന്ദി­രയു­ടെ­ നി­ലപാ­ടു­കൾ വേ­രു­പി­ടി­പ്പി­ക്കു­കയും ചെ­യ്തു­. 

ഇത് പരസ്യമാ­യ അഴി­മതി­യു­ടെ­ രൂ­പം പ്രാ­പി­ച്ചത് നരസിംഹറാ­വു­വി­ന്റെ­ കാ­ലത്താ­ണ്. പണം നൽ­കി­ എംപി­മാ­രു­ടെ­ വോ­ട്ട് നേ­ടാ­മെ­ന്ന് കാ­ണി­ച്ചു­കൊ­ടു­ത്തതും കോ­ൺ­ഗ്രസ് തന്നെ­. 1993-ൽ പി­വി­ നരസിംഹറാ­വു­വി­ന്റെ­ ന്യൂ­നപക്ഷ സർ­ക്കാ­രി­നെ­തി­രെ­ പ്രതി­പക്ഷം അവി­ശ്വാ­സപ്രമേ­യം കൊ­ണ്ടു­വന്നപ്പോൾ അതി­നെ­തി­രെ­ കോ­ൺ­ഗ്രസിന് അനു­കൂ­ലമാ­യി­ വോ­ട്ട് ചെ­യ്യാൻ ഝാ­ർ­ക്കണ്ട് മു­ക്തി­മോ­ർ­ച്ചയി­ലേ­യും ജനതാ­ദളി­ലേ­യു­മടക്കം 10 എംപി­മാർ പണം വാ­ങ്ങി­ വോ­ട്ട് ചെ­യ്തതാണ് ജനാ­ധി­പത്യത്തി­ലെ­ മറ്റൊ­രു­ കരി­ദി­നം. എന്നാൽ ഭരണഘടനയു­ടെ­ 105 (2) വകു­പ്പു­പ്രകാ­രം പാർ‌ലമെ­ന്റി­ലെ­ ഒരു­ അംഗത്തേ­യും പാ­ർ­ലമെ­ന്റിൽ അവർ രേ­ഖപ്പെ­ടു­ത്തി­യ വോ­ട്ടി­ന്റെ­ അടി­സ്ഥാ­നത്തിൽ കോ­ടതി­നടപടി­കൾ­ക്ക് വി­ധേ­യനാ­ക്കാൻ പറ്റി­ല്ലെ­ന്ന് പറഞ്ഞി­ട്ടു­ള്ളതി­നാൽ അവർ പണം കൈ­പ്പറ്റി­യാണ് കോ­ൺ­ഗ്രസിന് അനു­കൂ­ലമാ­യി­ വോ­ട്ട് ചെ­യ്തതെ­ന്ന സി­ബി­ഐയു­ടെ­ കേ­സ്സ് സു­പ്രീം കോ­ടതി­ പി­ന്നീട് തള്ളി­ക്കളയു­കയാ­ണു­ണ്ടാ­യത്. അത് പണാ­ധി­പത്യത്തിന് രാ­ജ്യത്ത് ഉയർ­ന്നു­പറക്കാൻ കൂ­ടു­തൽ അവസരങ്ങളു­ണ്ടാ­ക്കി­. കർ­ണാ­ടകയിൽ ബെ­ല്ലാ­രി­ മാ­ഫി­യ സംഘമാ­യ റെ­ഡ്ഡി­ സഹോ­ദരങ്ങൾ ജനാ­ധി­പത്യത്തെ­ പണമൊ­ഴു­ക്കി­ നി­ലംപരി­ശാ­ക്കു­ന്ന കാ­ഴ്ച ബി­ജെ­പി­ക്ക് അവി­ടെ­ 104 സീ­റ്റ് നേ­ടാ­നാ­യതി­ലൂ­ടെ­ വ്യക്തമാ­കു­കയും ചെ­യ്തു­. കർ­ണാ­ടകയിൽ ഇപ്പോൾ രൂ­പപ്പെ­ട്ട കോ­ൺ­ഗ്രസ് - ജെഡി­എസ് സഖ്യം തു­ടർ­ന്നാൽ അത് 2019-ലെ­ പൊ­തു­തിരഞ്ഞെ­ടു­പ്പിൽ ബി­ജെ­പി­യു­ടെ­ കടയി­ളക്കു­മെ­ന്നതി­നാൽ ബെ­ല്ലാ­രി­ മാ­ഫി­യ ഇനി­ ആ സഖ്യത്തെ­ തകർ­ക്കാ­നു­ള്ള നീ­ക്കങ്ങൾ­ക്കാ­കും മു­ൻ­ഗണന നൽ­കു­കയെ­ന്നു­റപ്പ്. നി­ലവിൽ കർ­ണാ­ടകയിൽ നി­ന്നു­ള്ള 25 എംപി­മാ­രിൽ 17 എണ്ണവും ബി­ജെ­ പി­യു­ടേ­താ­ണ്. എന്നാൽ കോ­ൺ­ഗ്രസ്- ജെഡി­എസ് സഖ്യം തു­ടർ­ന്നാൽ പൊ­തു­തിരഞ്ഞെ­ടു­പ്പിൽ ബിജെ­പി­യെ­ തകർ­ക്കാൻ അവർ­ക്കാ­കു­മെ­ന്ന കാ­ര്യത്തിൽ സംശയം വേ­ണ്ട.

പാ­ർ­ലമെ­ന്ററി­ ജനാ­ധി­പത്യത്തി­ലെ­ ഇത്തരം പു­ഴു­ക്കു­ത്തു­കളെ­ല്ലാം തന്നെ­ നീ­ക്കം ചെ­യ്യു­മെ­ന്നും സു­താ­ര്യമാ­യ ഭരണം കാ­ഴ്ചവയ്ക്കു­മെ­ന്നും വാ­ഗ്ദാ­നം ചെ­യ്താണ് നരേ­ന്ദ്രമോ­ഡി­യും ബിജെ­പി­യും 2014-ൽ ജനവി­ധി­ തേ­ടി­യത്. കോ­ൺ­ഗ്രസ് അതു­വരെ­ ചെ­യ്തു­പോ­ന്നി­രു­ന്ന തെ­റ്റാ­യ പ്രവണതകളെ­യെ­ല്ലാം തി­രു­ത്തു­മെ­ന്നാ­യി­രു­ന്നു­ അദ്ദേ­ഹത്തി­ന്റെ­ പ്രഖ്യാ­പനമെ­ങ്കി­ലും വൈ­കാ­തെ­ തന്നെ­ മോ­ഡി­ ഭരണം കോ­ൺ­ഗ്രസ് ഭരണത്തി­ന്റെ­ തന്നെ­ തു­ടർ­ച്ചയാ­ണെ­ന്ന് ജനതയ്ക്ക് ബോ­ധ്യപ്പെ­ട്ടു­. ഏതൊ­രു­ സർ­ക്കാ­രും ഭരണം നടത്തു­ന്പോൾ അവരെ­പ്പറ്റി­യു­ള്ള അഴി­മതി­ക്കഥകൾ അധി­കം പു­റത്തു­വരി­ല്ലെ­ന്ന ആനു­കൂ­ല്യം മാ­ത്രമാണ് മോ­ഡി­ സർ­ക്കാ­രി­നു­മു­ള്ളതെ­ന്ന് ആർ­ക്കാ­ണറി­യാ­ത്തത്? തിരഞ്ഞെ­ടു­പ്പിന് വന്പൻ സംഭാ­വനകൾ നൽ­കി­യ കോ­ർ­പ്പറേ­റ്റു­കളെ­ അകമഴി­ഞ്ഞ സഹാ­യി­ക്കു­ന്ന നി­യമ നി­ർ­മ്മാ­ണങ്ങളി­ലൂ­ടെ­ അഴി­മതി­ക്ക് പു­തി­യൊ­രു­ മു­ഖം തന്നെ­ നൽ­കി­യി­രി­ക്കു­ന്നു­ മോ­ഡി­. തിരഞ്ഞെ­ടു­പ്പു­കളിൽ ബി­ ജെ­ പി­ ഒഴി­കെ­യു­ള്ള മറ്റ് രാ­ഷ്ട്രീ­യകക്ഷി­കളു­ടെ­ കള്ളപ്പണ ഉപയോ­ഗത്തിന് തടയി­ടാ­നാ­യി­ നടത്തി­യ നോ­ട്ട് അസാ­ധു­വാ­ക്കലാ­കട്ടെ­ ഇന്ത്യയി­ലെ­ ബി­സി­നസു­കളേ­യും വ്യവസാ­യങ്ങളേ­യും മരവി­പ്പി­ക്കു­കയും തൊ­ഴിൽ വി­പണി­യെ­ കാ­ര്യമാ­യി­ ബാ­ധി­ക്കു­കയും ചെ­യ്തു­. 2019-ഓടെ­ ഇന്ത്യയി­ലെ­ തൊ­ഴിൽ വി­പണി­ നി­ലംപതി­ക്കു­മെ­ന്ന് അന്താ­രാ­ഷ്ട്ര തൊ­ഴിൽ സംഘടന (ഐ എൽ ഒ) ഇതി­നകം മു­ന്നറി­യി­പ്പ് നൽ­കു­കയും ചെ­യ്തി­രി­ക്കു­ന്നു­. ഇതെ­ല്ലാം പോ­രാ­ഞ്ഞി­ട്ടാണ് ജനാ­ധി­പത്യത്തെ­ തന്നെ­ അട്ടി­മറി­ക്കാൻ തിരഞ്ഞെ­ടു­പ്പ് അട്ടി­മറി­കൾ­ക്ക് ഇപ്പോൾ ഇന്ത്യയി­ലു­ടനീ­ളം ബി­ ജെ­ പി­ കരു­നീ­ക്കങ്ങൾ നടത്തു­ന്നത്. കോ­ൺ­ഗ്രസ് കാ­ലത്തെ­ന്ന പോ­ലെ­, ഗവർ­ണർ­മാ­രെ­ ഉപയോ­ഗി­ച്ച് വി­വി­ധ സംസ്ഥാ­നങ്ങളിൽ ഭരണം പി­ടി­ക്കാ­നു­ള്ള വി­ല കു­റഞ്ഞ തന്ത്രമാണ് ബി­ ജെ­ പി­ സമീ­പകാ­ലത്ത് പയറ്റി­യത്. ഭൂ­രി­പക്ഷമി­ല്ലാ­ത്ത കക്ഷി­യെ­ ഭരണത്തി­ലേ­ക്ക് കർ­ണാ­ടകയി­ലെ­ ഗവർ­ണർ വാ­ജു­ഭായ് വാ­ല ക്ഷണി­ക്കു­ന്നതും 15 ദി­വസത്തെ­ സാ­വകാ­ശം നൽ­കി­ എതി­ർ­കക്ഷി­യി­ൽ­പ്പെ­ട്ടവരെ­ പണം നൽ­കി­ സ്വാ­ധീ­നി­ച്ച് തങ്ങൾ­ക്കൊ­പ്പമെ­ത്തി­ക്കാൻ ശ്രമി­ക്കു­ന്നതും നാം കണ്ടു­.

സു­പ്രീം കോ­ടതി­യി­ലാ­കട്ടെ­ കർ­ണാ­ടക നി­യമസഭയിൽ അവി­ശ്വാ­സ വോ­ട്ടെ­ടു­പ്പിന് രഹസ്യബാ­ലറ്റ് വേ­ണമെ­ന്ന് ബി­ ജെ­ പി­ അഭി­ഭാ­ഷകൻ ആവശ്യപ്പെ­ട്ടതാ­കട്ടെ­ അവരു­ടെ­ പു­റമേ­യ്ക്ക് പ്രകടി­പ്പി­ക്കു­ന്ന രാ­ഷ്ട്രീ­യ ധാ­ർ­മ്മി­കത അപ്പാ­ടെ­ ചോ­ർ­ത്തി­ക്കളയു­കയും ചെ­യ്തു­. രഹസ്യബാ­ലറ്റ് ആവശ്യപ്പെ­ട്ടതി­ലൂ­ടെ­ കൂ­റു­മാ­റി­ വോ­ട്ട് ചെ­യ്ത എം എൽ എമാർ ആരെ­ന്ന് അറി­യാ­തി­രി­ക്കണമെ­ന്നാണ് ബി­ ജെ­ പി­ ആഗ്രഹി­ച്ചത്. എന്നാൽ സു­പ്രീം കോ­ടതി­ പരസ്യ ബാ­ലറ്റിന് ഉത്തരവി­ടു­കയും ചാ­നലു­കളോട് അവ ലൈ­വാ­യി­ സംപ്രേ­ക്ഷണം ചെ­യ്യാൻ ആവശ്യപ്പെ­ടു­കയും ചെ­യ്തതോ­ടെ­ ബി­ ജെ­ പി­യു­ടെ­ തന്ത്രങ്ങളെ­ല്ലാം തന്നെ­ പൊ­ളി­യു­കയാ­യി­രു­ന്നു­. വി­ശ്വാ­സവോ­ട്ട് തേ­ടാ­തെ­, വോ­ട്ടെ­ടു­പ്പിൽ നി­ന്നും രാ­ജി­വച്ച് തടി­യൂ­രി­ ഓടി­രക്ഷപ്പെ­ടു­കയാ­യി­രു­ന്നു­ യെ­ഡ്യൂ­രപ്പ!

ജനാ­ധി­പത്യത്തിന് അതി­ന്റേ­താ­യ പോ­രാ­യ്മകളു­ണ്ടാ­കാം. തിരഞ്ഞെ­ടു­പ്പിൽ ക്രി­മി­നൽ കേ­സ്സു­കളിൽ വി­ചാ­രണ നേ­രി­ടു­ന്നവർ മത്സരി­ക്കു­ന്നതിൽ തു­ടങ്ങു­ന്നു­ അതി­ന്റെ­ വീ­ഴ്ച. നി­ലവിൽ ഒരു­ കു­റ്റകൃ­ത്യത്തിന് രണ്ടു­ വർ­ഷത്തി­ലധി­കം നീ­ളു­ന്ന തടവു­ശി­ക്ഷയ്ക്ക് ഒരു­ ജനപ്രതി­നി­ധി­ ശി­ക്ഷി­ക്കപ്പെ­ട്ടാൽ അയാ­ളു­ടെ­ എം എൽ എ സ്ഥാ­നമോ­ എം പി­ സ്ഥാ­നമോ­ നഷ്ടപ്പെ­ടു­മെ­ന്ന് സു­പ്രീം കോ­ടതി­ വി­ധി­യു­ണ്ടെ­ങ്കി­ലും ക്രി­മി­നൽ കേ­സ്സു­കളിൽ വി­ചാ­രണ നേ­രി­ടു­ന്നവരെ­ തിരഞ്ഞെ­ടു­പ്പിൽ നി­ന്നും മാ­റ്റി­നി­ർ­ത്താൻ നി­യമങ്ങളൊ­ന്നും തന്നെ­യി­ല്ല. വരും മാ­സങ്ങളിൽ കൂ­ടു­തൽ നി­യമസഭാ­ തിരഞ്ഞെ­ടു­പ്പു­കളും 2019-ൽ പൊ­തു­തിരഞ്ഞെ­ടു­പ്പും നടക്കാ­നി­രി­ക്കേ­, ക്രി­മി­നലു­കളാ­യ രാ­ഷ്ട്രീ­യക്കാർ അധി­കാ­രകേ­ന്ദ്രങ്ങളി­ലേ­ക്ക് എത്തു­ന്നത് തടയാൻ അടി­യന്തരമാ­യി­ സു­പ്രീം കോ­ടതി­ കടു­ത്ത കു­റ്റകൃ­ത്യങ്ങളിൽ വി­ചാ­രണ നേ­രി­ടു­ന്ന രാ­ഷ്ട്രീ­യക്കാ­രെ­ മത്സരി­ക്കു­ന്നതിൽ നി­ന്നും വി­ലക്കു­മോ­ എന്ന ചർ­ച്ച ചൂ­ടു­പി­ടി­ച്ചി­രി­ക്കു­കയാണ് ഇപ്പോൾ. 2016 മാ­ർ­ച്ചിൽ സു­പ്രീം കോ­ടതി­യു­ടെ­ ഒരു­ മൂ­ന്നംഗ ബെ­ഞ്ച് ഇക്കാ­ര്യത്തിൽ തീ­രു­മാ­നമെ­ടു­ക്കാ­നാ­യി­ വി­ഷയം അഞ്ചംഗ ബെ­ഞ്ചി­ലേ­ക്ക് റഫർ ചെ­യ്തി­രു­ന്നതാ­ണ്. പബ്ലിക് ഇന്ററസ്റ്റ് ഫൗ­ണ്ടേ­ഷൻ എന്ന സന്നദ്ധ സംഘടനയടക്കം നി­രവധി­ സംഘടനകളും വ്യക്തി­കളും ക്രി­മി­നൽ കേ­സ്സു­കളിൽ വി­ചാ­രണ നേ­രി­ടു­ന്ന രാ­ഷ്ട്രീ­യക്കാ­രെ­ തിരഞ്ഞെ­ടു­പ്പിൽ മത്സരി­ക്കാൻ അനു­വദി­ക്കരു­തെ­ന്ന് സു­പ്രീം കോ­ടതി­യിൽ ഹർ­ജി­കൾ നൽ­കപ്പെ­ട്ടതി­നെ­ തു­ടർ­ന്നാണ് സു­പ്രീം കോ­ടതി­ പ്രസ്തു­ത വി­ഷയത്തിൽ തീ­രു­മാ­നമെ­ടു­ക്കാൻ അഞ്ചംഗ ബെ­ഞ്ചി­നെ­ ചു­മതലപ്പെ­ടു­ത്തി­യത്.

ദേ­ശീ­യതലത്തിൽ നോ­ക്കു­ന്പോൾ നമ്മു­ടെ­ ജനപ്രതി­നി­ധി­കളാ­യി­ തിരഞ്ഞെ­ടു­ക്കപ്പെ­ടു­ന്ന വലി­യൊ­രു­ വി­ഭാ­ഗം പേർ ക്രി­മി­നൽ കു­റ്റകൃ­ത്യങ്ങളിൽ ഉൾ­പ്പെ­ട്ടി­ട്ടു­ള്ളവരാ­ണെ­ന്നു­ കാ­ണാം. പു­തു­താ­യി­ തിരഞ്ഞെ­ടു­ക്കപ്പെ­ട്ട ബീ­ഹാർ നി­യമസഭയി­ലെ­ 143 എം എൽ എമാർ ക്രി­മി­നൽ കു­റ്റകൃ­ത്യങ്ങളിൽ പ്രതി­യാ­ക്കപ്പെ­ട്ടവരും അവരിൽ 96 എം എൽ എമാർ കൊ­ലപാ­തകവും തട്ടി­ക്കൊ­ണ്ടു­പോ­കലു­മടക്കമു­ള്ള കേ­സ്സു­കളിൽ വി­ചാ­രണ നേ­രി­ടു­ന്നവരു­മാ­ണ്. നി­ലവി­ലു­ള്ള നി­യമപ്രകാ­രം കൊ­ലപാ­തകം, ബലാ­ൽ­സംഗം അടക്കമു­ള്ള കടു­ത്ത കു­റ്റകൃ­ത്യങ്ങൾ നടത്തി­യ രാ­ഷ്ട്രീ­യക്കാർ പോ­ലും തിരഞ്ഞെ­ടു­പ്പിൽ മത്സരി­ക്കു­ന്നതിന് യാ­തൊ­രു­ വി­ലക്കു­മി­ല്ല. കു­റ്റകൃ­ത്യത്തെ­ തു­ടർ­ന്ന് അറസ്റ്റ് ചെ­യ്യപ്പെ­ടു­കയും ജയി­ലാ­ക്കപ്പെ­ടു­കയും ചെ­യ്യു­ന്നപക്ഷവും ഇപ്പോ­ഴത്തെ­ നി­യമപ്രകാ­രം അവരെ­ മത്സരി­ക്കു­ന്നതിൽ നി­ന്നും വി­ലക്കാ­നാ­വി­ല്ലെ­ന്നതാണ് ദയനീ­യമാ­യ കാ­ര്യം. കേ­രളത്തി­ലെ­ നി­ലവി­ലെ­ എം എൽ എമാ­രിൽ 59 ശതമാ­നത്തി­നെ­തി­രെ­യും ക്രി­മി­നൽ കേ­സ്സു­കൾ നി­ലനി­ൽ­ക്കു­ന്നു­ണ്ട്. 2016-ലെ­ നി­യമസഭാ­ തിരഞ്ഞെ­ടു­പ്പിൽ ക്രി­മി­നൽ കേ­സ്സിൽ പ്രതി­ ചേ­ർ­ക്കപ്പെ­ട്ട ഏറ്റവു­മധി­കം സ്ഥാ­നാ­ർ­ത്ഥി­കളെ­ മത്സരി­പ്പി­ച്ചത് സി­ പി­ എമ്മാ­യി­രു­ന്നു­. സി­ പി­ എമ്മി­ന്റെ­ മൊ­ത്തം 84 സ്ഥാ­നാ­ർ­ത്ഥി­കളിൽ 72 പേ­ർ­ക്കെ­തി­രെ­യും ക്രി­മി­നൽ കേ­സ്സു­കളു­ണ്ട്. തിരഞ്ഞെ­ടു­ക്കപ്പെ­ട്ട 140 എം എൽ എമാ­രിൽ വി­വി­ധ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളി­ലെ­ 83 പേർ ക്രി­മി­നൽ കേ­സ്സു­കളിൽ പ്രതി­കളാ­ണ്. ഇത് ഗു­രു­തരമാ­യ ഒരു­ സ്ഥി­തി­വി­ശേ­ഷം തന്നെ­യാ­ണ്. 

തിരഞ്ഞെ­ടു­പ്പു­കളെ­ ബാ­ധി­ക്കു­ന്ന രണ്ടാ­മത്തെ­ ഏറ്റവും വലി­യ പ്രശ്‌നം തിരഞ്ഞെ­ടു­പ്പു­ ഫണ്ടി­ങ്ങാ­ണ്. കോ­ർ­പ്പറേ­റ്റു­കൾ ഭരണത്തി­ലേ­റാൻ സാ­ധ്യതയു­ള്ള കക്ഷി­കളെ­ അകമഴി­ഞ്ഞ് സഹാ­യി­ക്കു­ക വഴി­ നാ­ളെ­ അവർ­ക്കാ­യാ­കും തിരഞ്ഞെ­ടു­ക്കപ്പെ­ടു­ന്ന രാ­ഷ്ട്രീ­യക്കാർ നയങ്ങൾ രൂ­പപ്പെ­ടു­ത്തു­കയെ­ന്നു­റപ്പാ­ണ്. 2012- 13 -നും 2015−16-നും ഇടയി­ലു­ള്ള കാ­ലയളവിൽ കോ­ർ­പ്പറേ­റ്റു­കളു­ടെ­ കൈ­യിൽ നി­ന്നും ഏറ്റവു­മധി­കം തു­ക സംഭാ­വനയാ­യി­ കൈ­പ്പറ്റി­യി­ട്ടു­ള്ളത് ബി­ ജെ­ പി­യാ­ണ്. 2987 കോ­ർ­പ്പറേ­റ്റ് കന്പനി­കളിൽ നി­ന്നാ­യി­ 705.81 കോ­ടി­ രൂ­പ. തൊ­ട്ടു­പി­ന്നിൽ നി­ലകൊ­ള്ളു­ന്ന കോ­ൺ­ഗ്രസ് കേ­വലം 167 കോ­ർ­പ്പറേ­റ്റ് സ്ഥാ­പനങ്ങളിൽ നി­ന്നും കേ­വലം 198.16 കോ­ടി­ രൂ­പ! രാ­ഷ്ട്രീ­യപാ­ർ­ട്ടി­കൾ­ക്ക് ഇക്കാ­ലയളവിൽ കോ­ർ­പ്പറേ­റ്റു­കൾ മൊ­ത്തം നൽ­കി­യി­ട്ടു­ള്ള സംഭാ­വനയാ­കട്ടെ­ 956.77 കോ­ടി­ രൂ­പയും. ഈ തു­കയു­ടെ­ 45.22 ശതമാ­നം നൽ­കി­യി­രി­ക്കു­ന്നത് ട്രസ്റ്റു­കളും ഗ്രൂ­പ്പ് ഓഫ് കന്പനി­കളു­മാ­ണെ­ങ്കിൽ 12.93 ശതമാ­നം നൽ­കി­യി­ട്ടു­ള്ളത് ഫാ­ക്ടറി­കളു­ൾ­പ്പെ­ടു­ന്ന നി­ർ­മ്മാ­ണമേ­ഖലയും 12.67 ശതമാ­നം റി­യൽ എസ്റ്റേ­റ്റ് കന്പനി­കളും 9.11 ശതമാ­നം ഖനന, കെ­ട്ടി­ടനി­ർ­മ്മാ­ണ, കയറ്റു­മതി­, ഇറക്കു­മതി­ക്കാ­രു­മാ­ണ്. ഭരി­ക്കു­ന്ന പാ­ർ­ട്ടി­കളു­ടേ­യും രാ­ഷ്ട്രീ­യ പ്രസ്ഥാ­നങ്ങളു­ടേ­യും നയനി­ലപാ­ടു­കൾ ആരെ­യാ­കും സഹാ­യി­ക്കു­ക എന്നറി­യാൻ ഈ ശതമാ­നക്കണക്കു­കൾ മനസ്സി­ലാ­ക്കി­യാൽ മതി­യാ­കും. ലോ­ക്‌സഭാ­ തിരഞ്ഞെ­ടു­പ്പു­കൾ നടന്ന 2014- 15 കാ­ലയളവി­ലാണ് ഈ സംഭാ­വനകളെ­ല്ലാം തന്നെ­ അഞ്ച് ദേ­ശീ­യ പാ­ർ­ട്ടി­കൾ­ക്കും- ബി­ ജെ­ പി­, കോ­ൺ­ഗ്രസ്, എൻ സി­ പി­, സി­ പി­ ഐ (എം), സി­ പി­ ഐ- ലഭി­ച്ചി­ട്ടു­ള്ളത്. അതാ­യത് മൊ­ത്തം സംഭാ­വനയു­ടെ­ 60 ശതമാ­നവും ലഭി­ച്ചത് ഈ തിരഞ്ഞെ­ടു­പ്പ് കാ­ലത്ത് തന്നെ­! ഏത് പാ­ർ­ട്ടി­ അധി­കാ­രത്തി­ലേ­റി­യാ­ലും തങ്ങളു­ടെ­ താ­ൽ­പര്യങ്ങളാ­യി­രി­ക്കണം അവർ സംരക്ഷി­ക്കേ­ണ്ടതെ­ന്ന് ഉറപ്പാ­ക്കാൻ കോ­ർ­പ്പറേ­റ്റ് ഭീ­മന്മാർ രാ­ഷ്ട്രീ­യപ്രസ്ഥാ­നങ്ങൾ­ക്ക് നൽ­കു­ന്ന ഭി­ക്ഷയാണ് വാ­സ്തവത്തിൽ ഈ സംഭാ­വനകൾ. ഈ ഫണ്ടിങ് കൂ­ടു­തൽ രഹസ്യാ­ത്മകമാ­ക്കാ­നാണ് ബി­ ജെ­ പി­ സർ­ക്കാർ 2017-ലെ­ ഫി­നാ­ൻ­സ് ബി­ല്ലിൽ ഇലക്ട്രൽ ബോ­ണ്ട് കൊ­ണ്ടു­വന്നി­രി­ക്കു­ന്നത്. കന്പനി­കളിൽ നി­ന്നും രാ­ഷ്ട്രീ­യ പാ­ർ­ട്ടി­ക്ക് ലഭി­ക്കു­ന്ന ഫണ്ട് മറച്ചു­വയ്ക്കാൻ കേ­ന്ദ്ര സർ­ക്കാർ രംഗത്തി­റക്കി­യി­രി­ക്കു­ന്ന പു­തി­യ ആയു­ധമാ­ണത്. റി­സർ­വ് ബാ­ങ്ക് ഓഫ് ഇന്ത്യ നൽ­കു­ന്ന ഇലക്ട്രൽ ബോ­ണ്ട് കന്പനി­കൾ­ക്ക് വാ­ങ്ങാ­നും സംഭാ­വന നൽ­കു­ന്നയാ­ളു­ടെ­ ഐഡന്റി­റ്റി­ വെ­ളി­പ്പെ­ടു­ത്താ­തെ­ അത് തങ്ങൾ­ക്കി­ഷ്ടപ്പെ­ട്ട രാ­ഷ്ട്രീ­യ പ്രസ്ഥാ­നത്തി­ന്റെ­ അക്കൗ­ണ്ടിൽ നി­ക്ഷേ­പി­ക്കാ­നു­മു­ള്ള അവസരമാ­ണത്. കള്ളപ്പണത്തി­നെ­തി­രെ­ ഘോ­രഘോ­രം പ്രസംഗി­ക്കു­ന്ന ബി­ ജെ­ പി­ സർ­ക്കാ­രി­ന്റെ­ യഥാ­ർ­ത്ഥ മു­ഖം കർ­ണാ­ടകയിൽ എം എൽ എമാ­ർ­ക്ക് നൂ­റു­ കോ­ടി­ വാ­ഗ്ദാ­നം നൽ­കി­യതി­ലൂ­ടെ­ തന്നെ­ വെ­ളി­പ്പെ­ട്ടു­വെ­ങ്കി­ലും അതി­നേ­ക്കാൾ എത്രയോ­ ഭീ­കരമാണ് കോ­ർ­പ്പറേ­റ്റു­കളിൽ നി­ന്നും കൂ­ടു­തൽ പണം കൈ­പ്പറ്റി­ അവരു­ടെ­ ഇഷ്ടാ­നു­സരണം ഇന്ത്യയി­ലെ­ നി­ലവി­ലു­ള്ള തൊ­ഴിൽ നി­യമങ്ങളെ­പ്പോ­ലും അട്ടി­മറി­ച്ച് പു­തി­യ തൊ­ഴി­ലാ­ളി­ വി­രു­ദ്ധ നി­യമങ്ങൾ രൂ­പപ്പെ­ടു­ത്തു­ന്നതി­ലെ­ അഴി­മതി­. 

അഴി­മതി­യു­ടെ­ കാ­ര്യത്തിൽ കോ­ൺ­ഗ്രസി­നോ­ളമോ­ അതി­ലധി­കമോ­ ബി­ ജെ­ പി­ വളർ­ന്നു­ കഴി­ഞ്ഞു­വെ­ന്നതി­ന്റെ­ തെ­ളി­വാണ് കർ­ണാ­ടകയിൽ റെ­ഡ്ഡി­ സഹോ­ദരന്മാ­രു­ടെ­ ഇരു­ന്പയിര് ഖനന കുംഭകോ­ണത്തിന് കണ്ണടച്ച് പി­ന്തു­ണച്ച യെ­ഡ്യൂ­രപ്പയെ­ മു­ഖ്യമന്ത്രി­ സ്ഥാ­നാ­ർ­ത്ഥി­യാ­യി­ ഉയർ­ത്തി­ക്കാ­ട്ടി­യതി­ലൂ­ടെ­ ബി­ ജെ­ പി­ തെ­ളി­യി­ച്ചത്. അധി­കാ­രത്തി­നാ­യി­ ആരു­മാ­യും കൂ­ട്ടു­കൂ­ടാൻ തയാ­റാ­ണെ­ന്നും അഴി­മതി­ക്കാർ തങ്ങൾ­ക്ക് ഒരു­ അലങ്കാ­രമാ­ണെ­ന്നും പ്രഖ്യാ­പി­ക്കു­ന്ന തലത്തി­ലേ­ക്ക് ബി­ ജെ­ പി­യും വളർ­ന്നു­ കഴി­ഞ്ഞി­രി­ക്കു­ന്നു­. നാ­ളെ­ തിരഞ്ഞെ­ടു­പ്പു­ പ്രക്രി­യകളെ­ തന്നെ­ അട്ടി­മറി­ക്കാൻ പോ­ന്ന സംവി­ധാ­നവു­മാ­യി­ അവർ ഇറങ്ങി­യാൽ അതു­കൊ­ണ്ട് അത്ഭു­തപ്പെ­ടേ­ണ്ടതി­ല്ല. കോ­ൺ­ഗ്രസിന് തങ്ങൾ മു­ൻ­കാ­ലങ്ങളിൽ ചെ­യ്തു­കൊ­ണ്ടി­രു­ന്നത് എത്ര വൃ­ത്തി­കെ­ട്ട പ്രവൃ­ത്തി­യാ­യി­രു­ന്നു­വെ­ന്ന് ഇപ്പോൾ ബി­ ജെ­ പി­യു­ടെ­ നീ­ക്കങ്ങൾ കാ­ണു­ന്പോൾ തോ­ന്നു­ന്നു­ണ്ടാ­കും. പക്ഷേ­ ജനാ­ധി­പത്യത്തി­ലെ­ ഇത്തരം പു­ഴു­ക്കു­ത്തു­കളെ­ പ്രതി­രോ­ധി­ക്കാൻ നമു­ക്ക് മതി­യാ­യ നി­യമങ്ങളി­ല്ലാ­ത്തതാണ് പ്രധാ­ന പ്രശ്‌നം. രാ­ഷ്ട്രീ­യകക്ഷി­കൾ ഒരി­ക്കലും അത്തരം നി­യമങ്ങൾ­ക്കാ­യി­ നി­ലകൊ­ള്ളു­കയി­ല്ലെ­ന്ന കാ­ര്യം ഉറപ്പാ­ണ്. അവരെ­ സംബന്ധി­ച്ചി­ടത്തോ­ളം അധി­കാ­രമാണ് വലു­ത്, ധാ­ർ­മ്മി­കത അല്ല. അതു­കൊ­ണ്ടു­ തന്നെ­ സു­പ്രീം കോ­ടതി­യു­ടെ­ പക്ഷത്തു­ നി­ന്നും തിരഞ്ഞെ­ടു­പ്പ് ശു­ദ്ധീ­കരണ പ്രക്രി­യയിൽ വലി­യ ഇടപെ­ടലു­കളാണ് ജനത പ്രതീ­ക്ഷി­ക്കു­ന്നത്. അതി­നി­യും വൈ­കി­ക്കൂ­ടെ­ന്ന് സമീ­പകാ­ല സംഭവങ്ങൾ തെ­ളി­യി­ക്കു­കയും ചെ­യ്യു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed