നഷ്ടപ്പെ­ടു­ന്ന മാ­ഷേ­ട്ടൻ­മാർ...


പ്രദീപ് പു­റവങ്കര

കു­റച്ച് കാ­ലമാ­യി­ അടു­പ്പത്ത് വെ­ച്ച പ്രഷർ കു­ക്കറി­ന്റെ­ അവസ്ഥയി­ലാ­യി­രു­ന്ന കു­ട്ടി­കളു­ടെ­യും, രക്ഷി­താ­ക്കളു­ടെ­യും, അദ്ധ്യാ­പകരു­ടെ­യും സമ്മർ­ദ്ധങ്ങൾ­ക്ക് സമാ­പനം കു­റി­ച്ച് കൊ­ണ്ട് ഒരു­ സി­ബി­എസ്ഇ ഫലം കൂ­ടി­ പു­റത്ത് വന്നി­രി­ക്കു­ന്നു­.  കു­ട്ടി­ക്ക് കി­ട്ടി­യ മാ­ർ­ക്കി­ന്റെ­ കണക്കെ­ടു­പ്പു­കളും അറി­യി­പ്പു­കളും സോ­ഷ്യൽ മീ­ഡി­യകളിൽ പോ­ലും നി­റഞ്ഞു­തൂ­വു­ന്നു­. എന്താ­യാ­ലും പഠി­ച്ചത് പകർ­ത്താൻ നന്നാ­യി­ ശ്രമി­ച്ച എല്ലാ­ വി­ദ്ധ്യാ­ർ­ത്ഥി­കൾ­ക്കും ഹൃ­ദയം നി­റഞ്ഞ അഭി­നന്ദനം. ഓരോ­ പ്രാ­വശ്യവും സ്കൂൾ പരീ­ക്ഷാ­ ഫലം പു­റത്ത് വരു­ന്പോൾ നമ്മളിൽ മി­ക്കവരും നമ്മു­ടെ­ വി­ദ്യാ­ലയ കാ­ലത്തേ­ക്ക് ഒരു­ യാ­ത്ര പോ­കും. അവി­ടെ­ നമു­ക്ക് ഇഷ്ടമു­ള്ള ഒരു­ മാ­ഷും ടീ­ച്ചറും ഒക്കെ­ കാ­ണും. മധു­രമാ­യ വാ­ക്കു­കൾ കൊ­ണ്ട്, സ്നേ­ഹത്തി­ന്റെ­ നി­റച്ചാ­ർ­ത്ത് രേ­ഖപ്പെ­ടു­ത്തി­ നേ­ർ­ത്ത പു­ഞ്ചി­രി­ കൊ­ണ്ട് എവി­ടെ­ കണ്ടാ­ലും കു­ശലം പറഞ്ഞി­രു­ന്ന മാ­ഷ്, അല്ലെ­ങ്കിൽ ടീ­ച്ചർ.  ഇതിൽ മാഷ് എന്ന വാ­ക്കി­നെ­ പറ്റി­യാണ് ഇന്ന് ഓർ­ക്കു­ന്നത്. പു­ല്ലിംഗം മാ­ത്രമു­ള്ള ഒരു­ മലയാ­ളവാ­ക്കാണ് മാ­ഷ്. വി­ക്കി­പീ­ഡി­യയി­ലും ശബ്ദതാ­രാ­വലി­യി­ലും ഗൂ­ഗി­ളി­ലു­മൊ­ന്നു­മി­ല്ലാ­ത്ത വാ­ക്ക്. ഗു­രു­ എന്നു­പറയു­ന്നതിൽ ഗൗ­രവവും  അധ്യാ­പകൻ എന്നു­പറയു­ന്നതിൽ  ഔപചാ­രി­കതയു­മു­ണ്ട്. അതേ­സമയം മാഷ് എന്ന് പറയു­ന്പോൾ അടു­പ്പമാണ് അനു­ഭവപ്പെ­ടു­ക.  അതു­ കൊ­ണ്ട് തന്നെ­ ചി­ല മാ­ഷൻ­മാർ ജേ­ഷ്ട സഹോ­ദരനും, കൂ­ട്ടു­ക്കാ­രനു­മൊ­ക്കെ­ ആകും.

മാ­സ്റ്റർ എന്ന പദത്തി­ന്റെ­ ചു­രു­ക്കെ­ഴു­ത്താ­യി­രി­ക്കണം മാ­ഷ്. സ്കൂൾ അദ്ധ്യാ­പകൻ മാ­ത്രമല്ല നമു­ക്ക് മാ­ഷ്. അതിന് ഉദാ­ഹരണമാണ് നടൻ സത്യൻ. അദ്ദേ­ഹം നമു­ക്ക് സത്യൻ മാ­ഷാ­യി­രു­ന്നു­.  ഒട്ടു­മി­ക്ക സംഗീ­ത സംവി­ധാ­യകരും മാ­ഷു­മാ­രാ­ണ്. രവീ­ന്ദ്രൻ‍ മാ­ഷ്, ദേ­വരാ­ജൻ മാ­ഷ്, അർ­ജു­നൻ‍ മാ­ഷ്, രാ­ഘവൻ മാഷ് അങ്ങി­നെ­ പോ­കു­ന്നു­ ആ നി­ര. ശർ­ക്കര പോ­ലെ­ മധു­രി­ക്കു­ന്ന കവി­തയെ­ഴു­തി­ കു­ട്ടി­കളു­ടെ­ ഹൃ­ദയം കവർ­ന്ന കു­ഞ്ഞു­ണി­യും നമ്മു­ക്ക് മാ­ഷാ­ണ്. ഇങ്ങി­നെ­ ഒരു­പാട് അടു­പ്പമു­ള്ള ഒരു­ ഇഷ്ടത്തി­ന്റെ­ അഭി­സംബോ­ധനയാണ് മാഷ് എന്നത്.  അതു­ പോ­ലെ­ അത്ര പ്രശസ്തരല്ല നമ്മു­ടെ­ മാ­ഷമാ­രൊ­ന്നും.  ഒരു­ ചെ­റി­യ പ്രദേ­ശത്ത് ഒതു­ങ്ങി­ നി­ന്ന് സ്നേ­ഹം പരത്തി­യവരാ­ണവർ. 

ഇന്നത്തെ­ ബാ­ല്യകൗ­മാ­രങ്ങൾ­ക്ക് അവരു­ടെ­ കൂ­ടെ­ നി­ൽ­ക്കാൻ മാ­ഷമാ­രി­ല്ല എന്നത് വാ­സ്തവമാ­ണ്. മാ­ഷമാ­രെ­ സാർ എന്ന് വി­ളി­ച്ചു­ തു­ടങ്ങി­യത് ഇംഗ്ലീഷ് മീ­ഡി­യം സ്കൂ­ളു­കൾ നമ്മു­ടെ­ വി­ദ്യാ­ഭ്യാ­സ മേ­ഖലയെ­ വി­ഴു­ങ്ങി­ തു­ടങ്ങി­യപ്പോ­ഴാ­ണ്. മാ­ഡം വി­ളി­യും ഇതൊ­ടൊ­പ്പം വന്നു­. ഇന്ന് മലയാ­ളം മീ­ഡി­യം വി­ദ്യാ­ലയങ്ങളിൽ പോ­ലും മാഷ് വി­ളി­കൾ നൊ­സ്്റ്റാ­ൾ­ജി­യയു­ടെ­ ഇടനാ­ഴി­കളിൽ മാ­ത്രമാണ് പ്രതി­ധ്വനി­ക്കു­ന്നത്. മാ­ഷിൽ നി­ന്ന് മാ­റി­ ഗൗ­രവം നി­റ‍ഞ്ഞ അദ്ധ്യാ­പകരാ­കു­ന്പോൾ വി­ദ്ധ്യാ­ർ­ത്ഥി­കൾ­ക്ക് നഷ്ടമാ­കു­ന്നത് സാ­ന്ത്വനത്തി­ന്റെ­ മഴയാ­ണ്, സ്നേ­ഹത്തി­ന്റെ­ കരു­തലാ­ണ്. താൻ പറഞ്ഞു­ കൊ­ടു­ക്കു­ന്നത് കു­ട്ടി­കൾ­ക്ക് മനസി­ലാ­കു­മെ­ന്ന് ഉറപ്പു­ണ്ടെ­ങ്കിൽ മാ­ത്രം ഏറ്റെ­ടു­ക്കേ­ണ്ട ജോ­ലി­യാണ് അദ്ധ്യാ­പനം എന്നു­ പോ­ലും പലപ്പോ­ഴും ന്യൂ­ജെൻ ഗു­രു­ക്കമാർ മറന്നു­പോ­കു­ന്നു­ എന്നും പറയാ­തെ­ വയ്യ. 

തന്റെ­ നീ­ണ്ട ജു­ബ്ബയു­ടെ­ പോ­ക്കറ്റിൽ അണ്ടി­പരി­പ്പും, മു­ന്തി­രി­യും, കു­റേ­ മു­ട്ടാ­യി­യും നി­റച്ച് കവി­തയെ­ന്ന് നി­ത്യകന്യകയെ­ തേ­ടി­ അലഞ്‍ഞ മഹാ­കവി­ പി­ കു­ഞ്ഞി­രാ­മൻ നാ­യർ എന്ന കവി­മാ­ഷി­ന്റെ­ ചരമവാ­ർ­ഷി­കം ഇന്നാ­യത് ഒരു­ യാ­ദൃ­ശ്ചി­കതയാ­ണ്. ഭാ­രതപു­ഴയു­ടെ­ ഓരങ്ങളിൽ ആണ് അദ്ദേ­ഹം അന്ത്യവി­ശ്രമം കൊ­ള്ളു­ന്നത്്. ആ വി­രൽ­തു­ന്പു­കളെ­ ചേ­ർ­ത്ത് പി­ടി­ച്ച് സ്‌നേ­ഹാ­മൃ­തത്തി­ന്റെ­ മധു­രം നു­കർ‍­ന്ന് അക്ഷരലോ­കത്ത് ഇത്തി­രി­ക്കൂ­ടി­ പി­ച്ചവെ­ച്ച് നടന്നു­ പോ­കണമെ­ന്നാ­ഗ്രഹത്തോ­ടെ­....  

You might also like

  • Lulu Exchange
  • Straight Forward

Most Viewed