ഉൾ‍നാ­­­ടൻ‍ ഗ്രാ­­­മങ്ങളിൽ‍ നി­­­ന്നും ദേ­­­ശീ­­­യ തലത്തിലേയ്ക്ക്


കൂ­­­ക്കാ­­­നം റഹ്്മാൻ

ൾ‍നാ­­­ടൻ‍ ഗ്രാ­­­മങ്ങളിൽ‍ നി­­­ന്നും ദേ­­­ശീ­­­യതലത്തിൽ‍ ശ്രദ്ധ പി­­­ടി­­­ച്ചു­­­ പറ്റു­­­ന്ന നി­­­രവധി­­­ കാ­­­യി­­­കതാ­­­രങ്ങൾ‍ കേ­­­രളത്തിൽ‍ പി­­­റന്നു­­­ വീ­­­ണി­­­ട്ടു­­­ണ്ട്. അവരു­­­ടെ­­­ നേ­­­ട്ടങ്ങൾ‍ പു­­­റം ലോ­­­കം അറി­­­യു­­­മെ­­­ങ്കി­­­ലും അത്തരക്കാർ‍ ജനി­­­ച്ചു­­­വീ­­­ണ പ്രദേ­­­ശങ്ങളിൽ‍ അവരെ­­­ വേ­­­ണ്ടത്ര അറി­­­യപ്പെ­­­ടാ­­­തെ­­­ പോ­­­കു­­­ന്നു­­­ണ്ട്. ചെ­­­റു­­­പ്രാ­­­യത്തിൽ‍ തന്നെ­­­ കാ­­­യി­­­കരംഗത്ത് അഭി­­­രു­­­ചി­­­ പ്രകടി­­­പ്പി­­­ക്കു­­­ന്നു­­­ണ്ടെ­­­ങ്കിൽ‍ അത്തരം പ്രതി­­­ഭകളെ­­­ കണ്ടെ­­­ത്തേ­­­ണ്ടത് അവരു­­­ടെ­­­ രക്ഷി­­­താ­­­ക്കളും അദ്ധ്യാ­­­പകരും നാ­­­ട്ടു­­­കാ­­­രു­­­മാ­­­ണ്.

1998-ൽ‍ ഞാൻ‍ പി­­­ലി­­­ക്കോട് ഗവണ്‍മെ­­­ന്റ് ഹൈ­­­സ്‌ക്കൂ­­­ളിൽ‍ പഠി­­­പ്പി­­­ച്ച ‘ഷീ­­­ബ’ എന്ന പെ­­­ൺ‍കു­­­ട്ടി­­­ ദേ­­­ശീ­­­യ ഫു­­­ട്‌ബോൾ‍ മേ­­­ഖലയിൽ‍ ഇന്ന് തി­­­ളങ്ങി­­­ കൊ­­­ണ്ടി­­­രി­­­ക്കു­­­ന്ന ഒരു­­­ നക്ഷത്രമാ­­­ണ്. ഷീ­­­ബയു­­­ടെ­­­ ഫു­­­ട്‌ബോൾ‍ കളി­­­യി­­­ലു­­­ള്ള കഴിവ് ആദ്യമാ­­­യി­­­ കണ്ടെ­­­ത്തി­­­യത് കാ­­­ലി­­­ക്കടവി­­­ലെ­­­ വി­­­ജയരാ­­­ഘവൻ‍ സാ­­­റും അദ്ദേ­­­ഹത്തി­­­ന്റെ­­­ ഭാ­­­ര്യ ശാ­­­ന്ത ടീ­­­ച്ചറു­­­മാ­­­ണ്. പി­­­ലി­­­ക്കോട് പഞ്ചാ­­­യത്തി­­­ലെ­­­ വി­­­ശാ­­­ലമാ­­­യ കാ­­­ലി­­­ക്കടവ് ഗ്രൗ­­­ണ്ടിൽ‍ നി­­­ന്നാണ് ഫു­­­ട്‌ബോ­­­ളി­­­ന്റെ­­­ ബാ­­­ലപാ­­­ഠങ്ങൾ‍ ഷീ­­­ബ അഭ്യസി­­­ച്ചത്.

2001ൽ‍ നാ­­­ഷണൽ‍ ജൂ­­­നി­­­യർ‍ േസ്റ്റ­­­റ്റ് ടീ­­­മിൽ‍ കേ­­­രളത്തെ­­­ പ്രധി­­­നി­­­ധീ­­­കരി­­­ച്ച് ഷീ­­­ബ പങ്കെ­­­ടു­­­ത്തു­­­. ഗോ­­­വയി­­­ലാ­­­യി­­­രു­­­ന്നു­­­ ഈ മത്സരം നടന്നി­­­രു­­­ന്നത്. ഷീ­­­ബ വൈസ് ക്യാ­­­പ്റ്റനാ­­­യി­­­ട്ടാണ് ഈ ടീ­­­മിൽ‍ പങ്കെ­­­ടു­­­ത്തത്. ഇവി­­­ടെ­­­ നടന്ന മത്സരത്തിൽ‍ വെ­­­ച്ച് കളി­­­യു­­­ടെ­­­ മി­­­കവ് കണ്ടി­­­ട്ട് ടീ­­­മി­­­ലെ­­­ രണ്ട് പേ­­­രെ­­­ ഇന്ത്യൻ‍ ക്യാന്പി­­­ലേ­­­യ്ക്ക് സെ­­­ലക്ട് ചെ­­­യ്യു­­­കയു­­­ണ്ടാ­­­യി­­­. ഷീ­­­ബയെ­­­ ഹാഫ് ബാ­­­ക്കാ­­­യി­­­ട്ടും പത്തനംതി­­­ട്ടയി­­­ലെ­­­ പ്രീ­­­തി­­­കു­­­മാ­­­രി­­­യെ­­­ ഗോൾ‍ കീ­­­പ്പറാ­­­യി­­­ട്ടും ആണ് തി­­­രഞ്ഞെ­­­ടു­­­ക്കപ്പെ­­­ട്ടത്. പന്ത്രണ്ട് വർ‍ഷം തു­­­ടർ‍ച്ചയാ­­­യി­­­ സീ­­­നി­­­യർ‍ നാ­­­ഷണൽ‍ വു­­­മൺ‍ ടീ­­­മിൽ‍ അംഗമാ­­­യി­­­രു­­­ന്നു­­­ ഷീ­­­ബ. പഞ്ചാ­­­ബ്, ഹൈ­­­ദരാ­­­ബാ­­­ദ്, ആസ്സാം, എന്നി­­­വി­­­ടങ്ങളിൽ‍ നടന്ന മൂ­­­ന്ന് നാ­­­ഷണൽ‍ ഗെ­­­യി­­­മു­­­കളിൽ‍ ഷീ­­­ബ പങ്കെ­­­ടു­­­ക്കു­­­കയു­­­ണ്ടാ­­­യി­­­.

2007-ൽ‍ ഏറ്റവും മി­­­കച്ച സീ­­­നി­­­യർ‍ വു­­­മൺ‍ ഫു­­­ട്‌ബോൾ‍ താ­­­രമാ­­­യി­­­ ഷീ­­­ബ അവരോ­­­ധി­­­ക്കപ്പെ­­­ട്ടു­­­. അതി­­­ന്റെ­­­ ഫലമാ­­­യി­­­ ഷീ­­­ബ കേ­­­രള ഫു­­­ട്‌ബോൾ‍ അസോ­­­സി­­­യേ­­­ഷന്റെ­­­ ഗോ­­­ൾ‍ഡ് മെ­­­ഡലിന് അർ‍ഹയാ­­­യി­­­. ഇതേ­­­പോ­­­ലെ­­­ 2005-ൽ‍ ഭി­­­ലാ­­­യിൽ‍ നടന്ന ഷീ­­­ബ പങ്കെ­­­ടു­­­ത്ത സീ­­­നി­­­യർ‍ വു­­­മൺ‍സ് നാ­­­ഷണൽ‍ ടീം റണ്ണേ­­­ർ‍സ് അപ്പാ­­­യി­­­. 2010ൽ‍ കേ­­­രള ടീ­­­മി­­­ന്റെ­­­ ക്യാ­­­പ്റ്റനാ­­­യി­­­ ഷീ­­­ബ തി­­­രഞ്ഞെ­­­ടു­­­ക്കപ്പെ­­­ട്ടു­­­. ഫു­­­ട്‌ബോൾ‍ കളി­­­ക്കാ­­­രി­­­യാ­­­യി­­­ മാ­­­ത്രം തി­­­ളങ്ങി­­­ നി­­­ൽ‍ക്കാ­­­തെ­­­ ഫു­­­ട്‌ബോൾ‍ കോ­­­ച്ചാ­­­കാ­­­നു­­­ള്ള പരി­­­ശ്രമവും ഷീ­­­ബ നടത്തി­­­ കൊ­­­ണ്ടി­­­രു­­­ന്നു­­­. അതി­­­ന്റെ­­­ ഭാ­­­ഗമാ­­­യി­­­ 2007-ൽ‍ ഓൾ‍ ഇന്ത്യ ഫു­­­ട്‌ബോൾ‍ കോൺ‍ഫഡറേ­­­ഷൻ‍ ഗോ­­­വയിൽ‍ നടത്തി­­­യ ഫു­­­ട്‌ബോൾ‍ കോ­­­ച്ചാ­­­വാ­­­നു­­­ള്ള ടെ­­­സറ്റിൽ‍ ‘സി­­­’ ലൈ­­­സൻ‍സ് നേ­­­ടി­­­.

തു­­­ടർ‍ന്ന് 2009, 2010, 2011 വർ‍ഷങ്ങളിൽ‍ ‘അണ്ടർ‍ 13 ഗേ­­­ൾ‍സ് കേ­­­രളാ­­­ ടീ­­­മി­­­ന്റെ­­­’ കോ­­­ച്ചാ­­­യി­­­ പ്രവർ‍ത്തി­­­ക്കു­­­കയു­­­ണ്ടാ­­­യി­­­. എസ്എസ്എൽ‍ സി­­­ പഠനത്തി­­­നു­­­ ശേ­­­ഷം 2003 മു­­­തൽ‍ തി­­­രു­­­വല്ല മാ­­­ർ‍ത്തോ­­­മ കോ­­േ­ളജിൽ‍ വെ­­­ച്ച് പ്രീ­­­ഡി­­­ഗ്രി­­­യും, ഹി­­­സ്റ്ററി­­­യിൽ‍ ഡി­­­ഗ്രി­­­യും നേ­­­ടി­­­. ഫു­­­ട്‌ബോൾ‍ കളി­­­യി­­­ലെ­­­ മി­­­കവ് കണ്ടാണ് സ്‌പോ­­­ർ‍ട്‌സ് ക്വാ­­­ട്ടയിൽ‍ പ്രസ്തു­­­ത കോ­­േ­ളജിൽ‍ അഡ്മി­­­ഷൻ കി­­­ട്ടി­­­യത്. അവി­­­ടെ­­­ നി­­­ന്ന് ഡോ­­­ക്ടർ‍ റി­­­ജി­­­നോ­­­ൾ‍ഡ് വർ‍ഗ്ഗീസ് സാ­­­റിൽ‍ നി­­­ന്നാണ് ഫു­­­ട്‌ബോൾ‍ കളി­­­യു­­­ടെ­­­ താ­­­ത്വി­­­ക പാ­­­ഠങ്ങൾ‍ കൃ­­­ത്യമാ­­­യി­­­ പഠി­­­ക്കാൻ കഴി­­­ഞ്ഞത്. ഫു­­­ട്‌ബോ­­­ളാണ് എന്റെ­­­ വഴി­­­ എന്ന് കണ്ടെ­­­ത്താൻ സഹാ­­­യി­­­ച്ചത് കോ­­­ളേജ് പഠനകാ­­­ലത്താ­­­ണ്.

കാ­­­യി­­­ക മേ­­­ഖലയിൽ‍ എത്തി­­­പ്പെ­­­ട്ടതു­­­കൊ­­­ണ്ട് മാ­­­നസി­­­ക ധൈ­­­ര്യം കി­­­ട്ടു­­­ന്നു­­­ണ്ട്. എന്തും ചെ­­­യ്യാ­­­നു­­­ള്ള ആത്മ വി­­­ശ്വാ­­­സം ലഭി­­­ക്കു­­­ന്നു­­­ണ്ട്. പ്രതി­­­സന്ധി­­­കളെ­­­ അതി­­­ജീ­­­വി­­­ക്കാൻ കഴി­­­യും. ഹോ­­­സ്റ്റൽ‍ ജീ­­­വി­­­തവും കോ­­േ­ളജ് ജീ­­­വി­­­തവും മൂ­­­ലം ശരീ­­­രവും മനസ്സും ബോ­­­ൾ‍ഡാ­­­യി­­­ മാ­­­റും. ഒരു­­­ കാ­­­യി­­­ക താ­­­രമെ­­­ന്ന നി­­­ലയിൽ‍ എവി­­­ടെ­­­ ചെ­­­ന്നാ­­­ലും അംഗീ­­­കാ­­­രം കി­­­ട്ടും. അഭി­­­പ്രാ­­­യം ചോ­­­ദി­­­ച്ചറി­­­യാൻ ആളു­­­കൾ‍ മു­­­ന്നോ­­­ട്ട് വരും. ഒരു­­­ പെൺ‍കു­­­ട്ടി­­­യെ­­­ സംബന്ധി­­­ച്ചി­­­ടത്തോ­­­ളം കാ­­­യി­­­ക രംഗത്ത് ശോ­­­ഭി­­­ക്കാൻ ഒരു­­­പാട് പ്രതി­­­സന്ധി­­­കളെ­­­ അതി­­­ജീ­­­വി­­­ക്കേ­­­ണ്ടതാ­­­യി­­­ട്ടു­­­ണ്ട്. വി­­­മർ‍ശനങ്ങളും ആരോ­­­ഗ്യകരമല്ലാ­­­ത്ത വർ‍ത്തമാ­­­നങ്ങളും അഭി­­­മു­­­ഖീ­­­കരി­­­ക്കേ­­­ണ്ടി­­­വരും. ഇവ അതി­­­ജീ­­­വി­­­ക്കണമെ­­­ങ്കിൽ‍ കു­­­ടുംബാംഗങ്ങളു­­­ടെ­­­ പരി­­­പൂ­­­ർ‍ണ്ണ പി­­­ന്തു­­­ണ ലഭി­­­ക്കണം. മാ­­­താ­­­പി­­­താ­­­ക്കളു­­­ടെ­­­യും ഭർ‍ത്താ­­­വി­­­ന്റെ­­­യും സമ്മതത്തോ­­­ടൊ­­­പ്പം അവരിൽ‍ നി­­­ന്ന് വി­­­മർ‍ശനങ്ങളെ­­­ നേ­­­രി­­­ടാ­­­നു­­­ള്ള മനോ­­­ധൈ­­­ര്യം പകർ‍ന്നു­­­ കി­­­ട്ടു­­­കയും വേ­­­ണം.

സംസ്ഥാ­­­ന തലത്തി­­­ലും ദേ­­­ശീ­­­യ തലത്തി­­­ലും സ്‌പോ­­­ർ‍ട്‌സ് രംഗത്ത് മി­­­ന്നി­­­ത്തി­­­ളങ്ങി­­­യാൽ‍ മാ­­­ത്രം ജീ­­­വി­­­തം മു­­­ന്നോ­­­ട്ട് കൊ­­­ണ്ടു­­­പോ­­­കാൻ സാ­­­ധി­­­ക്കി­­­ല്ല. ഒരു­­­ ജീ­­­വി­­­ത മാ­­­ർ‍ഗ്ഗം കണ്ടെ­­­ത്തി­­­യേ­­­ തീ­­­രൂ­­­. അതി­­­നാ­­­യി­­­ അടു­­­ത്ത ശ്രമം. അങ്ങനെ­­­ 2012-ൽ‍ സ്‌പോ­­­ർ‍ട്‌സ് ക്വാ­­­ട്ടയിൽ‍ ഇറി­­­ഗേ­­­ഷൻ ഡി­­­പ്പാ­­­ർ‍ട്ട്‌മെ­­­ന്റിൽ‍ ക്ലർ‍ക്ക് പോ­­­സ്റ്റിൽ‍ ജോ­­­യിൻ ചെ­­­യ്തു­­­. ജീ­­­വി­­­തത്തിന് ഒരു­­­ കൂ­­­ട്ടു­­­ വേ­­­ണം. പ്രത്യേ­­­കി­­­ച്ച് സ്‌പോ­­­ർ‍ട്‌സ് -ഗെ­­­യിംസ് മേ­­­ഖലയിൽ‍ വ്യാ­­­പരി­­­ക്കു­­­ന്ന പെ­­­ൺ‍കു­­­ട്ടി­­­കൾ‍ക്ക് അത് കൂ­­­ടി­­­യേ­­­ കഴി­­­യൂ­­­. അതിന് മാ­­­നസി­­­ക ഐക്യമു­­­ള്ള ഒരാ­­­ളെ­­­ കണ്ടെ­­­ത്തണം. ഈ മേ­­­ഖലയിൽ‍ തു­­­ടർ‍ന്ന് മു­­­ന്നേ­­­റാൻ സർ‍വ്വ വി­­­ധേ­­­യയും പി­­­ന്‍തു­­­ണയേ­­­കു­­­ന്ന വ്യക്തി­­­യാ­­­വണം അദ്ദേ­­­ഹം.

ഭാ­­­ഗ്യമെ­­­ന്നേ­­­ പറയേ­­­ണ്ടൂ­­­. ഒരു­­­ ഫു­­­ട്‌ബോൾ‍ കോ­­­ച്ചി­­­നെ­­­ തന്നെ­­­ കൂ­­­ട്ടി­­­നു­­­ കി­­­ട്ടി­­­. 2010-ൽ‍ ഞങ്ങൾ‍ വൈ­­­വാ­­­ഹി­­­ക ജീ­­­വി­­­തത്തി­­­ലേ­­­യ്ക്ക് പ്രവേ­­­ശി­­­ച്ചു­­­. ഷീ­­­ബക്ക് കി­­­ട്ടി­­­യത് സു­­­മേ­­­ഷി­­­നെ­­­യാ­­­ണ്. ഇപ്പോ­­­ഴദ്ദേ­­­ഹം ഏഴി­­­മല നേ­­­വൽ‍ അക്കാ­­­ദമി­­­യിൽ‍ ഫു­­­ട്‌ബോൾ‍ കോ­­­ച്ചാ­­­യി­­­ പ്രവർ‍ത്തി­­­ക്കു­­­ന്നു­­­. നി­­­യ എന്ന 5 വയസ്സു­­­കാ­­­രി­­­ പെ­ൺ‍കു­­­ട്ടി­­­യു­­­ണ്ട് ഞങ്ങൾ‍ക്ക്. ഒരു­­­ കാ­­­യി­­­കതാ­­­രമെ­­­ന്ന നി­­­ലയിൽ‍ കൗ­­­മാ­­­രക്കാ­­­രാ­­­യ പെ­­­ൺ‍കു­­­ട്ടി­­­കൾ‍ക്ക് വല്ല നി­­­ർ‍ദ്ദേ­­­ശവും കൊ­­­ടു­­­ക്കാ­­­നു­­­ണ്ടോ­­­ എന്ന ചോ­­­ദ്യത്തിന് ഷീ­­­ബ കൃ­­­ത്യമാ­­­യി­­­ മറു­­­പടി­­­ പറഞ്ഞു­­­. മാ­­­നസി­­­ക കരു­­­ത്ത് ആർ‍ജ്ജി­­­ക്കലാണ് പ്രധാ­­­നം. ഒരി­­­ക്കലും ബാ­­­ഹ്യമാ­­­യ പ്രലോ­­­ഭനങ്ങളിൽ‍ കു­­­ടു­­­ങ്ങി­­­ പോ­­­കരു­­­ത്. ഏതൊ­­­രു­­­ കാ­­­ര്യത്തി­­­നി­­­റങ്ങി­­­യാ­­­ലും ലക്ഷ്യം പൂ­­­ർ‍ത്തി­­­കരി­­­ച്ചേ­­­ പി­­­ന്‍മാ­­­റാ­­­വൂ­­­. സ്വന്തം കാ­­­ലിൽ‍ നി­­­ൽ‍ക്കാ­­­നു­­­ള്ള കഴിവ് നേ­­­ടണം. പ്രണയ വി­­­വാ­­­ഹത്തെ­­­ എതി­­­ർ‍ക്കപ്പെ­­­ടേ­­­ണ്ടതി­­­ല്ല. പരസ്പരം കൃ­­­ത്യമാ­­­യി­­­ അറി­­­ഞ്ഞും മനസ്സി­­­ലാ­­­ക്കി­­­യും മാ­­­ത്രമേ­­­ വി­­­വാ­­­ഹ ജീ­­­വി­­­തത്തി­­­ലേ­­­യ്ക്ക് പ്രവേ­­­ശി­­­ക്കാ­­­വൂ­­­.

കാ­­­യി­­­കരംഗത്തെ­­­ ഇടപെ­­­ടു­­­ന്ന പെൺ‍കു­­­ട്ടി­­­കളെ­­­ക്കു­­­റി­­­ച്ചും സ്ത്രീ­­­കളെ­­­ക്കു­­­റി­­­ച്ചും സമൂ­­­ഹത്തി­­­ന്റെ­­­ കാ­­­ഴ്ചപ്പാട് എന്താ­­­ണ്?. ഇതു­­­ കേ­­­ട്ടപ്പോൾ‍ ആവേ­­­ശപൂ­­­ർ‍വ്വമാണ് ഷീ­­­ബ പ്രതി­­­കരി­­­ച്ചത്. കാ­­­യി­­­കരംഗത്തു­­­ള്ള പെൺ‍കു­­­ട്ടി­­­കൾ‍ ചു­­­ണക്കു­­­ട്ടി­­­കൾ‍ ആണ്. കാ­­­യി­­­ക പ്രതി­­­ഭകൾ‍ ഒരി­­­ക്കലും മാ­­­നസി­­­ക ദൗ­­­ർ‍ബല്യം ഉള്ളവരല്ല. അതു­­­കൊ­­­ണ്ട് തന്നെ­­­ കാ­­­യി­­­കരംഗം ഒരി­­­ക്കലും മോ­­­ശമല്ല. ഞങ്ങളു­­­ടെ­­ വേ­­­ഷവി­­­ധാ­­­നത്തെ­­­ കു­­­റി­­­ച്ചാണ് സമൂ­­­ഹത്തിന് വേ­­­റൊ­­­രു­­­ പരാ­­­തി­­­. ജേഴ്‌സി­­­ അണി­­­ഞ്ഞ് കളി­­­ക്കളത്തി­­­ലി­­­റങ്ങു­­­ന്പോൾ‍ തു­­­റി­­­ച്ചു­­­ നോ­­­ട്ടമു­­­ണ്ടാ­­­യി­­­രു­­­ന്നു­­­ പണ്ട് കാ­­­ലത്ത്. ഇന്നത് മാ­­­റി­­­. സമൂ­­­ഹം അംഗീ­­­കരി­­­ക്കു­­­കയും ബഹു­­­മാ­­­നി­­­ക്കു­­­കയും ചെ­­­യ്യു­­­ന്ന പരു­­­വത്തി­­­ലേ­­­ക്ക് കാ­­­യി­­­കതാ­­­രങ്ങൾ‍ ഉയർ‍ന്നു­­­ കഴി­­­ഞ്ഞു­­­. എന്നെ­­­പ്പോ­­­ലെ­­­ ഇനി­­­യും ഇന്ത്യൻ‍ ഗ്രാ­­­മങ്ങളിൽ‍ കഴി­­­വു­­­കൾ‍ക്ക് വെ­­­ളി­­­ച്ചം കി­­­ട്ടേ­­­ണ്ടവർ‍ നി­­­രവധി­­­യു­­­ണ്ട്. അവരെ­­­ കണ്ടെ­­­ത്തി­­­ വളർ‍ത്തി­­­ക്കൊ­­­ണ്ടു­­­ വരേ­­­ണ്ട ചു­­­മതല സർ‍ക്കാ­­­രും സമൂ­­­ഹവും കാ­­­ര്യമാ­­­യി­­­ നി­­­ർ‍വ്വഹി­­­ച്ചാൽ‍ ഇന്ത്യൻ‍ കാ­­­യി­­­കരംഗം പ്രശോ­­­ഭി­­­തമാ­­­യി­­­ തീ­­­രും തീ­­­ർ‍ച്ച.

You might also like

  • Lulu Exchange
  • Straight Forward

Most Viewed