ചൂടുകാലത്തെ നീന്തൽ ചിന്തകൾ‍...


പ്രദീപ് പു­റവങ്കര

പ്രവാ­സ ലോ­കത്ത് കത്തു­ന്ന ചൂട് തു­ടങ്ങി­യി­രി­ക്കു­ന്നു­. ഈ പൊ­ള്ളലി­ലാണ് പ്രവാ­സി­കളടക്കമു­ള്ള ലക്ഷങ്ങൾ‍ അവരു­ടെ­ ജീ­വി­ത സ്വപ്നങ്ങൾ‍ ഉരു­ക്കി­യെ­ടു­ക്കു­ന്നത്. നാ­ട്ടി­ലെ­ ചൂട് പോ­ലെ­യല്ല മണലാ­ര്യണത്തി­ലെ­ ചൂ­ട്. ഇവി­ടെ­ ശരീ­രത്തി­ലെ­ നി­ർ‍ജ്ജലീ­കരണം കു­റേ­ കൂ­ടി­ വേ­ഗത്തിൽ‍ സംഭവി­ക്കു­മെ­ന്ന് ആരോ­ഗ്യ വി­ദഗ്ദ്ധർ‍ പറയു­ന്നു­. ഇതിന് പ്രതി­വി­ധി­ ധാ­രാ­ളം വെ­ള്ളം കു­ടി­ക്കു­ക എന്നത് തന്നെ­യാ­ണ്. പ്രത്യേ­കി­ച്ച് ഇന്ന് പലർ‍ക്കും ഈ ശീ­ലം ഏറെ­ കു­റഞ്ഞു­വരു­ന്ന സാ­ഹര്യമാണ് ഉളളത്. ചൂട് വളരെ­ കൂ­ടു­ന്പോൾ‍ ഇവി­ടെ­യു­ള്ള പലരും ഹി­പ്പോ­പൊ­ട്ടാ­മസു­കളു­മാ­കും. നീ­ന്തൽ‍ കു­ളത്തിൽ‍ നീ­ന്തി­യും മു­ങ്ങി­കു­ളി­ച്ചും അവർ‍ ചൂ­ടി­നെ­ തണു­പ്പി­ക്കാ­നും ശ്രമി­ക്കും. സ്വി­മ്മി­ങ്ങ് പൂ­ളു­കളി­ലെ­ ഈ നീ­രാ­ട്ടം പക്ഷെ­ പലപ്പോ­ഴും വലി­യ അപകടങ്ങളും ഉണ്ടാ­ക്കു­ന്നു­ണ്ട്. ബഹ്റൈ­നിൽ മി­ക്ക വർ‍ഷങ്ങളി­ലും വേ­നൽ‍കാ­ലമാ­കു­ന്പോൾ‍ വഴു­തി­ കാൽ‍ തെ­റ്റി­ വീണ് ജീ­വൻ‍ തന്നെ­ നഷ്ടപ്പെ­ടു­ന്ന സാ­ഹചര്യങ്ങൾ‍ ഏറെ­യു­ണ്ടാ­യി­ട്ടു­ണ്ട്.

വാ­രാ­ന്ത്യങ്ങളിൽ‍ വി­ശേ­ഷങ്ങൾ‍ പങ്കി­ട്ട് പാ­ട്ടും ആട്ടവു­മൊ­ക്കെ­യാ­യി­ ഒത്തു­ കൂ­ടാൻ‍ താ­ത്പര്യമു­ള്ളവരു­ടെ­ പ്രി­യ ഇടം കൂ­ടി­യാണ് സ്വി­മ്മി­ങ്ങ് പൂ­ളി­ന്റെ­ പരി­സരങ്ങൾ‍. നാ­ട്ടിൽ‍ പച്ചപാ­യൽ വി­രി­ച്ച കു­ളങ്ങളി­ലും, തോ­ടു­കളി­ലും, പു­ഴകളി­ലു­മൊ­ക്കെ­ നീ­ന്തി­ തു­ടി­ച്ച ഗൃ­ഹാ­തു­രതയിൽ‍ ഇവി­ടെ­ സ്വി­മ്മി­ങ്ങ് പൂ­ളിൽ‍ പലരും നീ­ന്തി നീ­രാ­ടും. ആരോ­ഗ്യത്തിന് ഏറെ­ ഗു­ണകരവു­മാ­യ നീ­ന്തൽ‍ പഠി­ക്കു­ന്നതും നീ­ന്തു­ന്നതും തീ­ർ‍ത്തും നല്ലതാ­ണെ­ങ്കി­ലും പലപ്പോ­ഴും അതിര് വി­ട്ട കളി­കൾ‍ കാ­രണം ജീ­വൻ‍ നഷ്ടപ്പെ­ടു­ത്തു­ന്ന സാ­ഹര്യങ്ങൾ‍ ഏറെ­ ശ്രദ്ധി­ക്കേ­ണ്ടതാ­ണ്. സ്വി­മ്മി­ങ്ങ് പൂ­ളു­മാ­യി­ ബന്ധപ്പെ­ട്ടു­ണ്ടാ­കു­ന്ന അപകടങ്ങളിൽ‍ മി­ക്കവാ­റും മരണപ്പെ­ടു­ന്നത് ചെ­റി­യ കു‍­‍ഞ്ഞു­ങ്ങളോ­, പതി­നാല് വയസിന് താ­ഴെ­യു­ള്ളവരോ­ ആണെ­ന്ന് കണക്കു­കൾ‍ പറയു­ന്നു­. ഭൂ­രി­ഭാ­ഗം അപകടങ്ങളി­ലും പരി­ക്കു­കൾ‍ സംഭവി­ക്കു­ന്നത് തലയ്ക്കാ­ണ്. ഇത് കാ­രണം മരി­ച്ചി­ല്ലെ­ങ്കിൽ‍ പാ­തി­മരണം സംഭവി­ക്കു­ന്ന കേ­സു­കളും ഏറെ­.

അവധി­ കാ­ലമാ­യത് കൊ­ണ്ട് കു­ട്ടി­കളെ­ നി­ന്തോ­ളജി­ പഠി­ക്കാൻ‍ വി­ടു­ന്നവരും ഏറെ­. കു­ട്ടി­കളെ­ നീ­ന്തൽ‍ പഠി­പ്പി­ക്കു­ന്നത് നല്ല കാ­ര്യമാ­ണെ­ങ്കി­ലും ട്രെ­യി­നി­ങ്ങ് ചെ­യ്യു­ന്നയാ­ളെ­ പറ്റി­ രക്ഷി­താ­ക്കൾ‍ നന്നാ­യി­ പഠി­ക്കേ­ണ്ടതു­ണ്ട്. പ്രവാ­സലോ­കത്തെ­ സ്വി­മി­ങ്ങ് ട്രെ­യി­നർ‍മാ­രിൽ‍ വലി­യൊ­രു­ വി­ഭാ­ഗവും നീ­ന്തൽ‍ വി­ദഗ്ധരാ­ണെ­ങ്കി­ലും പാ­തി­പഠി­ച്ചവരു­ടെ­ എണ്ണവും ഏറെ­യാ­ണ്. പല പരി­ശീ­ലന കേ­ന്ദ്രങ്ങളും അനധി­കൃ­തമാ­യി­ പ്രവർ‍ത്തി­ക്കു­ന്നവയാ­ണെ­ന്ന് ഇവി­ടെ­യു­ള്ള മന്ത്രാ­ലയങ്ങൾ‍ തന്നെ­ പറയു­ന്നു­. പലതും സ്വകാ­ര്യ വ്യക്തി­കൾ‍ ഹോ­ട്ടലു­കളിൽ‍ നി­ന്നോ­ ഫാ­മു­ടമസ്ഥരിൽ‍ നി­ന്നോ­ മണി­ക്കൂർ‍ കണക്കിൽ‍ വാ­ടകയ്ക്കെ­ടു­ത്ത് നടത്തു­ന്നവയാ­ണ്. സു­രക്ഷാ­മാ­നദണ്ധങ്ങൾ‍ മി­ക്കതും കാ­റ്റിൽ‍ പറത്തി­യാണ് ഇവരു­ടെ­ നീ­ന്തൽ‍ പഠനം നടക്കു­ന്നത്. വൈ­കു­ന്നേ­രങ്ങളിൽ‍ കൂ­ട്ടു­ക്കാ­രൊ­ത്ത് വെ­ള്ളത്തിൽ‍ നീ­ന്താൻ‍ പോ­കു­ന്പോൾ‍ അകത്തോ­ട്ടും അൽ‍പ്പം വെ­ള്ളം അകത്താ­ക്കു­ന്നവരും കു­റവല്ല. ഒടു­വിൽ‍ ആൽ‍ക്കഹോ­ളി­ന്റെ­ അമി­തമാ­യ ഉപയോ­ഗം കാ­രണം നീ­ന്താ­നു­ള്ള കെ­ൽ‍പ്പി­ലാ­തെ­ മു­ങ്ങി­മരണം വരെ­യു­ള്ള അപകടങ്ങൾ‍ ഇവർ‍ വി­ളി­ച്ചു­വരു­ത്തു­കയും ചെ­യ്യും.

എന്താ­യാ­ലും ഇത്തവണയെ­ങ്കി­ലും സ്വി­മി­ങ്ങ് പൂൾ‍ അപകടങ്ങളു­ടെ­ ഒരു­ വാ­ർ‍ത്തയും ഉണ്ടാ­കാ­തി­രി­ക്കട്ടെ­ എന്നാ­ഗ്രഹി­ച്ച് കൊ­ണ്ട്...

You might also like

  • Straight Forward

Most Viewed