മാലാഖമാർ‍ക്ക് വേദനിക്കുന്പോൾ...


പ്രദീപ് പു­റവങ്കര

നാ­ട്ടിൽ‍ പനി­യാ­ണ്. പനി­മരണങ്ങളാ­ണ്. പനി­യി­ല്ലാ­ത്ത വീ­ടു­കളും കു­റവ്. അവി­ടെ­ നി­ന്ന് വരു­ന്ന വാ­ർ‍ത്തകളും ഭയപ്പെ­ടു­ത്തു­ന്നു­. ആരോ­ഗ്യവും നശി­ച്ചാൽ‍ പി­ന്നെ­ന്തിന് എന്നതാണ് ആശങ്ക. മു­ഖ്യമന്ത്രി­യും മന്ത്രി­മാ­രും ഇടയ്ക്കി­ടെ­ ഗ്ലൗ­സി­ട്ട് തൂ­ന്പാ­യു­മാ­യി­ ഇറങ്ങു­ന്നതും കൊ­തു­കി­നെ­ തു­രു­ത്തു­ന്നതും ആവേ­ശകരമാ­യ കാ­ഴ്ച്ചയാ­ണെ­ങ്കി­ലും ഈ തോ­ന്നൽ‍ കു­റഞ്ഞത് നൂറ് ദി­വസം മു­ന്പേ­ ഉണ്ടാ­കാ­മാ­യി­രു­ന്നു­ എന്നു­ മാ­ത്രം ചി­ന്തി­ച്ചു­ പോ­കു­ന്നു­. അതേ­സമയം ചി­കി­ത്സാ­ലായങ്ങളൊ­ക്കെ­ നി­റ‍‍ഞ്ഞു­ കവി­യു­കയാ­ണ്. സർ‍ക്കാ­റി­ന്റെ­യും, സ്വാ­കാ­ര്യത്തി­ന്റെ­യും ഒരു­പോ­ലെ­ രോ­ഗി­കളെ­ കൊ­ണ്ടു­ നി­റയു­ന്ന ഈ കാ­ലത്ത് കൂ­നി­മേൽ‍ കു­രു­ എന്ന പോ­ലെ­യാണ് ഒരു­ സമരവും ഉണ്ടാ­യി­രി­ക്കു­ന്നത്.

മരു­ന്നു­മണക്കു­ന്ന, വേ­ദനയു­ടെ­ ആർ‍ത്തനാ­ദങ്ങൾ മു­ഴങ്ങു­ന്ന ആശു­പത്രി­ മു­റി­കളി­ലെ­ വെ­ള്ളയു­ടു­പ്പി­ട്ട മാ­ലാ­ഖമാർ‍ രാ­വും പകലു­മി­ല്ലാ­തെ­ ചി­രി­ച്ച മു­ഖത്തോ­ടെ­ രോ­ഗി­കളെ­ പരി­ചരി­ക്കു­ന്പോൾ ആരും അവരു­ടെ­ വി­ടർ‍ന്ന ചി­രി­ക്ക് പി­ന്നി­ലെ­ നൊ­ന്പരകഥകളെ­ പറ്റി­ ചോ­ദി­ക്കാ­റി­ല്ല എന്നത് വളരെ­ സത്യമാ­യ കാ­ര്യമാ­ണ്. ആരും മടി­ക്കു­ന്ന ജോ­ലി­ ഏറ്റെ­ടു­ത്ത് ചെ­യ്യു­ന്ന ഇവരു­ടെ­ ശന്പള കാ­ര്യം മാ­ത്രം വരു­ന്പോൾ നമ്മൾ സമൂ­ഹം മു­ഖം കറു­പ്പി­ക്കും. പക്ഷെ­ എങ്കി­ലും ശബ്ദമു­യർ‍ത്തി­യാൽ‍ എന്തെ­ങ്കി­ലും ലഭി­ക്കു­മെ­ന്ന ആഗ്രഹത്താൽ‍ അവർ‍ സമരം ചെ­യ്തു­ തു­ടങ്ങി­യി­രി­ക്കു­ന്നു­. േനഴ്സി­ങ്ങ് മേ­ഖലയിൽ‍ ബഹു­ഭൂ­രി­പക്ഷം പേ­രും വനി­തകളാ­ണ്. വീ­ടി­ന്റെ­ പ്രാ­രബ്ധങ്ങൾ ചു­മലി­ലേ­റ്റു­ന്നവരാണ് മഹാ­ഭൂ­രി­ഭാ­ഗം പേ­രും. ഇത് കാ­രണം ഒരി­ക്കലും ഇവർ‍ സമരം ചെ­യ്യാൻ‍ തു­നി­യി­ല്ലെ­ന്ന ധാ­രണയി­ലാ­യി­രു­ന്നു­ മി­ക്ക കഴു­ത്തറപ്പൻ‍ ആശു­പത്രി­ മാ­നേജ്മെ­ന്റു­കളും. അവർ‍ക്ക് വലി­യൊ­രു­ തി­രി­ച്ചടി­യാണ് ഈ സമരം.

രാ­വും പകലു­മെ­ന്ന് നോ­ക്കാ­തെ­, നേ­രത്തിന് ഭക്ഷണം പോ­ലും കഴി­ക്കാ­തെ­യാണ് ഇവരിൽ‍ മി­ക്കവരും ജോ­ലി­ ചെ­യ്യു­ന്നത്. എന്നി­ട്ടും ജീ­വി­ക്കാ­നാ­വശ്യമാ­യ വരു­മാ­നം കി­ട്ടാ­ത്തത് കൊ­ണ്ടാണ് ഇവർ‍ സമരം ചെ­യ്യാൻ‍ ഇറങ്ങു­ന്നത്. കൂ­ലി­ പണി­ക്ക് പോ­കു­ന്നവർ‍ക്ക് വരെ­ ഒരു­ ദി­വസം ആയി­രം രൂ­പ വേ­തനം ലഭി­ക്കു­ന്പോൾ തങ്ങൾ‍ക്ക് ലഭി­ക്കു­ന്ന ശന്പളത്തെ­ക്കു­റി­ച്ച് പരസ്യമാ­യി­ പറയാൻ‍ പോ­ലും അവർ‍ മടി­ക്കു­കയാ­ണ്. ലക്ഷങ്ങൾ കൊ­ടു­ത്ത് ബി­എസ്സി­ േനഴ്‌സി­ങ്ങും ജനറൽ‍ േനഴ്‌സി­ങ്ങും പഠി­ച്ചി­റങ്ങു­ന്നവർ‍ വി­ദ്യാ­ഭ്യാ­സ വാ­യ്പ തി­രി­ച്ചടയ്ക്കാൻ‍ പോ­ലു­മാ­കാ­തെ­യാണ് സമരമു­ഖത്തേ­ക്കി­റങ്ങു­ന്നത്. അതു­കൊ­ണ്ട് ഈ സമരം ന്യാ­യമാ­ണെ­ന്നതിൽ‍ യാ­തൊ­രു­ സംശയവു­മി­ല്ല. അതേ­സമയം ആ ധീ­രതയോട് ഐക്യദാ­ർ‍ഡ്ഢ്യം പ്രകടി­പ്പി­ക്കു­ന്പോൾ തന്നെ­ തെ­രഞ്ഞെ­ടു­ത്ത സമയം കു­റച്ച് മോ­ശമാ­യി­ പോ­യി­ല്ലെ­ എന്ന സംശയവും മറച്ച് വെയ്­ക്കു­ന്നി­ല്ല. കാ­റ്റു­ള്ളപ്പോൾ തൂ­റ്റു­ക എന്ന പഴമൊ­ഴി­യാ­ണോ­ പ്രി­യ സഹോ­ദരി­മാർ‍ മു­ന്പോ­ട്ട് വെയ്­ക്കു­ന്നതെ­ന്നും തോ­ന്നി­ പോ­കു­ന്നു­.

You might also like

  • Straight Forward

Most Viewed