തങ്കമനസ്സുള്ള മർ‍ച്ചന്റ്...


ഒരാ­ളു­ടെ­ ജീ­വി­തകാ­ലയളവി­നു­ള്ളിൽ‍ ജയി­ലിൽ‍ കഴി­യു­ക എന്നത് ഏതൊ­രു­ സാ­ധാ­രണ മനു­ഷ്യനെ­ സംബന്ധി­ച്ച് ഏറെ­ ഭയപ്പെ­ടു­ത്തു­ന്ന കാ­ര്യമാ­ണ്. അത്രയും കാ­ലം സമൂ­ഹത്തിന് മു­ന്പിൽ‍ ഉണ്ടാ­ക്കി­യെ­ടു­ത്ത മാ­നം കളഞ്ഞു­ പോ­കു­ന്ന ഭീ­കരമാ­യ അവസ്ഥയാണ് അത്. സ്വന്തം കു­ടുംബം പോ­ലും ഈയൊ­രു­ കാ­രണം മൂ­ലം അവരെ­ തള്ളി­പറയും. അതേ­സമയം എന്നും കു­റ്റങ്ങൾ‍ ചെ­യ്യു­ന്നവരും, അതിൽ‍ പശ്ചാ­ത്താ­പമൊ­ന്നും തോ­ന്നാ­ത്തവരു­മാ­യ ക്രി­മി­നൽ‍ മനസു­ള്ളവർ‍­ക്ക് ജയി­ലി­നി­നു­ള്ളി­ലെ­ കി­ടപ്പ് അത്ര പ്രശ്നം സൃ­ഷ്ടി­ക്കി­ല്ല. കൊ­ലപാ­തകം മു­തൽ‍ പോ­ക്കറ്റടി­ വരെ­ ഇത്തരം കു­റ്റകൃ­ത്യങ്ങളു­ടെ­ ലി­സ്റ്റി­ലു­ണ്ടാ­കാം. പ്രവാ­സ ലോ­കത്തും ഇത്തരം നി­രവധി­ പേർ‍ ഉണ്ട്. സ്വന്തം രാ­ജ്യത്തെ­ ജയി­ലിൽ‍ കി­ടക്കു­ന്നതി­നേ­ക്കാൾ‍ വേ­ദനി­പ്പി­ക്കു­ന്ന കാ­ര്യമാണ് അന്യരാ­ജ്യത്ത് എന്തെ­ങ്കി­ലും കു­റ്റം ചെ­യ്തത് കാ­രണം ജയിൽ‍ ശി­ക്ഷ അനു­ഭവി­ക്കു­ന്നത്. തെ­റ്റു­കൾ‍ ചെ­യ്തി­ട്ട് തന്നെ­യാണ് എല്ലാ­വരും ഇവി­ടെ­ ശി­ക്ഷ അനു­ഭവി­ക്കു­ന്നതെ­ങ്കി­ലും ചി­ലരെ­ങ്കി­ലും മനഃപൂ­ർ‍­വമല്ലാ­തെ­ കു­റ്റം ചെ­യ്ത് ശി­ക്ഷി­ക്കപ്പെ­ട്ട സംഭവങ്ങളു­മു­ണ്ടാ­യി­ട്ടു­ണ്ട്. സാ­ന്പത്തി­ക കു­റ്റാ­രോ­പണങ്ങളെ­ തു­ടർ‍­ന്ന് ജയി­ലിൽ‍ കി­ടക്കു­ന്ന മി­ക്കവരും ഈ ഒരു­ അവസ്ഥയി­ലാണ് ജയി­ലി­നു­ള്ളിൽ‍ എത്തി­പ്പെ­ടു­ന്നത്. ഇവി­ടെ­ വന്ന് ഒരു­ ബി­സി­നസ് ചെ­യ്ത് പണമു­ണ്ടാ­ക്കാൻ ശ്രമി­ക്കു­ന്നതി­നടയിൽ‍ ബി­സി­നസ് പൊ­ളി­യു­കയും, സാ­ന്പത്തി­ക ബാ­ധ്യതയിൽ‍ അകപ്പെ­ടു­കയും ചെ­യ്യു­ന്നവരാ­ണി­വർ‍.


ഒരി­ക്കൽ‍ കു­റ്റമാ­രോ­പി­ക്കപ്പെ­ട്ട് ജയിൽ‍ ശി­ക്ഷ അനു­ഭവി­ച്ച് തു­ടങ്ങു­ന്പോൾ‍ പു­റത്ത് നി­ന്ന് ഇവർ‍­ക്ക് വേ­ണ്ട നി­യമസഹാ­യം നൽ‍­കാൻ വരെ­ ആരെ­യും കി­ട്ടാ­തെ­ വരു­ന്ന സംഭവങ്ങൾ‍ നി­രവധി­യാ­ണ്. ചെ­റി­യ പി­ഴ അടച്ചാൽ‍ തന്നെ­ പു­റത്തേ­ക്ക് വരാൻ സാ­ധി­ക്കു­മെ­ങ്കിൽ‍ പോ­ലും ജയി­ലി­നു­ള്ളിൽ‍ കി­ടക്കു­ന്നൊ­രാ­ളെ­ പു­റത്തേ­ക്കെ­ത്തി­ക്കാൻ അവരു­ടെ­ എത്ര വലി­യ സു­ഹൃ­ത്തു­ക്കൾ‍ പോ­ലും മെ­നക്കെ­ടാ­റി­ല്ല എന്നതാണ് യാ­ഥാ­ർ‍­ത്ഥ്യം. എന്തിന് വെ­റു­തെ­ പോ­യി­ ഇടപെ­ട്ട് തങ്ങളു­ടെ­ കൈ­ പൊ­ള്ളി­ക്കു­ന്നു­ എന്ന ചി­ന്ത തന്നെ­യാണ് മി­ക്കവർ‍­ക്കും ഈ കാ­ര്യത്തി­ലു­ണ്ടാ­കു­ന്നത്. സഹതാ­പത്തോ­ടെ­യു­ള്ള ഈ ഒരു­ ചി­ന്ത മാ­ത്രം പങ്കി­ട്ട് കൊ­ണ്ട് മി­ക്കവരും തങ്ങളു­ടെ­ കൈ­ കഴു­കു­ന്നു­. ഇവി­ടെ­യാണ് ഫിറോസ്  മർ‍­ച്ചന്റ് എന്ന സ്വർ‍­ണവ്യാ­പാ­രി­യു­ടെ­ മനസ് വ്യത്യസ്തമാ­ക്കു­ന്നത്.


ദു­ബൈ­ ആസ്ഥാ­നമാ­യി­ പ്രവർ‍­ത്തി­ക്കു­ന്ന പ്യൂ­വർ‍ ഗോ­ൾ‍­ഡ് എന്ന അന്താ­രാ­ഷ്ട്ര ജ്വല്ലറി­ ഗ്രൂ­പ്പി­ന്റെ­ ഉടമയാ­യ ശ്രീ­ ഫിറോസ്  മർ‍­ച്ചന്റ് യു­.എ.ഇയി­ലും, ഇപ്പോൾ‍ ബഹ്റൈ­നി­ലും സാ­ന്പത്തി­ക കു­റ്റാ­രോ­പണങ്ങൾ‍ കാ­രണം ജയി­ലു­കളിൽ‍ കഴി­യു­ന്നവരെ­ ദേ­ശ, മത വ്യത്യാ­സമി­ല്ലാ­തെ­ തി­രി­കെ­ അവരു­ടെ­ നാ­ട്ടി­ലേ­ക്ക് എത്തി­ക്കാ­നു­ള്ള സഹാ­യഹസ്തമാണ് പ്രഖ്യാ­പി­ച്ചി­രി­ക്കു­ന്നത്. ജയിൽ‍ ശി­ക്ഷ കഴി­ഞ്ഞും ടി­ക്കറ്റ് എടു­ക്കാൻ പോ­ലും പണമി­ല്ലാ­ത്തവർ‍­ക്ക് ടി­ക്കറ്റെ­ടു­ത്ത് നൽ‍­കി­യും, അതു­പോ­ലെ­ തന്നെ­ കടബാ­ധ്യതയു­മാ­യി­ ജയി­ലിൽ‍ കഴി­യു­ന്നവർ‍­ക്ക് തങ്ങളു­ടെ­ കടം അടച്ചു­തീ­ർ‍­ക്കാ­നു­ള്ള സഹാ­യപദ്ധതി­യും ഇദ്ദേ­ഹം നടപ്പി­ലാ­ക്കു­ന്നു­. അതാത് രാ­ജ്യത്തെ­ ഗവൺ­മെ­ന്റ് തലത്തിൽ‍ നൽ‍­കു­ന്ന ലി­സ്റ്റ് പ്രകാ­രമാണ് അദ്ദേ­ഹം ഈ കാ­രു­ണ്യ പദ്ധതി­ നടപ്പി­ലാ­ക്കു­ന്നത്. ഇത് ഏറെ­ ശ്ലാ­ഘി­ക്കപ്പെ­ടേ­ണ്ട ഒരു­ പു­ണ്യ പ്രവർ‍­ത്തി­ തന്നെ­യാ­ണെ­ന്നതിൽ‍ സംശയമി­ല്ല. പു­ണ്യമാ­സം ആഗതമാ­കു­ന്പോൾ‍ ശ്രീ­. ഫിറോസ്  മർ‍­ച്ചന്റ്­ന്റെ­ ഈ തീ­രു­മാ­നത്തിന് ആശംസകളും ഒപ്പം ഇത്തരം നല്ല പ്രവർ‍­ത്തി­കളു­മാ­യി­ മു­ന്പോ­ട്ട് വരാൻ‍ കൂ­ടു­തൽ‍ പേ­ർ‍­ക്ക് മനസു­ണ്ടാ­കട്ടെ­ എന്നാ­ഗ്രഹത്തോ­ടെ­...

You might also like

  • Lulu Exchange
  • Straight Forward

Most Viewed